BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു, തകര്‍ന്നുവീണത് ഫൈനലിന് തൊട്ടുമുമ്ബ്; പരിക്കേറ്റത് 52 പേര്‍ക്ക്

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 52 ആയി.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. 
ടൂർണമെന്റിന്‍റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം.

മത്സരത്തിന് മുമ്ബായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു. ഇതാണ് ഗാലറി തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.പരിക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്‍റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

അവസാന ഹോം മാച്ചില്‍ ഡല്‍ഹി എഫ്‌സിയെ പരാജയപ്പെടുത്തി രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി

വെള്ളിയാഴ്ച വിദ്യാധർ നഗർ സ്റ്റേഡിയത്തില്‍ ഡല്‍ഹി എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തി രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി അവരുടെ ആദ്യ ഐ-ലീഗ് സീസണിന് സമാപനം കുറിച്ചു, തുടർച്ചയായ മൂന്നാം വിജയവും.

ഡല്‍ഹി ക്യാപ്റ്റൻ വിക്ടർ കംഹുകയുടെ (45+4′) സെല്‍ഫ് ഗോളിലൂടെ ആതിഥേയർ പകുതി സമയത്തേക്ക് 1-0 ലീഡ് നേടി. രണ്ടാം പകുതിയില്‍, മൈക്കോള്‍ കാബ്രേര (52′), മാർട്ടണ്ട് റെയ്‌ന (84′) എന്നിവർ ലീഡ് വർദ്ധിപ്പിച്ചു, അതേസമയം ഡല്‍ഹിയുടെ ഹൃദയ ജെയ്ൻ (67′) അവരുടെ ഏക ഗോള്‍ നേടി.

മത്സരത്തിലുടനീളം രാജസ്ഥാൻ യുണൈറ്റഡ് ആധിപത്യം പുലർത്തി, ആദ്യ പകുതിയില്‍ നിരവധി ക്ലോസ് ശ്രമങ്ങള്‍ നടത്തി, ക്യാപ്റ്റൻ അലൈൻ ഒയാർസുന്റെ രണ്ട് ശക്തമായ വോളികള്‍ ഡല്‍ഹിയുടെ പ്രതിരോധവും ക്രോസ്ബാറും നിരസിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബെക്തൂർ അമാൻഗല്‍ഡീവിന്റെ ഷോട്ട് കംഹുകയെ വലയിലേക്ക് തട്ടിയപ്പോഴാണ് അവരുടെ മുന്നേറ്റം. രണ്ടാം പകുതിയില്‍, കാബ്രേരയുടെ ശാന്തമായ ഫിനിഷിംഗ് ലീഡ് ഇരട്ടിയാക്കുകയും ജെയിനിന്റെ സ്ട്രൈക്ക് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു.

വിജയത്തോടെ, രാജസ്ഥാൻ യുണൈറ്റഡ് 33 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി, ആറ് വിജയങ്ങളും മൂന്ന് സമനിലകളും രണ്ട് തോല്‍വികളും സ്വന്തം മൈതാനത്ത് നേടി. ഇതിനകം തരംതാഴ്ത്തപ്പെട്ട ഡല്‍ഹി എഫ്‌സി, 14-ാം തോല്‍വി ഏറ്റുവാങ്ങിയ ശേഷം 13 പോയിന്റുമായി സീസണ്‍ അവസാനിപ്പിച്ചു. ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, 84-ാം മിനിറ്റില്‍ റെയ്‌നയുടെ ഹെഡ്ഡറിലൂടെ രാജസ്ഥാൻ വിജയം ഉറപ്പിച്ചു, ഇത് അവരുടെ ആദ്യ ഐ-ലീഗ് സീസണിന്റെ ശക്തമായ അന്ത്യം സ്ഥിരീകരിച്ചു.

നിലവിലെ ചാമ്ബ്യന്‍ അര്‍ജന്റീന 2026 ലെ ഫുട്‌ബോള്‍ ലോകകപ്പ്‌ യോഗ്യത സ്വന്തമാക്കി.

നിലവിലെ ചാമ്ബ്യന്‍ അര്‍ജന്റീന 2026 ലെ ഫുട്‌ബോള്‍ ലോകകപ്പ്‌ യോഗ്യത സ്വന്തമാക്കി. ലാറ്റിന്‍ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്‌ഥാനക്കാരായാണ്‌ അര്‍ജന്റീനയുടെ മുന്നേറ്റം. 
അവര്‍ ബ്രസീലിനെ 4-1 നു തോല്‍പ്പിച്ചതിനു പിന്നാലെ യുറുഗ്വേയും ബൊളീവിയയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയും ചെയ്‌തതോടെയാണ്‌ അര്‍ജന്റീന യോഗ്യത നേടിയത്‌. 14 കളികളിലായി 31 പോയിന്റാണ്‌ അര്‍ജന്റീന നേടിയത്‌. ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ 10 ജയവും ഒരു സമനിലയും കുറിച്ചു. മൂന്ന്‌ മത്സരങ്ങള്‍ തോറ്റു. രണ്ടാം സ്‌ഥാനത്തുള്ള ഇക്വഡോറിന്‌ 23 പോയിന്റാണ്‌. മൂന്നാം സ്‌ഥാനത്തുള്ള യുറുഗ്വേയ്‌ക്കും നാലാം സ്‌ഥാനത്തുള്ള ബ്രസീലിനും 21 പോയിന്റ്‌ വീതമാണ്‌.
മികച്ച ഗോള്‍ ശരാശരിയാണു യുറുഗ്വേയെ മുന്നിലെത്തിച്ചത്‌. ബ്രസീലിന്റെ നേരിട്ടുള്ള യോഗ്യത തുടര്‍ന്നുള്ള മത്സരങ്ങളെ ആശ്രയിച്ചിരിക്കും. പെറുവിനെതിരേ വെനസ്വേല ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചു. കൊളംബിയയും പരാഗ്വേയും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയില്‍ അവസാനിച്ചു. ബ്യൂണസ്‌ അയേഴ്‌സിലെ മോണിമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ കൂടാതെയാണ്‌ അര്‍ജന്റീന കളിച്ചത്‌. ജൂലിയന്‍ അല്‍വാറസിനെ മുന്നില്‍ നിര്‍ത്തിയ 4-1-4-1 ഫോര്‍മേഷനാണ്‌ അര്‍ജന്റീന കോച്ച്‌ ലയണല്‍ സ്‌കലോണി തെരഞ്ഞെടുത്തത്‌.
ബ്രസീല്‍ കോച്ച്‌ ഡോറിവാല്‍ ജൂനിയര്‍ വിനീഷ്യസ്‌ ജൂനിയറിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു.
പരുക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മറുടെ അഭാവം ബ്രസീല്‍ നിരയില്‍ വ്യക്‌തമായിരുന്നു. ജൂലിയന്‍ അല്‍വാറസ്‌, എന്‍സോ മാര്‍ട്ടിനസ്‌, അലക്‌സിസ്‌ മാക്‌ അലിസ്‌റ്റര്‍, ഗുയിലിയാനോ സിമോണെ എന്നിവരാണു ബ്രസീല്‍ വലയില്‍ പന്തെത്തിച്ചത്‌. മാത്യു കുന്‍ഹയാണു ബ്രസീലിനായി ഗോളടിച്ചത്‌. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്‌സിക്കോ, യു.എസ്‌.എ. എന്നിവിടങ്ങളിലായാണു ലോകകപ്പ്‌ മത്സരങ്ങള്‍. മെസി പരിക്കു മൂലം കളിക്കാതിരുന്നിട്ടും ബ്രസീലിനു മേല്‍ സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്റീനയ്‌ക്കായി. കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു തവണ ബ്രസീലിന്റെ വലയില്‍ പന്തെത്തിച്ച്‌ അര്‍ജന്റീന നിയന്ത്രണം ഏറ്റെടുത്തു.
നാലാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട്‌ അര്‍ജന്റീന അക്കൗണ്ട്‌ തുറന്നു. ഇടതു വിങില്‍നിന്നു ലഭിച്ച പാസ്‌ സ്വീകരിച്ച അല്‍വാറസ്‌ അതുമായി മുന്നേറിയ ശേഷം ഗോള്‍ കീപ്പര്‍ ബെന്റോയെ കാഴ്‌ചക്കാരനാക്കി വലകുലുക്കി. സമനില ഗോളിനായി ബ്രസീല്‍ തുടരെ ചില നീക്കങ്ങള്‍ നടത്തി. അതിനിടെയാണ്‌ അര്‍ജന്റീനയുടെ രണ്ടാം ഗോളും വീണത്‌.12-ാം മിനിറ്റില്‍ ബോക്‌സിന്‌ അരികില്‍നിന്നു ലഭിച്ച പന്തിനെ മോളിന ഗോളിലേക്കു പായിച്ചു. ബ്രസീല്‍ താരത്തിന്റെ ദേഹത്തു തട്ടി ദിശ മാറിയ പന്ത്‌ എന്‍സോയ്‌ക്കാണ്‌ കിട്ടിയത്‌്. താരം ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി. 26-ാം മിനിറ്റില്‍ കുന്‍ഹ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ഒരു ഗോള്‍ മടക്കി. ഏറെനാളുകള്‍ക്കു ശേഷമാണ്‌ എമിലിയാനോ മാര്‍ട്ടിനസ്‌ ഒരു ഗോള്‍ വഴങ്ങുന്നത്‌. 37-ാം മിനിറ്റില്‍ അലിസ്‌റ്ററിലൂടെ അര്‍ജന്റീന ലീഡ്‌ ഉയര്‍ത്തി. എന്‍സോ ഫെര്‍ണാണ്ടസ്‌ എത്തിച്ചു നല്‍കിയ പന്തിനെ അലിസ്‌റ്റര്‍ ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതി 3-1 ന്‌ അവസാനിച്ചു. 71-ാം മിനിറ്റിലാണു ഗുയിലിയാനോ സിമോണെയുടെ ഗോളെത്തിയത്‌. താഗ്ലിയാഫികോയുടെ അസിസ്‌റ്റിലൂടെയാണു സിമോണെയുടെ ഗോള്‍ പിറന്നത്‌. തോല്‍വിയില്‍ ആരാധകരോടു മാപ്പ്‌ പറയുന്നതായി ബ്രസീല്‍ കോച്ച്‌ ഡോറിവാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യം കോച്ചായി ചുമതലയേറ്റ ഡോറിവാല്‍ ബ്രസീലിനെ 16 മത്സരങ്ങളിലിറക്കി. ഏഴ്‌ മത്സരങ്ങളാണു ജയിച്ചത്‌. കഴിഞ്ഞ മത്സരത്തില്‍ അവര്‍ യുറുഗ്വേയോട്‌ 1-1 നു സമനില വഴങ്ങിയിരുന്നു.

ഫിറ്റ്നസില്ലാത്ത പയ്യനെ എന്തിന് ടീമിലെടുത്തു: മുംബയ് പരിശീലകന് കേരളത്തില്‍ നിന്നൊരു ഫോണ്‍കാള്‍, ഒടുവില്‍ !

ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത പെരിന്തല്‍മണ്ണയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൻ വിഘ്നേഷ് പുത്തൂരാണ് ഇപ്പോള്‍ ഐ.പി.എല്ലിലെ സ്റ്റാർ.

ആഭ്യന്തരക്രിക്കറ്റിലെ അനുഭവസമ്ബത്തിന്റെ അകമ്ബടിയില്ലാതെ മുംബയ് ഇന്ത്യൻസിന്റെ കുപ്പായത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറിയ 23കാരൻ വിഘ്നേഷ് ഈ വിജയത്തിലേക്കെത്തിയത് നിരവധി വിഘ്നങ്ങള്‍ മറികടന്നാണ്.

വിലകൂടിയ ക്രിക്കറ്റ്കിറ്റ് വാങ്ങിനല്‍കാൻ പിതാവിന് കഴിയില്ലെന്ന് മനസിലാക്കി, ബാറ്ററാകണമെന്ന മോഹം മാറ്റിവച്ച്‌ ബൗളറായതാണ് വിഘ്നേഷ്. ശാരീരികക്ഷമത അളക്കുന്ന 'യോ യോ" ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ വർഷം കേരളത്തിന്റെ അണ്ടർ 23 ടീം സെലക്ഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഘ്നേഷ് ഇനിയും കേരള സീനിയർ ടീമില്‍ കളിച്ചിട്ടില്ല.

ചെറുപ്രായത്തിലേ ആസ്ത്മയുള്ളതിനാല്‍ കഠിനമായ ശാരീരികഅദ്ധ്വാനവും പൊടിയും പ്രയാസമായതിനാലാണ് യോ യോ ടെസ്റ്റ് കടക്കാനാതിരുന്നത്. ക്രിക്കറ്റില്‍ അപൂർവമായ ചൈനാമാൻ സ്പിന്നറായിട്ടും വിഘ്നേഷിനെ വേണ്ടെന്നായിരുന്നു കേരള സെലക്ടർമാരുടെ നിലപാട്. ഒടുവില്‍ അപ്രതീക്ഷിതമായി മുംബയ് ഇന്ത്യൻസിലെത്തിയപ്പോഴും പാര!. ഫിറ്റ്നസില്ലാത്ത പയ്യനെ എന്തിന് ടീമിലെടുത്തുവെന്ന് മുംബയ് ഇന്ത്യൻസിന്റെ പരിശീലകരിലൊരാള്‍ക്ക് കേരളത്തില്‍ നിന്നൊരു ഫോണ്‍കാള്‍. പക്ഷേ ആ വിഘ്നങ്ങളൊക്കെയും വിധിക്കുമുന്നില്‍ വഴിമാറി.
ഒരൊറ്റ പന്തില്‍ തുറന്ന അവസരം

കഴിഞ്ഞ ഓണക്കാലത്ത് കാര്യവട്ടത്ത് നടന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് ടീമിലായിരുന്നു വിഘ്നേഷ്. റിപ്പിള്‍സിന്റെ ഒൻപത് മത്സരങ്ങളില്‍ വിഘ്നേഷിന് അവസരം ലഭിച്ചത് മൂന്ന് കളികളില്‍ മാത്രം. ആകെ എറിഞ്ഞത് 42 പന്തുകള്‍. രണ്ട് വിക്കറ്റുകളേ വീഴ്ത്താനായുള്ളൂ. എന്നാല്‍ പുതിയ താരങ്ങളെ കണ്ടെത്താൻ കാര്യവട്ടത്തെത്തിയ മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ട് പരിശീലകന്റെ മനസില്‍ വിഘ്നേഷ് എറിഞ്ഞ ഒരൊറ്റ പന്ത് പതിഞ്ഞു.

ഐ.പി.എല്‍ ടീം സെലക്ഷൻ ട്രയല്‍സിനുവേണ്ടി മുംബയ്‌യിലെത്താൻ ക്ഷണം. അവിടെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പയ്യന്റെ പന്തേറില്‍ ഇംപ്രസ്ഡായതോടെ താരലേലത്തിലൂടെ ടീമിലെത്തി. എങ്കിലും ആദ്യ മത്സരത്തില്‍ കളിക്കാമെന്ന് കരുതിയില്ല. പക്ഷേ കഴിഞ്ഞരാത്രി കഥമാറി. മത്സരം കഴിഞ്ഞ് സാക്ഷാല്‍ ധോണിവരെ പുറത്തുതട്ടി അഭിനന്ദിച്ചു. മുംബയ് ഇന്ത്യൻസ് ടീം ഉടമ നിത അംബാനി മത്സരത്തിലെ മികച്ച കളിക്കാരനുള്ള മെഡലും വിഘ്നേഷിന് ചാർത്തിക്കൊടുത്തു.

നിരവധിപ്രധാന മാറ്റങ്ങളുമായി ഐപിഎല്‍ 2025 സീസണിന് ഇന്ന് തുടക്കമാകും

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെ ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുമ്ബോള്‍, വരാനിരിക്കുന്ന പതിപ്പിനായി നിരവധി പ്രധാന മാറ്റങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു.

2025 മാർച്ച്‌ 20 ന് നടന്ന ക്യാപ്റ്റൻമാരുടെയും പരിശീലകരുടെയും മാനേജർമാരുടെയും യോഗത്തിന് ശേഷമാണ് ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

ഒരു പ്രധാന മാറ്റം പന്തില്‍ ഉമിനീർ വീണ്ടും ഉപയോഗിക്കുന്നതാണ്. കോവിഡ്-19 പാൻഡെമിക് സമയത്ത് തുടക്കത്തില്‍ നടപ്പിലാക്കിയിരുന്ന ഉമിനീർ ഉപയോഗിക്കുന്നതിനുള്ള നിരോധനം നീക്കി, ഇത് ബൗളർമാർക്ക് വീണ്ടും പന്ത് തിളങ്ങാൻ അനുവദിച്ചു. കൂടാതെ, രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമുകള്‍ക്ക് ഇപ്പോള്‍ 10-ാം ഓവറിനുശേഷം മഞ്ഞുവീഴ്ച നേരിടാൻ പന്ത് മാറ്റാൻ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ദൃശ്യമായ മഞ്ഞ് ഇല്ലെങ്കില്‍ പോലും ഈ തീരുമാനം ബാധകമാണ്, കൂടാതെ അമ്ബയർമാർ പന്ത് സമാനമായ തേയ്മാനമുള്ള ഒന്ന് ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കും.

കൂടുതല്‍ അപ്‌ഡേറ്റുകളില്‍ ഒരു പുതിയ പെരുമാറ്റച്ചട്ടം ഉള്‍പ്പെടുന്നു, ഇത് ഒരു ഡീമെറിറ്റ് പോയിന്റ് സിസ്റ്റവും 36 മാസം നീണ്ടുനില്‍ക്കുന്ന സസ്പെൻഷൻ പോയിന്റുകളും അവതരിപ്പിക്കുന്നു. കൂടാതെ, കൃത്യമായ അമ്ബയർ തീരുമാനങ്ങള്‍ ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഹോക്ക്-ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌, ഓഫ്-സ്റ്റമ്ബിന് പുറത്തുള്ള ഉയരം അടിസ്ഥാനമാക്കിയുള്ള നോ-ബോളുകളുടെയും വൈഡ് ബോളുകളുടെയും അവലോകനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) വികസിപ്പിച്ചിട്ടുണ്ട്.

ധോണി മുതല്‍ ഡുപ്ലെസിസ് വരെ. ഈ ഐപിഎല്ലോടെ വിരമിക്കാൻ 5 താരങ്ങള്‍.

മാർച്ച്‌ 22നാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം വ്യത്യസ്തമായ ടീമുകളും വ്യത്യസ്തമായ തന്ത്രങ്ങളുമായാണ് ഇത്തവണത്തെ ഐപിഎല്‍ എത്തുന്നത്.

ധോണി, രോഹിത്, കോഹ്ലി അടക്കം ഇന്ത്യൻ ടീമിലെ പല വമ്ബന്മാരും ഇത്തവണത്തെ ഐപിഎല്ലിലും അണിനിരക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിന് ശേഷം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ സീനിയർ താരമായ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിന്റെ ഒരു വലിയ അംബാസിഡർ തന്നെയാണ്. 2008 ഐപിഎല്‍ മുതല്‍ ചെന്നൈ ടീമിന്റെ നിറസാന്നിധ്യമായ ധോണി കഴിഞ്ഞ സീസണുകളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഈ സീസണിന് ശേഷം മഹേന്ദ്ര സിംഗ് ധോണി തന്റെ ഐപിഎല്‍ കരിയർ അവസാനിപ്പിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.

ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായ ഡുപ്ലസിസും ഈ ഐപിഎല്‍ സീസണോടെ മത്സരം അവസാനിപ്പിക്കാൻ സാധ്യതയുള്ള ഒരു താരമാണ്. നിലവില്‍ 40 വർഷവും 249 ദിവസവുമാണ് ഡുപ്ലസിസിന്റെ പ്രായം. ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഡുപ്ലസിസ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ക്കായി മുൻപ് ഡുപ്ലസിസ് കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഡുപ്ലസിസ്.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ഇഷാന്ത് ശർമ. 2008 ഐപിഎല്‍ ലേലത്തിലും 2025 ഐപിഎല്‍ ലേലത്തിലും ടീമുകള്‍ സ്വന്തമാക്കിയ ഒരേയൊരു താരം കൂടിയാണ് ഇഷാന്ത് ശർമ. നിലവില്‍ 36 വർഷവും 198 ദിവസവുമാണ് ഇഷാന്ത് ശർമയുടെ പ്രായം. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ഇഷാന്ത് ക്രിക്കറ്റിനോട് വിട പറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഇംഗ്ലണ്ട് താരം മൊയിൻ അലിയും ഈ സീസണോടുകൂടി വിരമിക്കാൻ സാധ്യതയുള്ള താരമാണ്. 37 വർഷവും 274 ദിവസവുമാണ് മോയിൻ അലിയുടെ പ്രായം. ഇതുവരെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകള്‍ക്കായാണ് മോയിൻ അലി കളിച്ചിട്ടുള്ളത്. 2025 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമാണ് മൊയ്ൻ അലിയെ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ വളരെ കാലങ്ങളായി സജീവമായുള്ള ഇന്ത്യൻ താരമാണ് കരണ്‍ ശർമ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ലെഗ് ബ്രേക്ക് ബോളർ എന്ന നിലയില്‍ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഹൈദരാബാദ് സണ്‍റൈസേഴ്സ് എന്നീ ടീമുകള്‍ക്കായിയാണ് കരണ്‍ കളിച്ചിരുന്നത്. ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് കരണ്‍ ശർമയെ സ്വന്തമാക്കിയിട്ടുണ്ട്. 37 വർഷവും 147 ദിവസവുമാണ് കരണ്‍ ശർമയുടെ പ്രായം.

ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി, ബൈക്കില്‍ പിന്തുടര്‍ന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

2025 ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുണ്‍ ചക്രവർത്തി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്ബത് വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ താരം നിർണായക പങ്കുവഹിച്ചു. ഇതാദ്യമായി താൻ കടന്നുപോയ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച്‌ മനസുതുറന്നിരിക്കുകയാണ് വരുണ്‍. 2021ലെ ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നുവെന്നും താൻ മാനസികമായി തകർന്നുവെന്നും വരുണ്‍ വെളിപ്പെടുത്തി.

ഐപിഎല്ലില്‍ വരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടി20 ലോകകപ്പില്‍ അത്ര ശോഭിക്കാനായില്ല. അവിടെ ഇന്ത്യ സൂപ്പർ 12 ഘട്ടത്തില്‍ പുറത്തായി. മത്സരത്തില്‍ വരുണ്‍ ഒരു വിക്കറ്റ് പോലും വീഴ്‌ത്തിയില്ല. സമ്മർദ്ദം തനിക്ക് വളരെ കൂടുതലായിരുന്നുവെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്നും അത് ഇരുണ്ട കാലമായിരുന്നുവെന്നും വരുണ്‍ പറഞ്ഞു.

"2021 ലോകകപ്പ് എനിക്ക് ഇരുണ്ട കാലമായിരുന്നു. അന്ന് ഞാൻ വിഷാദത്തിലേക്ക് പോലും പോയി. വളരെയധികം ആവേശത്തോടെയാണ് ഞാൻ ടീമിലേക്ക് വന്നത്. എന്നാല്‍, ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വർഷത്തേക്ക് എന്നെ സെലക്ഷന് പോലും പരിഗണിച്ചില്ല, വരുണ്‍ പറഞ്ഞു.

ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും താരം വെളിപ്പെടുത്തി."2021 ലെ ടി20 ലോകകപ്പിന് ശേഷം, ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്ബുതന്നെ എനിക്ക് ഭീഷണി കോളുകള്‍ ലഭിച്ചു. ഞാൻ ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. എന്റെ വീടും മറ്റും അവർ ട്രാക്ക് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് വരുമ്ബോള്‍ ആളുകള്‍ ബൈക്കില്‍ എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു. പക്ഷേ ആരാധകർ വളരെ വൈകാരികമായി പ്രതികരിച്ചതാണെന്ന് എനിക്ക് മനസിലാകും," വരുണ്‍ പറഞ്ഞു.

'ടീം മൊത്തം എനിക്കൊപ്പമുണ്ടായിരുന്നു'; വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

മൂന്നാം തവണയും ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. 
ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായി. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരശേഷം രോഹിത് വിജയത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഒരുപാട് സന്തോഷം. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ നന്നായി കളിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത് മികച്ച അനുഭവമാണ്. ഫൈനലില്‍ സ്വീകരിച്ച ശൈലിയില്‍ ഞാന്‍ തൃപ്തനാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് ടീമിന്റെ പിന്തുണ ആവശ്യമാണ്. ടീം എന്നോടൊപ്പം ഉണ്ടായിരുന്നു, 2023 ലോകകപ്പില്‍ രാഹുല്‍ ഭായ്, ഇപ്പോള്‍ ഗൗതി ഭായിക്കൊപ്പം. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ വ്യത്യസ്തമായ രീതിയില്‍ കളിച്ചിട്ടുണ്ട്. ഇവിടെ ചില അവസരങ്ങളില്‍ കളിച്ചതിനാല്‍, പിച്ചിന്റെ സ്വഭാവം മനസ്സിലാകും. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന് വലിയ ആഴമുണ്ട്. ജഡേജ 8-ാം സ്ഥാനത്ത് വരുന്നത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഗില്ലിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

മികച്ച പ്രകടനം കാഴ്ചവെക്കാത്ത ക്യാപ്റ്റൻ': രോഹിത് ശർമ്മയെ അപമാനിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്, തിരിച്ചടിച്ച് ബിജെപി.

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ഒരു വിവാദത്തിന് തിരികൊളുത്തി.
 രോഹിത് ശർമ്മയെ "ഒരു തടിച്ച കായികതാരം" എന്നും അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായതാണെന്നും ഷമ വിശേഷിപ്പിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഷമയുടെ വിമർശനം.

സോഷ്യൽ മീഡിയയിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു, "ഒരു കായികതാരം എന്ന നിലയിൽ രോഹിത് ശർമ്മ തടിച്ചവനാണ്! ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്! ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് മോശം ക്യാപ്റ്റൻ!"
ബിജെപി നേതാക്കളിൽ നിന്നും ക്രിക്കറ്റ് ആരാധകരിൽ നിന്നും ഷമയുടെ അഭിപ്രായത്തിന് ഉടനടി പ്രതിഷേധം നേരിടേണ്ടി വന്നു. രോഹിത്തിനെ "ലോകോത്തര കളിക്കാരൻ" എന്ന് വിളിച്ച ഒരു ഉപയോക്താവിന് മറുപടിയായി ഷമ മുഹമ്മദ് ആ അവകാശവാദം തള്ളിക്കളഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എംഎസ് ധോണി, വിരാട് കോഹ്‌ലി, കപിൽ ദേവ് തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ അധിപൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെ ചോദ്യം ചെയ്തു.

"അദ്ദേഹത്തിൻ്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തരമായി എന്താണ് അദ്ദേഹത്തിലുള്ളത്? അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്, അതുപോലെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്." അവർ എഴുതി.

ഷമ മുഹമ്മദിൻ്റെ പരാമർശത്തെ ബിജെപി പെട്ടെന്ന് അപലപിച്ചു, കോൺഗ്രസ് നടത്തുന്നത് "ബോഡി ഷേമിംഗ്" ആണെന്നും ലോകകപ്പ് ജേതാവിനെ അനാദരിക്കുന്നുവെന്നും ആരോപിച്ചു. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപിയിൽ ചേർന്ന ബിജെപി നേതാവ് രാധിക ഖേര, തൻ്റെ മുൻ പാർട്ടി "പതിറ്റാണ്ടുകളായി അത്‌ലറ്റുകളെ അപമാനിച്ചു" എന്ന് ആരോപിച്ചു.

"പതിറ്റാണ്ടുകളായി കായികതാരങ്ങളെ അപമാനിക്കുകയും, അവർക്ക് അംഗീകാരം നിഷേധിക്കുകയും ചെയ്ത അതേ കോൺഗ്രസ് തന്നെയാണോ ഇപ്പോൾ ഒരു ക്രിക്കറ്റ് ഇതിഹാസത്തെ പരിഹസിക്കാൻ ധൈര്യപ്പെടുന്നത്? സ്വജനപക്ഷപാതത്തിൽ വളരുന്ന പാർട്ടി സ്വയം സൃഷ്ടിച്ച ഒരു ചാമ്പ്യനെയാണോ പ്രസംഗിക്കുന്നത്?" ഖേര ചോദിച്ചു.

രോഹിത് ശർമ്മ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചപ്പോൾ, സ്വന്തം പാർട്ടിയെ കുഴപ്പത്തിലേക്ക് നയിക്കാതെ കൈകാര്യം ചെയ്യാൻ കോൺഗ്രസ് നേതാവ് പാടുപെട്ടുവെന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധിയെ രാധിക ഖേര വിമർശിച്ചു. ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവന്ന ഒരു ക്രിക്കറ്റ് കളിക്കാരനെ ലക്ഷ്യം വയ്ക്കുന്നതിനുപകരം കോൺഗ്രസ് പാർട്ടിയുടെ കുറഞ്ഞുവരുന്ന പ്രസക്തി, വിശ്വാസ്യത, തിരഞ്ഞെടുപ്പ് നിലനിൽപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജയറാം രമേശിനോട് അവർ ആവശ്യപ്പെട്ടു.

"ഇന്ത്യയുടെ അഭിമാനത്തെ വിലകുറഞ്ഞ വെടിയുതിർക്കുന്നതിനുമുമ്പ് കോൺഗ്രസ് സ്വന്തം മുങ്ങിക്കൊണ്ടിരിക്കുന്ന കുടുംബവാഴ്ചയെക്കുറിച്ച് വിഷമിക്കണം!" അവർ പറഞ്ഞു.
025 ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ 44 റൺസിന്റെ ഗംഭീര വിജയം നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ തുടക്കത്തിൽ തന്നെ പരാജയപ്പെട്ടെങ്കിലും, ഇന്ത്യ നിശ്ചിത 50 ഓവറിൽ 249 റൺസ് നേടി. വരുൺ ചക്രവർത്തി നയിച്ച ബൗളിംഗ് ആക്രമണം മികച്ച പ്രകടനം കാഴ്ചവച്ചു, കിവി ബാറ്റിംഗ് നിരയെ തകർക്കുകയും അവരെ 205 റൺസിന് പുറത്താക്കുകയും ചെയ്തു.

വിജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചു, മാർച്ച് 4 ന് നടക്കുന്ന ഏറ്റവും വലിയ പോരാട്ടത്തിൽ അവർ ഓസ്ട്രേലിയയെ നേരിടും.

ക്രീസ് വിട്ട നൂർ അഹമ്മദിനെതിരെ റൺഔട്ട് അപ്പീൽ, അംപയറെ തടഞ്ഞ് സ്മിത്ത്; ഓസ്ട്രേലിയൻ ‘സ്പിരിറ്റിന്’ കയ്യടി

അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാൻ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റൺഔട്ടാക്കാൻ ശ്രമിച്ച് ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ്.
 അഫ്ഗാൻ ഇന്നിങ്സിന്റെ 47–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പന്തു നേരിട്ട അസ്മത്തുല്ല ഒമർസായി ഒരു റണ്ണാണ് ഓടിയെടുത്തത്. ഇതോടെ നൂർ അഹമ്മദ് ‘സ്ട്രൈക്കേഴ്സ് എൻഡില്‍’ എത്തി. പിന്നാലെ ക്രീസ് വിട്ട് പുറത്തിറങ്ങിയ നൂർ അഹമ്മദ് ഒമർസായിയുമായി സംസാരിക്കാൻ നടന്നപ്പോഴായിരുന്നു ഓസീസ് വിക്കറ്റ് കീപ്പറുടെ നീക്കം.
ബെയ്ൽസ് ഇളക്കിയ ജോഷ് ഇംഗ്ലിസ് വിക്കറ്റിനായി അപ്പീൽ ചെയ്തതോടെ, അംപയർ റിവ്യൂവിനു പോയി. എന്നാൽ പെട്ടെന്ന് വിഷയത്തിൽ ഇടപെട്ട ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തങ്ങൾ അപ്പീൽ പിൻവലിക്കുകയാണെന്ന് അംപയറെ അറിയിക്കുകയായിരുന്നു. നിയമപ്രകാരം പരിശോധിച്ചിരുന്നെങ്കില്‍ ഉറപ്പായിരുന്ന വിക്കറ്റാണ് ഓസ്ട്രേലിയ വേണ്ടെന്നുവച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ നാടകീയ ഇടപെടലിനു കയ്യടിക്കുകയാണു ക്രിക്കറ്റ് ലോകം. 2023ലെ ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയർസ്റ്റോയെ ഓസ്ട്രേലിയ ഇതേ രീതിയിൽ പുറത്താക്കിയിരുന്നു.
അന്ന് ഒരു പന്ത് മിസ്സാക്കിയ ബാറ്റർ ജോണി ബെയർസ്റ്റോ ക്രീസ് വിട്ട് പുറത്തുപോയ തക്കത്തിന് വിക്കറ്റ് കീപ്പറായിരുന്ന അലക്സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. ക്യാപ്റ്റനായിരുന്ന പാറ്റ് കമിൻസും അന്നു വിക്കറ്റ് വേണമെന്ന നിലപാടിലായിരുന്നു. ഈ സംഭവത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ബി ഗ്രൂപ്പിൽനിന്ന് ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.

Record views on JioHotstar: ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാകിസ്ഥാൻ മത്സരം ജിയോഹോട്ട്സ്റ്റാറിലെ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്തു.

 

ഫെബ്രുവരി 23 ഞായറാഴ്ച നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി മത്സരം ജിയോഹോട്ട്സ്റ്റാറിൽ റെക്കോർഡുകൾ തകർത്തു. വാർത്താ ഏജൻസിയായ പിടിഐയുടെ കണക്കനുസരിച്ച്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ മാത്രം 60.2 കോടി ആളുകളാണ് മത്സരം കണ്ടത്.


ഞായറാഴ്ച ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം പുതിയ പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ 60.2 കോടി എന്ന റെക്കോർഡ് വ്യൂവർഷിപ്പ് നേടി ഒരു മെഗാ ബ്ലോക്ക്ബസ്റ്ററായി മാറി.

മുൻ പ്ലാറ്റ്‌ഫോമുകളായ ജിയോസിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിപ്പിച്ചുകൊണ്ട് രൂപീകരിച്ച ജിയോഹോട്ട്സ്റ്റാറിലെ ഇന്ത്യ-പാക് മത്സരത്തിന്, തത്സമയ സ്ട്രീമിനിടെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുടെ എണ്ണം, 241 റൺസ് എന്ന ലക്ഷ്യത്തോടെ വിരാട് കോഹ്‌ലി വിജയ റൺസ് നേടിയപ്പോൾ 60.2 കോടിയായിരുന്നു. അവസാന സ്ട്രോക്കിൽ കോഹ്‌ലി തന്നെ തന്റെ 51-ാം സെഞ്ച്വറി പൂർത്തിയാക്കി, കാഴ്ചക്കാരെ അതിൽ ലയിപ്പിച്ചു.

മത്സരത്തിന്റെ ആദ്യ ഓവർ മുഹമ്മദ് ഷാമി എറിഞ്ഞപ്പോൾ, കാഴ്ചക്കാരുടെ എണ്ണം 6.8 കോടിയായി ഉയർന്നു, മത്സരത്തിലുടനീളം വർദ്ധിച്ചുകൊണ്ടിരുന്നു.

പാകിസ്ഥാൻ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ കാഴ്ചക്കാരുടെ എണ്ണം 32.1 കോടിയിലെത്തി, ഇന്നിംഗ്സ് ഇടവേളയിൽ 32.2 കോടിയിലെത്തി.

ഇന്ത്യ റൺസ് പിന്തുടരാൻ തുടങ്ങിയപ്പോൾ, കാഴ്ചക്കാരുടെ എണ്ണം 33.8 കോടിയായി ഉയർന്നു, ഇന്ത്യ വിജയത്തിലേക്ക് കുതിച്ചപ്പോൾ റെക്കോർഡ് നിലവാരത്തിലെത്തുന്നതിനുമുമ്പ് ഗണ്യമായ കാലയളവിൽ 36.2 കോടിയിൽ സ്ഥിരത പുലർത്തി.

2023 ൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ കളിച്ചപ്പോൾ രേഖപ്പെടുത്തിയ 3.5 കോടിയായിരുന്നു ഏറ്റവും ഉയർന്ന കൺകറൻസിയുടെ മുൻ റെക്കോർഡ്.

ഏഷ്യാ കപ്പിൽ, ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിലെ ഏറ്റവും ഉയർന്ന കൺകറൻസി 2.8 കോടി ആയിരുന്നു.

ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം വയാകോം 18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ച് പുതുതായി രൂപീകരിച്ച സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ ടെറസ്ട്രിയൽ ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്തു.

എന്നിരുന്നാലും, ടെലിവിഷൻ പ്രേക്ഷക അളക്കൽ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് പ്രേക്ഷക ഗവേഷണ കൗൺസിൽ (BARC) ഒരു ആഴ്ചയ്ക്ക് ശേഷം മാത്രമേ വ്യൂവർഷിപ്പ് നമ്പറുകൾ പുറത്തുവിടൂ.