BREAKING NEWS
National News

728x90

header-ad

468x60

header-ad

തീരുവ യുദ്ധം; 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്ന് ഇന്ത്യ, ചര്‍ച്ച വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

അമേരിക്കയുമായി തുടരുന്ന തീരുവ തർക്കത്തില്‍ ഇന്ത്യ അടുത്തിടപാടുകള്‍ക്ക് തയ്യാറെടുക്കുകയാണ്. 25 ശതമാനം അധിക തീരുവ ആദ്യം പിൻവലിക്കണമെന്ന നിബന്ധനയാണ് ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങള്‍ പൂർത്തിയാകുന്നതോടെ ചർച്ചകളുടെ ദിശയും നടപടികളും സംബന്ധിച്ച്‌ വിശദമായ വിലയിരുത്തല്‍ നടത്തുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തല്‍. അമേരിക്കൻ വ്യാപാര നയങ്ങളില്‍ വന്ന കടുത്ത നീക്കങ്ങള്‍ ഇരുരാജ്യങ്ങളുടെയും സാമ്ബത്തിക ബന്ധത്തെ നേരിട്ട് ബാധിക്കുകയാണ്.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി രണ്ട് ദിവസത്തെ സന്ദർശനം ആരംഭിച്ചു. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്ക പ്രഖ്യാപിച്ച അധിക തീരുവ അടക്കമുള്ള പ്രധാന വിഷയങ്ങള്‍ ചർച്ചചെയ്യപ്പെടും. അതോടൊപ്പം, ജപ്പാനിലെ വ്യവസായികളുമായി മോദി പ്രത്യേക യോഗങ്ങളും നടത്തും. സന്ദർശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര-നിക്ഷേപ സാധ്യതകളാണ് പ്രധാനമായി ഉന്നയിക്കപ്പെടുക.

അടുത്ത ഘട്ടത്തില്‍ മോദി ചൈനയിലെ ഷാങ്ഹായി സഹകരണ സംഘടന (SCO) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പോകുന്നത്. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നതുകൊണ്ട് ക്വാഡ് കൂട്ടായ്മയ്ക്ക് ബാധകമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും മോദി വ്യക്തമാക്കും. ഏഷ്യ-പസഫിക് മേഖലയിലെ സാമ്ബത്തികവും തന്ത്രപരവുമായ താല്‍പ്പര്യങ്ങള്‍ മുന്നില്‍കണ്ടാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തുന്നതെന്നതാണ് സർക്കാരിന്റെ സൂചന.
« PREV
NEXT »

Facebook Comments APPID