BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

സർക്കാർ, എയ്ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .
ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് നിർദേശം നല്‍കിയത്
നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച്‌ നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്.

പിഎസ്‍സി പരിശീലനകേന്ദ്രങ്ങള്‍,സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച തങ്കമണി, വാഗമണ്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു.

കഴിഞ്ഞ ഒമ്ബത് വര്‍ഷക്കാലമായി പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കുമിത് ബോധ്യപ്പെടും. പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്ബോള്‍ മനസ്സില്‍ വരുന്ന പഴയ സങ്കല്‍പ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ കസേരയുണ്ട്, സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നല്‍കാന്‍ സാധിച്ചുവെന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കര്‍ത്തവ്യബോധത്തില്‍ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവര്‍ത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് യാതൊരുവിധമായ തടസ്സമോ സമ്മര്‍ദ്ദമോ ഇല്ല. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തമായി തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് സേനയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്കമണി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പോലീസിനെ ശാക്തീകരിച്ചു മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ആധുനിക അന്വേഷണരീതികള്‍ നല്ല രീതിയിലാണ് കേരള പൊലീസ് പ്രയോഗിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും മികച്ച്‌ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, മന്ത്രി പറഞ്ഞു.

തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ എം. എം മണി എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് കാവുങ്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ചിഞ്ചുമോള്‍ ബിനോയി, എം. ജെ ജോണ്‍, എന്‍. ആര്‍ അജയന്‍, ചെറിയാണ കട്ടക്കയം, റീന സണ്ണി, വി. എന്‍ പ്രഹ്‌ളാദന്‍, ജോസ് തൈച്ചേരില്‍, ജിന്റു ബിനോയി, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

വാഗമണ്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടന സമ്മേളനത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റ് മറിയാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് അംഗം കെ. റ്റി. ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്,പഞ്ചായത്ത് അംഗം പ്രദീപ് കുമാർ,പീരുമേട് ഡി.വൈ. എസ്. പി വിശാല്‍ ജോണ്‍സണ്‍,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ. ആര്‍ ബിജു അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിര്‍വഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന്‍ അരമന, ഇടുക്കി എസ്. എച്ച്‌. ഒ സന്തോഷ് സജീവ്, കുളമാവ് എസ്. എച്ച്‌. ഒ ടോണി ജെ.മറ്റം, ജില്ലാ ക്യാമ്ബ് ആര്‍എഎസ്‌ഐ ഡിഎച്ച്‌ക്യു ബൈജു. ആര്‍, ജില്ലാ ക്യാമ്ബ് ആര്‍എസ്‌ഐ ഡിഎച്ച്‌ക്യു ജമാല്‍ പി.എച്ച്‌, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് നിലകളിലായാണ് തങ്കമണി,വാഗമണ്‍ പോലീസ് സ്റ്റേഷനുകള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോര്‍ഡ് റൂം, മൂന്ന് ലോക്കപ്പുകള്‍, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉള്‍പ്പെടെ 23 റൂമുകളും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി രണ്ട് കോടി നാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും വാഗമണ്‍ | പോലീസ് സ്റ്റേഷന് 1.99 കോടി രൂപയുമാണ് നിര്‍മ്മാണ ചെലവ്.

ഇടുക്കി പോലീസ് ക്യാമ്ബില്‍ നിര്‍മ്മിച്ചിരിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിര്‍മ്മാണത്തിനായി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് വിനിയോഗിച്ചത്. ഇരുനിലകളിയായി നിര്‍മ്മിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം, എഎന്‍പിആര്‍, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുറികളും നിര്‍മ്മിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാങ്ങുന്നതിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കമന്‍റ്: കേസ് റദ്ദാക്കി ഹൈക്കോടതി

സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിന് ക്രിമിനല്‍ കേസെടുക്കുന്ന നടപടി ഭരണഘടന നല്‍കുന്ന സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുള്ള അവകാശലംഘനമെന്ന് കോടതി വിലയിരുത്തി.

നിയമത്തിനുള്ളില്‍ നിന്ന് വിമർശനമുന്നയിക്കാൻ പൗരന് സ്വതന്ത്രമുണ്ട്. അത്തരം വിമർശനങ്ങള്‍ക്ക് ക്രിമിനല്‍ കേസെടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സൂക്ഷിച്ച്‌ വേണമെന്നതാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം കാസർകോട് സ്വദേശികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. കലാപ ആഹ്വാനത്തിനും, ദുരന്തനിവാരണ നിയമ ലംഘനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയത്.

ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ തുടർനടപടികള്‍ റദ്ദാക്കി. ജനാധിപത്യത്തില്‍ ന്യായമായ വിമർശനം ഉന്നയിക്കാനും വിയോജിക്കാനും അവകാശമുണ്ട്. വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ ചൂണ്ടിക്കാട്ടി.

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 4 വരെ: മഞ്ഞ കാര്‍ഡുകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുന്നത്.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡുകള്‍ക്കും (അന്ത്യോദയ അന്നയോജന) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുന്നത്.
അന്തേവാസികള്‍ക്ക് നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് വിതരണം.
ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും. സെപ്റ്റംബര്‍ നാലിനാണ് വിതരണം അവസാനിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിനായി 42.83 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 5,92,657 അന്നയോജന കാര്‍ഡ് ഉടമകള്‍ക്കും 10,634 ക്ഷേമവിഭാഗത്തിനും ഉള്‍പ്പെടെ ആകെ 6,03,291 കിറ്റുകളാണ് വിതരണത്തിനെത്തുന്നത്.

14 അവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. കയറ്റിറക്ക് കൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ ചാര്‍ജുകള്‍ ഉള്‍പ്പെടെ ഏകദേശം 710 രൂപയാണ് ഒരു കിറ്റിന് ചെലവ് വരുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വെച്ച്‌ പാക്ക് ചെയ്ത സാധനങ്ങള്‍ വരുംദിവസങ്ങളില്‍ റേഷന്‍ കടകളിലെത്തും.

കിറ്റില്‍ എന്തെല്ലാം?

പഞ്ചസാര- 1 കിലോഗ്രാം
ഉപ്പ്- 1 കിലോഗ്രാം
വെളിച്ചെണ്ണ- 500 മില്ലി ലിറ്റര്‍
തുവരപരിപ്പ്- 250 ഗ്രാം
ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
വന്‍പയര്‍- 250 ഗ്രാം
ശബരി തേയില- 250 ഗ്രാം
പായസം മിക്‌സ്- 250 ഗ്രാം
മല്ലിപ്പൊടി- 100 ഗ്രാം
മഞ്ഞള്‍പൊടി- 100 ഗ്രാം
സാമ്ബാര്‍ പൊടി- 100 ഗ്രാം
മുളക് പൊടി- 100 ഗ്രാം
മില്‍മ നെയ്യ്- 50 മില്ലി ലിറ്റര്‍
അണ്ടിപരിപ്പ്- 50 ഗ്രാം
തുണി സഞ്ചി

സംസ്ഥാനത്ത് കള്ളക്കടല്‍ ജാഗ്രത;ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി (നീരോടി മുതല്‍ ആരോഗ്യപുരം വരെ) തീരത്ത് ഇന്ന് രാത്രി 08.30 വരെ 1.3 മുതല്‍ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പേരില്‍ സാധാരണക്കാര വേട്ടയാടി വനം വകുപ്പ്; പരാതിക്കാര്‍ക്ക് അനുകൂല വിധി വന്നാല്‍ ഭൂമി ഇഎഫ്‌എല്ലാക്കി പ്രഖ്യാപിക്കും

വെസ്റ്റിങ്ങ് ആൻഡ് അസൈയ്മെന്റ് ആക്റ്റ് പരാതിക്കാർക്ക് അനുകൂല വിധി വന്നാല്‍ ഭൂമി ഇഎഫ്‌എല്ലാക്കി പ്രഖ്യാപിച്ച്‌ വനംവകുപ്പിന്റെ പ്രതികാരം.

വർഷങ്ങളായി ഭൂമിയില്‍ കൃഷി ചെയ്യുന്ന സാധാരണക്കാർക്ക് ഭൂമി തിരിച്ചു നല്കാതിരിക്കാനാണ് വനംവകുപ്പിന്റെ കള്ളക്കളി. ഇത്തരം സ്ഥലങ്ങളില്‍ വൻകിടക്കാർക്ക് ക്വാറി നടത്താൻ ഉള്‍പെടെ അനുമതിയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

വെസ്റ്റിങ്ങ് ആൻ്റ് അസൈയ്ൻമെൻ്റ് ആക്റ്റ് പ്രകാരംഎരിമയൂർ പടേയ്റ്റി സ്വദേശിയായ ജയപ്രകാശിൻ്റെ രണ്ട് ഏക്കർ 15 സെൻ്റ് സ്ഥലം വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഭൂമി ജയപ്രകാശനിവിട്ട് നല്‍കാൻ 1980 ല്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഈ ഉത്തരവിന് എതിരെ വനം വകുപ്പ് അപ്പീല്‍ പോയില്ല . 28 വർഷമായിട്ടും ഭൂമി റസ്റ്റോർ ചെയ്ത് നല്‍കാത്തതിനാല്‍ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഈ ഭൂമി വനം വകുപ്പ് പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ച്‌ വനംവകുപ്പ്തിരിച്ചടിച്ചു.

എരിമയൂർ പടേയ്റ്റിയില്‍ 90 സെൻ്റ് ഭൂമിയുള്ള പ്രമോദ് , ഒരു ഏക്കർ 90 സെൻ്റ് ഉള്ള മണികണ്ഠൻ , 4 .45 ഏക്കർ ഭൂമിയുഉള്ള വേലായുധൻ എന്നിവരും വനംവകുപ്പിനതിരായ നിയപോരാട്ടം വിജയിച്ചവരാണ്. എന്നാല്‍ ഇതെല്ലാം പിന്നീട് ഇഎഫ്‌എല്ലായി പ്രഖ്യാപിക്കുകയായിരുന്നു. കേരളശ്ശേരിയിലെ സഹോദരിമാരായ മേരികുട്ടി, ലില്ലി കുട്ടി എന്നിവരുടെ അനുഭവവും സമാനമാണ്.

ഇഎഫ്‌എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇഎഫ്‌എല്‍ ട്രൈ ബ്രൂണലിനെ സമീപിക്കുക മാത്രമാണ് ഭൂവുടമകള്‍ക്ക് ചെയ്യാൻ കഴിയുന്ന കാര്യം. എന്നാല്‍ ഇത്തരം ഇഎഫ്‌എല്‍ പ്രഖ്യാപനമൊന്നും വൻകിടക്കാരുടെ കൈവശം ഉള്ള ഭൂമിയില്‍ വനം വകുപ്പും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

'റിച്ചായി ബെവ്കോ', മദ്യം വില്‍ക്കാൻ മൂന്നുനില AC കെട്ടിടം; കേരളത്തിലെ ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് തൃശ്ശൂരിൽ.

തൃശ്ശൂരിലാണ് സംസ്ഥാനത്തെ ആദ്യ സൂപ്പർ പ്രീമിയം ബീവറേജ്സ് ഔട്ട്ലൈറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 'ഹൈ സ്പിരിറ്റ്സ് എ ബെവ്കോ ബുട്ടീക്ക്' എന്ന പേരിലാണ് ഔട്ട്ലെറ്റ്.
മൂന്ന് നിലകളിലായി പൂർണമായും ശീതീകരിച്ച കെട്ടിടം. 20,000 ബോട്ടിലുകള്‍ വരെ ഡിസ്പ്ലേ ചെയ്യാനുള്ള സ്ഥലസൗകര്യം. പേരുപോലെ, സൂപ്പർ പ്രീമിയം, അതായത് വില കൂടിയ മദ്യ ബ്രാൻഡുകളാണ് ഹൈലൈറ്റ്. എങ്കിലും 250 രൂപ മുതലുള്ള മദ്യവും ഔട്ട്ലെറ്റില്‍ കിട്ടും. ബിയർ വെന്റിങ് മെഷീനും ഇവിടെയുണ്ട്. ആവശ്യമുള്ള ബ്രാൻഡ് തിരഞ്ഞെടുത്ത് പണമടച്ചാല്‍ ബിയർ നേരെ കൈകളിലെത്തും.

കസ്റ്റമേഴ്സിന് മികച്ച എക്സ്പീരിയൻസ് കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ബെവ്കോയുടെ ഇത്തരമൊരു ഉദ്യമം. ഇവിടെ വരുന്ന ആരും മദ്യം ക്യൂനിന്ന് വാങ്ങേണ്ടി വരില്ല. മുകളിലേക്ക് കയറാൻ ലിഫ്റ്റുണ്ട്. മദ്യം വാങ്ങാൻ വരുമ്ബോള്‍ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടുമോയെന്ന ടെൻഷനും വേണ്ട. പാർക്കിങ്ങിനും സൗകര്യവുമുണ്ട്.

പ്രീമിയം ഔട്ട്ലെറ്റുകളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള മദ്യക്കുപ്പി മോഷണവും ഇവിടെ നടക്കില്ല. ആർഎഫ് ഐഡി ടാഗുള്ള കുപ്പികളാണ് എല്ലാ റാക്കുകളിലുമുള്ളത്. ആരെങ്കിലും ബാഗിനകത്തോ മറ്റോ ആക്കി കൊണ്ടുപോകാൻ ശ്രമിച്ചാല്‍ അലാം മുഴങ്ങും.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുപോലെ ഒരു സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് എങ്കിലും ആരംഭിക്കാനാണ് ബെവ്കോയുടെ പദ്ധതി. വൈകാതെ കൊച്ചിയിലും കോഴിക്കോടും ഇടുക്കിയിലും സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ ഓപ്പണ്‍ ചെയ്യും.