BREAKING NEWS
National News

728x90

header-ad

468x60

header-ad

ഒരു വിഭാഗം പ്രവാസികളുടെ പോക്കറ്റ് കീറും, നിര്‍ണായക തീരുമാനമെടുക്കാൻ കേന്ദ്രം, ജിഎസ്ടി 18 ശതമാനത്തിലേക്ക്

ബിസിനസ്, പ്രീമിയം ക്ലാസ് വിമാന യാത്രയ്ക്കുള്ള നിലവിലുള്ള ജിഎസ്ടി 12ശതമാനത്തില്‍ നിന്നും 18ശതമാനമായി ഉയർത്താൻ നീക്കമിട്ട് കേന്ദ്രം.
നിലവില്‍ ആഭ്യന്തര, അന്തർദേശീയ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ബാധകമായിരിക്കുന്നത്. അതേസമയം പ്രീമിയം ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 12ശതമാനം നികുതി ചുമത്തും. കോണ്‍ഫറൻസുകള്‍, ക്ലയന്റ് മീറ്റിംഗുകള്‍ അല്ലെങ്കില്‍ ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങളുമായി യാത്ര ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുകയുള്ളു.

സെപ്തംബർ 22ഓടെ പുതിയ ജിഎസ്ടി നിരക്കുകള്‍ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നികുതി സ്ലാബുകള്‍ കുറഞ്ഞ നിരക്കിലേക്ക് കുറച്ചുകൊണ്ട് ജിഎസ്ടി ലളിതമാക്കുകയാണ് ലക്ഷ്യം. ചില ഇനങ്ങള്‍ക്ക് നിരക്ക് കുറയ്ക്കാൻ കഴിയുമെങ്കിലും പ്രീമിയം വിമാന യാത്രയക്ക് ഉയർന്ന ജിഎസ്ടി നല്‍കേണ്ടി വരും.

കൂടാതെ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ഇല്ലാതെ ബ്യൂട്ടി, വെല്‍നസ് സേവനങ്ങള്‍ക്കുള്ള ജിഎസ്ടി 18ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും, ഐടിസി ആനുകൂല്യങ്ങളോടെ 100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 12ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും ശുപാർശയുണ്ട്. വരാനിരിക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ബോണസ് എന്നാണ് അടുത്തിടെ വിശേഷിപ്പിച്ചത്. പുതിയ നിയമം പാസായാല്‍ ഉടൻ അത് നടപ്പിലാക്കാൻ കഴിയുമെന്നും കേന്ദ്രം അറിയിച്ചു.
« PREV
NEXT »

Facebook Comments APPID