നിലമ്ബൂർ ഉപതിരഞ്ഞെടുപ്പും പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിയും ചർച്ചയായേക്കും.
കഴിഞ്ഞ ദിവസം തൃശൂരില്‍ ചേർന്ന യോഗത്തില്‍ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതില്‍ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയില്‍ തന്നെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
നിലമ്ബൂരില്‍ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാർട്ടിയില്‍ അമർഷമുണ്ട്.
യുവമോർച്ച-മഹിളാമോർച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ടാലന്റ് ഹണ്ട് നടത്തിയതിലും നേതാക്കളില്‍ പലർക്കും അമർഷമുണ്ട്. മുരളീധര പക്ഷം പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനിടയുണ്ട് എന്നാണ് സൂചന.
No comments
Post a Comment