BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Business. Show all posts
Showing posts with label Business. Show all posts

കൊച്ചി ഇനി പറക്കും; ലുലു ഗ്രൂപ്പ് ഇറക്കിയത് 15000 കോടി; 30000 പേര്‍ക്ക് തൊഴില്‍, ലോകോത്തര കമ്ബനികളും വരും

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കൊച്ചിയിലെ ലുലു ഐടി ടവർ ഔദ്യോഗിക ഉദ്ഘാടനത്തിലേക്ക്. ഈ മാസം 28 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഐടി സമുച്ചയത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ലുലു ഒരുക്കിയിരിക്കുന്നത്.
30 നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ഐടി ടവർ കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി കേന്ദ്രം കൂടിയാണ്. കെട്ടിടത്തിന്റെ ബഹുഭൂരിപക്ഷം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ഇനി ഏതാനും മിനുക്ക് പണികള്‍ മാത്രമാണ് അവേശിക്കുന്നത്. അതും ഉടന്‍ തന്നെ പൂർത്തിയാകും. ഉദ്ഘാടനത്തിന് എംഎ യൂസഫലി അടക്കമുള്ളവർ എത്തുമെന്നാണ് വിവരം.

എല്ലാവിധ സുരക്ഷാ ചട്ടങ്ങളും മറ്റും പാലിച്ചാണ് ലുലു കെട്ടിട നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങള്‍ക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ്‌ സൗകര്യമുണ്ട്‌.
12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ടവറുകള്‍ സ്ഥിതി ചെയ്യുന്നത്. കോംപ്ലക്സില്‍ ഫുഡ്‌കോർട്ട്, ക്രഷെ, ജിമ്മനേഷ്യം, റീട്ടെയില്‍ ഇടങ്ങള്‍ എന്നിവയുണ്ടാകും. കൂടാത 100% പവർ ബാക്കപ്പ്, കേന്ദ്രീകൃത എയർ കണ്ടീഷനിംഗ്, മാലിന്യ സംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണ സംവിധാനം എന്നിവയും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. 67 ഹൈ സ്പീഡ് എലിവേറ്ററുകളും 12 എസ്കലേറ്ററുകളും ടവറുകള്‍ക്കുള്ളില്‍ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പ് വരുത്തുന്നു.

രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ബ്ലോക്കില്‍ വൈവിധ്യമാർന്ന ഓഫീസ് സജ്ജീകരണങ്ങള്‍ക്കൊപ്പം തന്നെ 600 പേർക്ക് ഇരിക്കാവുന്ന നൂതന സൗകര്യങ്ങളോട് കൂടിയ കോണ്‍ഫറൻസ് ഹാളുമുണ്ട്. അമിനിറ്റി ടവറിന്റെ ഒന്നാംനിലയില്‍ ഒരേസമയം 2500 പേർക്ക്‌ ഇരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ടാണ് പ്രധാനമായും ഉള്ളത്. മൂന്ന് നിലകളിലായി വിശാലമായ പാർക്കിംഗ് സൗകര്യവും ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണമായും ഓട്ടോമേറ്റഡ് റോബോട്ടിക് പാർക്കിംഗ് സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആകെ 4500 കാറുകള്‍ക്ക് പാർക്കിങ് ചെയ്യാന്‍ സാധിക്കും. 3200 കാറുകള്‍ക്ക് റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാനുള്ള സൗകരമ്യമാണുള്ളത്. ഗ്രൗണ്ട്‌ ഫ്ലോറില്‍ ബാങ്കിങ് സംവിധാനമായിരിക്കും പ്രധാനമായും പ്രവർത്തിക്കുക.
ആകെ 1500 കോടി രൂപയോളമാണ് പദ്ധതിക്കായി ലുലു മുടക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ 5 ഐടി കമ്ബനികളില്‍ ഒന്നുള്‍പ്പെടെ, രാജ്യാന്തര കമ്ബനികളുടെ (എംഎൻസി) സാന്നിധ്യം തുടക്കം മുതല്‍ തന്നെ ഇരട്ട ടവറുകളില്‍ ഉണ്ടാകുമെന്ന് ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സി ഇ ഒയുമായ അഭിലാഷ് വലിയ വളപ്പില്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇഎക്സ്‌എല്‍, ഒപിഐ, ഡൈനാമെഡ് & സെല്ലിസ് തുടങ്ങിയ കമ്ബനികള്‍ ലുലു ടവറില്‍ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞു. ഇവരിലൂടെ മാത്രം തുടക്കത്തില്‍ തന്നെ 2500 പേർക്ക് ജോലി കിട്ടുമെന്നാണ് വിലയിരുത്തുന്നത്. കൂടുതല്‍ ലോകോത്തര കമ്ബനികളുമായുള്ള ചർച്ചകള്‍ നടന്ന് വരികയാണ്.

പ്രവർത്തനം ആരംഭിക്കുന്നതോടെ 30000 പേർക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. വിവിധ കമ്ബനികള്‍ ഇതിനോടകം തന്നെ ഇവിടെ പ്രവർത്തിക്കാനുള്ള കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. കുറഞ്ഞ വാടകയും കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴില്‍വൈദഗ്‌ധ്യവുമാണ്‌ കമ്ബനികളെ കൊച്ചിയിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഐടി നഗരങ്ങളില്‍ നിന്നുള്ള കമ്ബനികളും ജീവനക്കാരും കൂടുതലായി കൊച്ചിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനികള്‍ക്ക് കൂടുതല്‍ ലാഭകരമായി പ്രവർത്തിക്കാന്‍ കഴിയുന്ന നഗരം കൊച്ചിയാണ് എന്നതും ശ്രദ്ധേയമാണ്. കമ്ബനികളുടെ ഓഫീസ് റെന്റിന്റെ കാര്യം മാത്രം പരിശോധിക്കുകയാണെങ്കില്‍ ബെംഗളൂരുവിന്റെ മൂന്നിലൊന്ന് മാത്രമാണ് കൊച്ചിയിലുള്ളത്. ജീവനക്കാരുടെ ചിലവും ബെംഗളൂരുവിനേക്കാള്‍ കുറവാണ്. ബെംഗളൂരുവിലും മറ്റ് നഗരങ്ങളിലുമായി ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം മലയാളി പ്രൊഫഷണലുകളാണ്. കൊച്ചിയില്‍ വലിയ കമ്ബനികള്‍ എത്തിയാല്‍ മലയാളി പെണ്‍കുട്ടികള്‍ക്കടക്കം നാട്ടില്‍ തന്നെ ജോലി ചെയ്യാനും സാധിക്കും.

'ആദ്യം സൗകര്യമൊരുക്കുക, എന്നിട്ട് ക്ഷണിക്കുക' എന്ന ലുലു ഐടി പാർക്കിന്റെ ബിസിനസ്‌ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. ടിയർ 2 നഗരങ്ങളില്‍ കൊച്ചിയുടെ ഭാവി മുന്നില്‍ കണ്ടാണ് ലുലു ഇത്രയും ബ്രഹത്തായ പദ്ധതി നടപ്പിലാക്കിയതെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു.

അതിർത്തിയടച്ചത് വ്യാപാരത്തിൽ മാറ്റം വരുത്തി, കുങ്കുമപ്പൂവിന് സ്വർണത്തേക്കാൾ വില; കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ വൻ കുതിപ്പ്

 ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. നിലവിലെ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിൻ്റെ വില കുതിച്ചുയരുന്നത്.

നിരവധി മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 5 ലക്ഷം രൂപ കടന്ന് കഴിഞ്ഞു. ദക്ഷിണ കശ്മീരില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിർത്തി വ്യാപാരത്തിനായി അടച്ചതിനു ശേഷമാണ് ഈ സംഭവവികാസം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വർദ്ധിച്ചത്. അതിർത്തി അടയ്ക്കുന്നതിനും മുമ്ബ്, ഏറ്റവും ഉയർന്ന നിലവാരമുള്ള കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതല്‍ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റർ മുതല്‍ 1,800 മീറ്റർ വരെ ഉയരത്തില്‍ വളരുന്ന ലോകത്തിലെ ഏക കുങ്കുമപ്പൂവ് ഇന്ത്യയില്‍ നിന്നുള്ള കുങ്കുമപ്പൂവാണ്. ഇക്കണോമിക് ടൈംസ് പ്രകാരം, കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ് ഉയർന്ന നിലവാരമുള്ളതാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ കശ്മീരില്‍ പ്രതിവർഷം ആറ് മുതല്‍ ഏഴ് ടണ്‍ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളത് ലോകത്തിലെ ഏറ്റവും വലിയ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അഫ്ഗാനിസ്ഥാൻ കുങ്കുമപ്പൂവ് അതിന്റെ തീവ്രമായ നിറത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്, അതേസമയം ഇറാനിയൻ കുങ്കുമപ്പൂവ് വിലകുറഞ്ഞ ഓപ്ഷനാണെന്ന് കരുതപ്പെടുന്നു.

ഇറാനിയൻ കുങ്കുമപ്പൂവിന്റെ വിലയും അഞ്ച് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സ്പെയിൻ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം 55 ടണ്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്. കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാല്‍ അതില്‍ നിന്ന് പത്തോളം കിഴങ്ങുകള്‍ ഉണ്ടാക്കാൻ കഴിയും. വസന്തകാലത്തില്‍ നടുന്ന കുങ്കുമക്കിഴങ്ങുകള്‍ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതല്‍ പതിനൊന്നു വരെ ഇളംതണ്ടുകള്‍ മണ്ണിനു പുറത്തേക്കു വരുന്നു.

ശിശിരകാലമാകുമ്ബോള്‍ പർപ്പിള്‍ നിറത്തിലുള്ള പൂമൊട്ടുകള്‍ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി വയലറ്റ് -ലൈലാക് നിറത്തിലുള്ള പൂക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകള്‍ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേര്‍തിരിച്ചെടുക്കുന്നത്. ഏകദേശം 150 പൂക്കളില്‍നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുക. കുങ്കുമപ്പൂവ് മൂന്ന് പ്രധാന ഇനങ്ങള്‍ ആണുള്ളത്.

മോംഗ്ര (കാശ്മീർ) - കടും ചുവപ്പ് നിറത്തിലുള്ള, ഏറ്റവും ശക്തമായ രുചിയുള്ള ഏറ്റവും വില കൂടിയതും ഇതാണ്.
ലാച്ച (കാശ്മീർ) - അല്പം കുറഞ്ഞ വീര്യമുള്ള കുങ്കുമപ്പൂവ്
പുഷാല്‍ (അഫ്ഗാൻ, ഇറാൻ) - മഞ്ഞ നിറമുള്ള നേരിയ കുങ്കുമ നാരുകള്‍. മറ്റ് ഇനങ്ങളെ അപേക്ഷിച്ച്‌ വില കുറഞ്ഞത്.

കുങ്കുമത്തിന്റെ തീവിലക്ക് കാരണം പരിപാലിക്കാനും വിളവെടുക്കാനും വിളവെടുത്ത് അത് ഉണക്കിയെടുക്കുന്നതിനുമുള്ള ബുദ്ധിമുട്ടാണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കണം. അല്ലാത്തപക്ഷം പൂപ്പല്‍ പിടിച്ച്‌ അത് ഗുണമില്ലാതാവും. ഉണക്കുന്നത് ശ്രമകരമായി ജോലിയാണ്. ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പക്ക് മുകളില്‍ കുങ്കുമം വെക്കുന്നു. എന്നിട്ട് കല്‍ക്കരി അഥവാ മരം ഈ അരിപ്പക്ക് കീഴെ വച്ച്‌ കത്തിക്കുന്നു. താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ലാസ് കുപ്പികളില്‍ അടച്ചുവച്ച്‌ സൂക്ഷിക്കുന്നു.

ദി ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം , പാംപോർ, ബുഡ്ഗാം, പുല്‍വാമ, ശ്രീനഗർ, ജമ്മുവിലെ കിഷ്ത്വാർ ജില്ല എന്നിവിടങ്ങളില്‍ ആണ് കശ്മീരി കുങ്കുമം കൃഷി ചെയ്യുന്നത്. ഇന്ത്യ ഇന്റർനാഷണല്‍ കശ്മീർ കുങ്കുമപ്പൂവ് ട്രേഡിംഗ് സെന്റർ പ്രകാരം, കശ്മീരിലെ കുങ്കുമപ്പൂ കൃഷി ബിസി 500 മുതലുള്ളതാണ്. 2020-ല്‍ കശ്മീരി കുങ്കുമപ്പൂവിന് ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) ടാഗ് ലഭിച്ചു - ലോകത്തിലെ ഏക ജിഐ ടാഗ് ചെയ്ത സുഗന്ധവ്യഞ്ജനമാണിത്. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ,ഗുണങ്ങളോ പ്രശസ്തിയോ ഉള്ളതുമായ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഒരു അടയാളമാണ് ജിഐ ടാഗ്. ജിഐ സർട്ടിഫിക്കേഷൻ കശ്മീരി കുങ്കുമപ്പൂവില്‍ വ്യാപകമായ മായം ചേർക്കുന്നത് തടയും, അതുവഴി, കുങ്കുമപ്പൂവിന് വളരെ മികച്ച വില ലഭിക്കും. കശ്മീരി കുങ്കുമപ്പൂവ് ഭക്ഷണത്തിലും, ഔഷധ ആവശ്യങ്ങള്‍ക്കും, സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു, കൂടാതെ ഇന്ത്യയിലുടനീളമുള്ള മതപരമായ ആചാരങ്ങളുടെ ഭാഗവുമാണ്.

കുരുമുളക് വില സര്‍വകാല റെക്കോഡില്‍; ക്വിൻറലിന്‌ 72,000ന് മുകളില്‍

കുരുമുളക്‌ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സർവകാല റെക്കോഡ്‌ നിലവാരത്തിലേക്ക്‌ കുതിച്ചു. 
2014ല്‍ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന്‌ 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട്‌ കനത്ത വില തകർച്ചയിലേക്ക്‌ വഴുതി.
ഒരുവേള 40,000ത്തിലും താഴ്‌ന്ന്‌ ഇടപാടുകള്‍ നടന്നത്‌ ഒരു വിഭാഗം കർഷകരെ മറ്റ്‌ വിളകളിലേക്ക്‌ തിരിയാനും നിർബന്ധിതരാക്കി. എന്നാല്‍, പിന്നിട്ടവാരം കുരുമുളക്‌ വില 72,100 രൂപയായി ഉയർന്ന്‌ പുതിയ റെക്കോഡ്‌ സ്ഥാപിച്ചു.

കുരുമുളക്‌ വില ഏതാനും വർഷങ്ങള്‍ക്ക്‌ മുമ്ബേ ആഗോള തലത്തില്‍ ഇടിഞ്ഞത്‌ മുൻനിര ഉല്‍പാദന രാജ്യമായ വിയറ്റ്‌നാം കർഷകരെ തളർത്തി. 2020 കാലയളവില്‍ അവരുടെ ഉല്‍പാദനം രണ്ടുലക്ഷം ടണ്ണിന്‌ മുകളിലേക്ക്‌ നീങ്ങിയതാണ്‌ വില തകർച്ചക്ക്‌ തുടക്കമിട്ടത്‌. ടണ്ണിന്‌ 2000 ഡോളറിന്‌ പോലും വാങ്ങലുകാരെ കണ്ടത്താനാവാതെ കയറ്റുമതി സമൂഹം പരക്കം പാഞ്ഞതോടെ ആഭ്യന്തര വില ഏകദേശം കിലോക്ക് 160 രൂപയിലേക്കിടിഞ്ഞു. കാർഷിക ചെലവുകള്‍ താങ്ങാനാവാതെ വിയറ്റ്‌നാം, കുരുമുളകിനെ തഴഞ്ഞ്‌ മറ്റ്‌ വിളകളിലേക്ക്‌ തിരിഞ്ഞത്‌ ആഗോള തലത്തില്‍ ചരക്ക് ക്ഷാമത്തിന്‌ കാരണമായി. പിന്നിട്ട വർഷം എല്‍ലിനോ പ്രതിഭാസത്തില്‍ മുഖ്യ ഉല്‍പാദന രാജ്യങ്ങളില്‍ കുരുമുളക്‌ കൃഷിക്ക്‌ വീണ്ടും തിരിച്ചടി നേരിട്ടു.

ദക്ഷിണേന്ത്യയില്‍ വിളവെടുപ്പ്‌ പൂർത്തിയായെങ്കിലും വിപണികളില്‍ മുളകു വരവ്‌ നാമമാത്രം. ഉല്‍പാദനം മുൻവർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വരെ പല ഭാഗങ്ങളിലും കുറഞ്ഞതായി കർഷകർ. കൊച്ചിയില്‍ വരവ്‌ ചുരുങ്ങിയതോടെ വാങ്ങലുകാർ സംഭരണത്തിന്‌ ഉത്സാഹിച്ചത്‌ ചരിത്രനേട്ടത്തിന്‌ അവസരം ഒരുക്കി. വാരാന്ത്യം കിലോ 712 രൂപയിലാണ്‌.

വിഴിഞ്ഞം തുറമുഖത്തിനായി കടൽ നികത്തും


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിനായി പതിനായിരം കോടിയുടെ വികസനത്തിന് ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

തുറമുഖത്തിന്റെ നിർമ്മാണത്തിനായി 77.17 ഹെക്ടർ കടലാണ് നികത്താൻ ധാരണയായത്.

കടൽ നികത്തുന്നത് മൂലം സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നത് വേണ്ടിവരില്ല എന്നതാണ് കാരണമെന്ന് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.


തുറമുഖ നിർമ്മാണ ആവശ്യങ്ങൾക്കായി ആകെ 143.17 ഹെക്ടർ കടൽ ഭാഗം നികത്താനാണ് പദ്ധതിയിട്ടത്.

ഇതിൽ 66 ഹെക്ടർ കടൽ നികർത്തിയിരുന്നു. ശേഷിക്കുന്ന 77.17 ഹെക്ടർ കടൽ ഡ്രഡ്ജിംഗിലൂടെ നികത്താനാണ് തീരുമാനമെടുത്തത്.

കണ്ടെയ്നർ യാർഡ് നിർമ്മാണത്തിനായി വേണ്ടി വരുന്ന സ്ഥലം കടലിൽ നിന്നും മണൽഖനനം ചൈയ്ത് കരഭൂമി ആക്കാനാണ് ശ്രമം.
ഇതിനായി കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്.

കടൽ മണൽ ഖനനത്തിന് എതിരെയുള്ള സമരത്തിന്റെ നേതൃത്വം നൽകുന്നതും കേരളത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്നതും ഓരേ പാർട്ടിയാണ്.

ബ്ളൂ എക്കണോമി പോലുള്ള പദ്ധതികൾക്കും കടൽ മണൽ ഖനനത്തിനും എതിരാണെന്ന് ജനങ്ങളെ വിശ്വസിക്കുന്നവർ തന്നെയാണ് ഈ കടൽ ഡ്രഡ്ജിംഗിലൂടെ സ്ഥലം കണ്ടെത്തുന്നതിന് കൂട്ട് നിൽക്കുന്നതും.

വികസനത്തിന്റെ പേരിലുള്ള ഈ കടൽ കച്ചവടം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് തീരദേശ ജനതയുടെ ലേബലിൽ അറിയപ്പെടുന്ന രാഷ്ട്രീയ സാമുദായിക സംഘടനകളും.