BREAKING NEWS
National News

728x90

header-ad

468x60

header-ad

ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ അടിക്ക് തിരിച്ചടി; ഓസീസിനെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു

ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ ആസ്‌ത്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു.

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 212 പിന്തുടർന്ന് ഇറങ്ങിയ പ്രോട്ടീസ് സംഘം 22 ഓവറില്‍ 43-4 എന്ന നിലയിലാണ്. ക്യാപ്റ്റൻ ടെംബ ബാവുമയും(3) ഡേവിഡ് ബെഡിങ്ഹാമുമാണ്(8) ക്രീസില്‍. നേരത്തെ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 212ന് ഓള്‍ഔട്ടായിരുന്നു. കഗിസോ റബാഡെ അഞ്ചുവിക്കറ്റുമായി ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.

ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് 212 റണ്‍സിന് ഓസീസിനെ തളച്ച ശേഷം അവസാന സെഷൻ ബാറ്റിങിനിറങ്ങിയ പ്രോട്ടീസിന് ആദ്യഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. എയ്ഡൻ മാർക്രത്തെ ക്ലീൻബൗള്‍ഡാക്കി(0) മിച്ചല്‍ സ്റ്റാർക്ക് നിലവിലെ ചാമ്ബ്യൻമാർക്ക് സ്വപ്‌നതുടക്കം നല്‍കി. സ്‌കോർബോർഡില്‍ 19 റണ്‍സ് ചേർക്കുന്നതിനിടെ റയാൻ റിക്കില്‍ട്ടനെ(16)യും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. മിച്ചല്‍ മാർഷിന്റെ ഓവറില്‍ ഓഫ്‌സൈഡ് ഡ്രൈവിന് ശ്രമിച്ച റിക്കില്‍ട്ടനെ സ്ലിപ്പില്‍ ഉസ്മാൻ ഖ്വാജ പിടികൂടുകയായിരുന്നു. പിന്നാലെ മള്‍ഡറിനെ(6) പാറ്റ് കമ്മിൻസ് ബൗള്‍ഡാക്കി. ജോഷ് ഹേസല്‍വുഡിന്റെ ഓവറില്‍ ട്രിസ്റ്റൻ സ്റ്റബ്‌സ് ക്ലീൻ ബൗള്‍ഡായതോടെ(2) ആദ്യദിനം ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റ് നഷ്ടമായി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയയുടെ തുടക്കം മികച്ചതായില്ല. ഉസ്മാൻ ഖ്വാജ പൂജ്യത്തിനും കാമറൂണ്‍ ഗ്രീൻ(4) റണ്‍സിനും പുറത്തായി. പേസർ കഗിസോ റബാഡയാണ് ഇരുവരെയും പുറത്താക്കിയത്. മാർനസ് ലബുഷെയിനെ(17) മാർക്കോ ജാൻസൻ കീപ്പർ വെരെയെനെയുടെ കൈകളിലെത്തിച്ചതോടെ ചാമ്ബ്യൻമാർ അപകടം മണത്തു. എന്നാല്‍ ഒരുവശത്ത് ഉറച്ചുനിന്ന സ്റ്റീവൻ സ്മിത്ത് അർധ സെഞ്ച്വറിയുമായി(66) ടീമിന് കരുത്തായി. വെബ്സ്റ്ററുമായി കൂട്ടചേർന്നുള്ള(72) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ 200 റണ്‍സിലെത്തിച്ചത്. ട്രാവിസ് ഹെഡ്(11), അലക്‌സ് കാരി(23), പാറ്റ് കമ്മിൻസ്(1) വേഗത്തില്‍ പറഞ്ഞയക്കാൻ പ്രോട്ടീസ് പേസ് നിരക്കായി. ഇതോടെ പോരാട്ടം 212ല്‍ അവസാനിച്ചു
« PREV
NEXT »

Facebook Comments APPID