ആലപ്പുഴ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലത്തീൻ കത്തോലിക്കാ സഭയിൽ നിന്നുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടുള്ളത്.
കോൺഗ്രസ് സ്ഥാനാർത്ഥികളായ അഡ്വ പി ജെ മാത്യു, ലാലി വിൻസൻ്റ് എന്നിവരെയാണ് തോമസ് ഐസക്ക് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഭയുടെ ചില വൈദികരും ഇടതുപക്ഷ നേതൃത്വവും തമ്മിലുള്ള ധാരണാപ്രകാരം സഭാ അംഗവും മുൻ എംപിയുമായ ഡോ കെ എസ് മനോജിനെ പരാജയപ്പെടുത്തി.
അതിന് ശേഷമുള്ള പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സഭയുടെ വക്താവായ പുരോഹിതൻ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു തീരദേശത്തെ ചില സമുദായ സംഘടനകൾ അവരുടെ സ്ഥാപനങ്ങളുടെ പേരിൽ പത്തു ലക്ഷം രൂപ കൈപ്പറ്റിയെന്നും ആക്ഷേപമുണ്ട്.
ചിത്തരജ്ഞൻ എംഎൽഎ ആയതിന് ശേഷം ചില ഡിമാൻഡുകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നതും, ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സഭയിലെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധവും കണക്കിലെടുത്താണ് തോമസ് ഐസക്കിന് സീറ്റ് നൽകണമെന്ന ആവശ്യം മുന്നോട്ട് വന്നത്.
പുനർഗേഹവും , തീരദേശ ഹൈവേയും , കടൽ മണൽ ഖനനവും നടത്താനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കം ശക്തമാകുന്ന സാഹചര്യത്തിൽ തീരദേശത്തെ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാണ് ഇടതുപക്ഷ നേതാക്കൾ ശ്രമിക്കുന്നത്.
കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന തീരദേശത്തെ ജനങ്ങളുടെ പ്രബല സമുദായങ്ങളായ ധീവര സഭയും, ലത്തീൻ കത്തോലിക്കാ സഭയും ഇപ്പോൾ ബിജെപി- ഇടത് ചേരിയോടാണ് ആഭിമുഖ്യം പുലർത്തുന്നത്.
തീരക്കടലും, ആഴക്കടലും തീരവും എല്ലാം വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കു തുറന്നു കൊടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന ജനരോഷം തടയാൻ ഈ സമുദായങ്ങളെ വരുതിക്ക് നിർത്താനാണ് രാഷ്ട്രീയ -കോർപ്പറേറ്റ് ലോബിയുടെ ശ്രമവും
No comments
Post a Comment