BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Latest. Show all posts
Showing posts with label Latest. Show all posts

മരിച്ചുപോയവരുടെ ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവ എങ്ങനെ കാന്‍സല്‍ ചെയ്യും?..

വീട്ടിലെ ഒരു അംഗത്തിന്റെ മരണമെന്നത് വളരെ വേദനാജനകമാണ്. പക്ഷേ അവരുടെ ഔദ്യോഗികമായ രേഖകള്‍ എങ്ങനെ പിന്നീട് കൈകാര്യം ചെയ്യണമെന്നത് അറിഞ്ഞിരിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. അത് കൈയില്‍ സൂക്ഷിച്ചാല്‍ മതിയോ? സര്‍ക്കാരിലേക്ക് തിരികെ ഏല്‍പ്പിക്കണോ? അതോ നശിപ്പിച്ച്‌ കളയണോ? അങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും പലര്‍ക്കുമുണ്ടാകും. അതിപ്രധാനമായ കാര്യമെന്നത്, ഈ രേഖകള്‍ ദുരുപയോഗം ചെയ്യാപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ്. തട്ടിപ്പുകള്‍ക്ക്, അനധികൃത സാമ്ബത്തിക ഇടപാടുകള്‍ക്ക് ഇവ ചിലപ്പോള്‍ ആരെങ്കിലും ഉപയോഗിച്ചേക്കാം. അതിനാല്‍ ഒരാളുടെ മരണത്തിന് ശേഷം ഇത്തരം രേഖകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം.

ആധാര്‍ കാര്‍ഡ്

തിരിച്ചറിയാനും മേല്‍വിലാസം കൃത്യമായി മനസിലാകാനും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. എല്‍പിജി സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, ഇപിഎഉഫ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെടുത്തുന്ന നമ്ബര്‍ ഇതാണ്. നിലവില്‍ ആധാര്‍ കാര്‍ഡ് ഡീയാക്ടീവ് ചെയ്യാന്‍ പ്രത്യേകം സംവിധാനങ്ങളൊന്നുമില്ല. പക്ഷേ മരിച്ചയാളുടെ രേഖ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ വെബ്‌സൈറ്റിലൂടെ ഈ വ്യക്തിയുടെ ആധാറിലെ ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍, ബന്ധപ്പെട്ട ക്രെഡന്‍ഷ്യല്‍സ് ലോക്ക് ചെയ്താല്‍ മതിയാകും.

പാന്‍ കാര്‍ഡ്

ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനും, ബാങ്ക് ആന്‍ഡ് ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തിന്, സാമ്ബത്തിക വ്യവഹാരങ്ങള്‍ പൂര്‍ത്തീകരിക്കാനെല്ലാം പാന്‍ കാര്‍ഡ് വേണം. ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വരെ, പാന്‍ നിര്‍ബന്ധമായ സാഹചര്യങ്ങളില്‍ പാന്‍ കാര്‍ഡ് സൂക്ഷിച്ചേ മതിയാകു. ഐടിആർ ഫയല്‍ ചെയ്യുമ്ബോള്‍, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് പ്രോസസ് ചെയ്യുന്നത് വരെ സൂക്ഷിക്കണം. നാലു വര്‍ഷം വരെയുള്ള അസെസ്‌മെന്റുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ ഐടി വകുപ്പിന് അവകാശമുണ്ട്. അതില്‍ കറണ്ട് അസെസ്‌മെന്റ് വര്‍ഷവും ഉള്‍പ്പെടും. അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സാഹചര്യത്തിലെത്തുമ്ബോള്‍, മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കണം. അതിനായി അസെസിംഗ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. പാന്‍ രജിസ്റ്റര്‍ ചെയ്ത ജൂറിസ്ഡിക്ഷനിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതില്‍ മരിച്ചയാളുടെ പേര്, പാന്‍ കാര്‍ഡ്, ജനനതീയതി, മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉണ്ടാകണം.

വോട്ടേഴ്‌സ് ഐഡി

മരിച്ചയാളുടെ വോട്ടര്‍ ഐഡി കാന്‍സല്‍ ചെയ്യാന്‍ 1960ലെ രജിസ്‌ട്രേഷന്‍ ഒഫ് ഇലക്ടേസ് റൂള്‍സിന് കീഴിലുള്ള ഫോം 7 പൂരിപ്പിച്ച്‌ സമര്‍പ്പിച്ചാല്‍ മതി. പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലെത്തി, മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍, വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മരിച്ചയാളുടെ പേര് ഒഴിവാക്കും.

പാസ്‌പോര്‍ട്ട്

മരിച്ചയാളുടെ പാസ്‌പോര്‍ട്ട് ഒന്നുകില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുകയോ കാന്‍സല്‍ ചെയ്യുകയോ വേണം. കാലവധി കഴിഞ്ഞാല്‍ തനിയെ അസാധുവാകുകയും ചെയ്യും

ഡ്രൈവിംഗ് ലൈസന്‍സ്

പ്രത്യേകിച്ച്‌ നിയമങ്ങളോ നിബന്ധനകളോ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനായി ഇല്ല. ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും അതിന്റേതായ നിയമമാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും. ഒരാള്‍ മരണപ്പെട്ടാല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടാം. തുടര്‍ നടപടികള്‍ മനസിലാക്കാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇവരുടെ പേരിലുള്ള വാഹനങ്ങള്‍ കൈമാറുമ്ബോഴുള്ള പ്രശ്‌നങ്ങളാണ്. ഇതും ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേകം മനസിലാക്കിയിരിക്കണം.

കേരളത്തില്‍ ബലി പെരുന്നാള്‍ അവധിയില്‍ മാറ്റം, നാളെ അവധിയില്ല; പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച ആയിരിക്കും.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂണ്‍ ആറിനാണ് ഒമാനില്‍ ബലിപെരുന്നാള്‍.വാരാന്ത്യം ഉള്‍പ്പെടെ ഒമാനില്‍ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് നിസ്വയില്‍ ബലിപെരുന്നാള്‍ നമസ്കാരം നടത്തും. ഒമാനിലെ അല്‍ ദഖിലിയ ഗവർണറേറ്റില്‍ നിസ്വ വിലായത്തിലെ സുല്‍ത്താൻ ഖാബൂസ് പള്ളിയില്‍ ആയിരിക്കും സുല്‍ത്താൻ ഹൈതം ബിൻ താരിക് ഈദ് അല്‍ അദ്‌ഹ പ്രാർത്ഥനകള്‍ നടത്തുന്നതെന്ന് ദിവാൻ ഓഫ് റോയല്‍ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വലിയ സ്ഫോടനത്തിനടക്കം സാധ്യത; മുങ്ങിത്താണ കപ്പലില്‍ 250 ടണ്‍ കാത്സ്യം കാര്‍ബൈഡ്, എണ്ണപ്പാട നീക്കുന്നത് തുടരുന്നു

അറബിക്കടലില്‍ മുങ്ങിത്താന്ന ചരക്കുകപ്പലില്‍ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുന്നു.

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 640 കണ്ടെയ്നറുകളുമായി എത്തിയ ചരക്കുകപ്പല്‍ മുങ്ങിയത്. കോസ്റ്റുഗാർ‍ഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളില്‍ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്ണോളം കാത്സ്യം കാർബൈഡ് നിറച്ച കണ്ടെയ്നറുകള്‍ അപകടകരമെന്നാണ് വിലയിരുത്തല്‍.

കണ്ടെയ്നറുകളില്‍ വെളളം കടന്നാല്‍ കാത്സ്യം കാർബൈഡുമായി കൂടിക്കലർന്ന് അസറ്റലീൻ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജൻസികളുടെ നീക്കം. അതേസമയം, കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളിലൊന്ന് കൊല്ലം കരുനാഗപ്പള്ളി ചെറയീഴിക്കല്‍ തീരത്ത് അടിഞ്ഞു. അര്‍ധരാത്രിയോടെയാണ് കണ്ടെയ്നര്‍ ഉഗ്രശബ്ദത്തോടെ തീരത്തടിഞ്ഞത്. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഒഴിഞ്ഞ കണ്ടെയ്നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം.

റാപ്പര്‍ ഡബ്സിയും 3 സുഹൃത്തുകളും അറസ്റ്റില്‍; പൊലീസ് നടപടി സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. 
സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലാണ് മുഹമ്മദ് ഫാസിലിനെ വിട്ടയച്ചത്.

വീണ്ടും കാട്ടാന ആക്രമണം; 75 കാരി കൊല്ലപ്പെട്ടു.

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. 
മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

75 കാരിയായ മേരിയാണ് മരിച്ചത്.
മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

 കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി ഇറങ്ങി പുറത്തേക്ക് ഓടി.
ഇതിനിടെ പിന്തുടര്‍ന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.

സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയില്ല; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യബസുകള്‍. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റു ബസുടമ സംഘനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത് പ്രഖ്യാപിക്കുക.

പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാല്‍ ബസ് സർവീസുകള്‍ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു.

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം; കോടികളുടെ നഷ്ടം

പുളിക്കീഴ് ബീവറേജസ് ഔട്ട്ലറ്റ്ലെറ്റിലും അതിനോടു ചേർന്നുള്ള സംഭരണശാലയിലും വൻ തീപിടിത്തം. 
ജവാൻ മദ്യ നിർമ്മാണശാലയായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ്സ് കെമിക്കൽസിന് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിലാണ് തീപിടിത്തം ഉണ്ടായത്.ഇതിനോട് ചേർന്നു തന്നെയാണ് സംഭരണശാലയും പ്രവർത്തിക്കുന്നത്.
രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഔട്ട്ലെറ്റിന്റെ കെട്ടിടവും സംഭരണശാലയും പൂർണമായും കത്തിനശിച്ചു. അഗ്നിബാധയില്‍ കോടികളുടെ നഷ്ടമുണ്ടായതായാണ് സൂചന.
കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങളും മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികളും നടന്നുവരികയായിരുന്നു. മദ്യക്കുപ്പികളിലേക്ക് തീ പടർന്നതോടെ ആളികത്തുകയായിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സംഭരണശാലകളിലൊന്നാണ് പുളിക്കീഴിലേത്. കോടിക്കണക്കിന് രൂപയുടെ മദ്യം കത്തിനശിച്ചതായാണ് അനൗദ്യോഗിക വിവരം. തിരുവല്ല, പത്തനംതിട്ട, അടൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭരണശാലയിലുണ്ടായിരുന്ന സ്റ്റോക്ക് ഏറെക്കുറെ കത്തിനശിച്ചതായാണ് വിവരം.

ഔട്ട്ലെറ്റിലേക്ക് തീപടരുന്നതിന്റെ തീവ്രത മനസ്സിലാക്കിയ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. മദ്യക്കുപ്പികളിലേക്ക് തീ പടർന്നതു കൊണ്ടു തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ ഏറെ പണിപ്പെടേണ്ട സാഹചര്യമായിരുന്നു. ഷോർട്ട് സർക്ക്യൂട്ട് ഉള്‍പ്പടെ തീപിടിത്തത്തിന് കാരണായ സാഹചര്യത്തെ സംബന്ധിച്ച്‌ വിശദമായ പരിശോധനയുണ്ടാകും.

വാട്സാപ്പില്‍ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാല്‍ തൊട്ടുപോകരുത്, ക്രെഡിറ്റ് കാര്‍ഡില്‍നിന്നുവരെ പണംപോകും

ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പില്‍ ലഭിച്ചാല്‍ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡില്‍നിന്നുവരെ അപഹരിക്കപ്പെടും.

എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 20,000 രൂപയാണ് ഇത്തരത്തില്‍ അപഹരിച്ചത്.

എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ

ഏപ്രില്‍ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്ബർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്ബർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്സാപ്പ് നമ്ബറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാല്‍ പണം അടച്ചില്ല. പക്ഷേ, ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.

ഇതിനിടയില്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാല്‍ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരില്‍നിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകള്‍ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.

സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.

പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

പരാതിനല്‍കാൻ പെടാപ്പാട്

പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ 1930 എന്ന നമ്ബറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനല്‍കണമെന്ന് നിർദേശിച്ചു. ആ നമ്ബറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.

ക്രെഡിറ്റ് കാർഡുകാർ പറയുന്നത്

ഡിസ്പ്യുട്ട് ഫോം അടക്കം ഫയല്‍ചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതില്‍ ആരും ഉറപ്പുപറയുന്നില്ല.

മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്‌എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച്‌ തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.

എറണാകുളം ജില്ലാ കോടതിവളപ്പില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി

എറണാകുളത്ത് അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതിവളപ്പില്‍ ആണ് സംഭവം.

16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റതായാണ് വിവരം. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബാർ അസോസിയേഷന്‍റെ വാർഷികാഘോഷത്തില്‍ എസ്‌എഫ്‌ഐക്കാർ പ്രശ്നമുണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിക്കുന്നു. എന്നാല്‍ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിനു കാരണമായതെന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പറയുന്നു.

മദ്യനയം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രെെഡേയിലും മദ്യം വിളമ്ബാം, നിബന്ധനയിങ്ങനെ

2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാം. വിവാഹം, അന്തർദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച്‌ എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്ബാമെന്നുമാണ് നിർദേശം.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. ഇതിനായി യാനങ്ങള്‍ക്ക് ബാർലൈസൻസ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.

ലക്ഷക്കണക്കിന് ഏക്കര്‍, കോടികളുടെ സ്വത്ത്; വഖഫ് ബോര്‍ഡിൻ്റെ അമ്ബരപ്പിക്കുന്ന വിവരങ്ങള്‍.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്. ഏകദേശം 872,000 രജിസ്റ്റർ ചെയ്ത സ്ഥാവര സ്വത്തുക്കള്‍ അവരുടെ കൈവശമുണ്ട്.

എന്നിരുന്നാലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികള്‍, മദ്രസകള്‍, ശ്മശാനങ്ങള്‍, സമൂഹ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മറ്റ് ഭൂമി എന്നിവയുടെ രൂപത്തില്‍ ബോർഡിന് 940,000 ഏക്കറിലധികം ഭൂമി ഉണ്ടെന്ന് നിരവധി റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. മുസ്ലീം ഭരണാധികാരികള്‍, സൂഫി സന്യാസിമാർ, ധനികരായ വ്യാപാരികള്‍, മതനേതാക്കള്‍ തുടങ്ങിയവരുടെ സംഭാവനകളാണ് ഈ സ്വത്തുക്കള്‍.

പള്ളികള്‍, ദർഗകള്‍, മദ്രസകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിർമ്മിക്കുന്നതിനായി ഇവർ ഭൂമി വഖഫ് ബോർഡിന് നല്‍കുകയായിരുന്നു. ഇസ്ലാമിക നിയമപ്രകാരം ഈ സ്വത്തുക്കള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഈ സ്വത്തുക്കള്‍ വഖഫിന് ദാനം ചെയ്തുകഴിഞ്ഞാല്‍, അത് ദാതാവില്‍ നിന്ന് അല്ലാഹുവിലേക്ക് മാറ്റപ്പെടുകയും അവ മാറ്റമില്ലാത്തതാക്കുകയും ചെയ്യുന്നു.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ വഖഫ് ഭരണകൂടം ഗണ്യമായ സ്വയംഭരണത്തോടെയാണ് പ്രവർത്തിക്കുന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള വർഗ്ഗീകരണത്തിന് വിരുദ്ധമായി, ഇന്ത്യയിലെ വഖഫിനെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടിനെ ന്യൂനപക്ഷ അവകാശങ്ങളുടെ കണ്ണിലൂടെയാണ് വീക്ഷിക്കുന്നത്.
ദാതാക്കളില്‍ നിസാമുകളും മുൻനിരയില്‍

ഹൈദരാബാദിലെ നിസാമുകള്‍ ബോർഡിന് നല്‍കിയ സംഭാവനകള്‍ക്ക് പേരുകേട്ടവരായിരുന്നു. ‘നിസാം’ എന്നത് നിസാം-ഉല്‍-മുല്‍ക്കിന്റെ ചുരുക്കപ്പേരാണ്. അതായത് സംസ്ഥാനത്തിന്റെ ഭരണാധികാരി. ശ്രദ്ധേയമായി, ഹൈദരാബാദ് നഗരത്തില്‍ പത്ത് നൈസാമുമാർ ഉണ്ടായിരുന്നു. നഗരത്തിലെ ആദ്യത്തെ നിസാം, മിർ ഖമറുദ്ദീൻ ഖാൻ (1724-1748) ആയിരുന്നു, അവസാനത്തെ നിസാം ,മിർ ഉസ്മാൻ അലി ഖാൻ ആയിരുന്നു. ഡെക്കാൻ മേഖലയിലെ ഭൂരിഭാഗം ഭൂമിയും സ്വന്തമാക്കിയിരുന്ന നിസാം-ഉല്‍-മുല്‍ക്ക് അസഫ് ജാ ഏഴാമൻ ആയിരക്കണക്കിന് ഏക്കർ വഖഫിന് ദാനം ചെയ്തു.

ക്ഷേത്രങ്ങള്‍ക്ക് നിസാമിന്റെ സംഭാവനകള്‍

യാദ്ഗിരിഗുട്ട, തിരുപ്പതി, അമൃത്സറിലെ സുവർണ്ണ ക്ഷേത്രം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ക്ഷേത്രങ്ങള്‍ക്ക് നിസാം ഒസ്മാൻ അലി ഖാൻ ഗണ്യമായ സംഭാവനകള്‍ നല്‍കി. അതുപോലെ, ദക്ഷിണേന്ത്യയിലെ ഗോല്‍ക്കൊണ്ട, ബിജാപൂർ സുല്‍ത്താനത്തുകള്‍ മതസ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും ഗണ്യമായ ധനസഹായം നല്‍കി.

മുഗളന്മാർ വഖഫിന് സംഭാവന നല്‍കി

അക്ബർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങിയ നിരവധി മുഗള്‍ ചക്രവർത്തിമാരും ജഹാനാര ബീഗം പോലുള്ള പ്രമുഖ സ്ത്രീകളും ഡല്‍ഹി, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ മതപരമായ വഖഫ് സ്വത്തുക്കള്‍ക്ക് ഗണ്യമായ ഭൂമി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സൂഫി സന്യാസിമാരുടെ അനുയായികള്‍ വഖഫിന് സംഭാവന നല്‍കി

ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ (ഡല്‍ഹി), ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി (അജ്മീർ) തുടങ്ങിയ സൂഫി സന്യാസിമാരുടെ അനുയായികള്‍ വലിയ ഭൂമികള്‍ ദാനം ചെയ്തു. സലാർ മസൂദ് ഗാസി (ബഹ്‌റൈച്ച്‌), ബാബ ഫരീദ് (പഞ്ചാബ്) എന്നിവരുടെ ദർഗകളും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

മുസ്ലീം വ്യാപാരികളും ഭൂവുടമകളും

വ്യവസായികളും ഭൂവുടമകളും പോലുള്ള സമ്ബന്നരായ മുസ്ലീം ആളുകള്‍ വിദ്യാഭ്യാസ, മത സംഘടനകളെ പിന്തുണയ്ക്കുന്നതിനായി വഖഫ് സ്വത്തുക്കള്‍ സംഭാവന ചെയ്തു. സർ സയ്യിദ് മുഹമ്മദ്, അഹമ്മദാബാദിലെ വക്കീല്‍ കുടുംബം തുടങ്ങിയ പ്രമുഖ വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു.

അമൃതം വിഷമോ? എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത ഉദ്യോഗസ്ഥര്‍, ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളില്‍ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ.

കമ്മീഷനില്‍ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്.

കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

3 വയസ്സു മുതല്‍ 6 വയസ്സുവരെയുളള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമികമായ വൃത്തിയാക്കലുകള്‍ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തിര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അതീവഗുരുതരമായ വീഴ്ചയാണെന്നും വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ വ്യക്തമാക്കി.
സാമ്ബിള്‍ പരിശോധിച്ച ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തില്‍ നിന്ന് വിതരണം നടത്തിയ ഭക്ഷ്യ വസ്തുക്കള്‍(അമൃതംപെടി) സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും അധികാരികള്‍ നാളിതുവരെയായിട്ടും തുടർനടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ശനിയാഴ്ച പൊടിച്ച്‌ മിക്സ് ചെയ്ത അമൃതംപൊടി നാലു ദിവസമായിട്ടും പായ്ക്ക് ചെയ്യാത്ത അവസ്ഥയില്‍ ഇരിക്കുന്നു. സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ മാറാലകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് വൃത്തിയാക്കാതെ ഇരിക്കുന്നത് അനുവദനീയമല്ല. സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വർഷങ്ങളായി ഒരേ സ്ഥാപനത്തില്‍ നിന്നാണ് ധാന്യങ്ങള്‍ വാങ്ങുന്നത് എന്നും കൃത്യമായ ഗുണനിലവാരം കാണുന്നില്ലായെന്നത് മനസിലായി.

തുടർന്ന് ധാന്യങ്ങളുടെയും അമൃതംപൊടിയുടെയും സാമ്ബിളുകള്‍ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചു. സ്ഥാപനത്തിന്റെ മേല്‍നോട്ട ചുമതലയുളള കുടുംബശ്രീയുടെ അധികാരികളെ ഭക്ഷ്യ കമ്മീഷൻ അംഗമായ അഡ്വ.സബിദാ ബീഗം നേരിട്ട് വിളിച്ചിട്ടും പരിശോധന കഴിഞ്ഞിട്ടും ആരും തന്നെ സ്ഥാപനത്തില്‍ വന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം ഈ രീതിയില്‍ മുന്നോട്ട് പോകുന്നത് ശരിയല്ലായെന്നും ശുചിത്വവും നിർമ്മാണവും സംബന്ധിച്ച സർക്കാർ മാനദണ്ഡം കൃത്യമായി പാലിച്ച്‌ സ്ഥാപനം നടത്തേണ്ടതാണെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ സ്ഥാപന നടത്തിപ്പുക്കാരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികള്‍ ഉണ്ടാകുമെന്നും ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, കൊല്ലം,ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ, തുടങ്ങിയ വിവിധ വകുപ്പ് ദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച്‌ സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന് ആശമാര്‍

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച്‌ സര്‍ക്കാര്‍. നാളെ മൂന്നു മണിക്കാണ് ചര്‍ച്ച.
 മൂന്നു ദിവസത്തിനുള്ളില്‍ ചര്‍ച്ചക്ക് വിളിക്കും എന്നു പറഞ്ഞതിവു പിന്നാലെയാണ് ചര്‍ച്ചക്കു വിളിച്ചിരിക്കുന്നത്.
ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നു ആശമാര്‍ അറിയിച്ചു.

നിലവില്‍ ആശമാരുടെ സമരം 52 ദിവസം പിന്നിട്ടു. നാരാഹാരസമരം 14 ദിവസത്തിലേക്ക് കടന്നു. നിലവില്‍ മൂന്നാമത്തെ ചര്‍ച്ചയാണ് വരാനിരിക്കുന്നത്. ചര്‍ച്ച ഇനിയും വെറും ചര്‍ച്ചയായാല്‍ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നാല്‍ സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നും ആശമാര്‍ പറഞ്ഞിരുന്നു. നിരാഹാരസമരം, മുടി മുറിക്കല്‍ തുടങ്ങി സമരത്തിന്റെ വിവധ ഘട്ടങ്ങളിലൂടെ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശമാര്‍.

ഖജനാവില്‍ പണമില്ലെന്നാണ് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് രണ്ടു വട്ട ചര്‍ച്ചയും അലസുകയായിരുന്നു. എന്നാല്‍ മറ്റു പലകാര്യങ്ങള്‍ക്കും സര്‍ക്കാറിന് പണമുണ്ടെന്നും ആശമാരുടെ കണ്ണീര്‍ മനപൂര്‍വം മറന്നു കളയുകയാണെന്നും ആശമാര്‍ പ്രതികരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ആശമാര്‍ മുടിമുറിച്ച്‌ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടാന്‍ തയാറാണോ? 7000 വീടുകളുടെ ബില്ലിന് തുല്യം

ചൂട് കാലത്ത് വൈദ്യുതി നിരക്ക് എല്ലാ സാധാരണക്കാര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. താങ്ങാനാകാത്ത ബില്ലാണ് ഈ സമയത്ത് പലര്‍ക്കും ലഭിക്കുന്നത്.

അതിന് വൈദ്യുതി ബോര്‍ഡിനെ പഴിപറഞ്ഞ് ആശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വസതികളില്‍ ഒന്നായ മുകേഷ് അംബാനിയുടെ വീട്ടിലെ വൈദ്യുതി ബില്‍ എത്രയായിരിക്കും.

ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായ ആന്റിലിയയിലെ വൈദ്യതി ബില്‍ കണ്ട് മുകേഷ് അംബാനിയുടെ നെഞ്ചിടിപ്പ് വര്‍ധിക്കാറുണ്ടോ? ഏതൊരു സാധാരണക്കാരനും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ കൗതുകം ഉണ്ടാകും.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ വിപണി മൂല്യം
പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ് ഈ ബഹുനില മന്ദിരത്തിലുള്ളത്. ആഡംബര സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരേസമയം 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ളോര്‍, അമ്ബലം, ചുവരുകളില്‍ നിന്ന് മഞ്ഞ് പൊഴിയുന്ന സ്‌നോ റൂം, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂന്ന് ഹെലിപാഡുകളാണ് വീടിനു മുകളിലായി അംബാനി ഒരുക്കിയിരിക്കുന്നത്. വീടിന്റെ വിവിധ നിലകളിലായി ഒമ്ബത് എലിവേറ്ററുകളുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം എലിവേറ്ററുകളാണുള്ളത്.

ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയിലുള്ള വൈദ്യുതി ഉപകരണങ്ങളാണ് ആന്റിലിയയിലുള്ളത്. അതിനാല്‍ തന്നെ ഒരു സാധാരണക്കാരന് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ വൈദ്യുതി നിരക്കാണ് ഇവിടെ നിന്ന് ഇടാക്കുന്നത്.

ആന്റിലിയയില്‍ ആദ്യമായി വന്ന വൈദ്യുതി ബില്ല് വലിയ വാര്‍ത്തയായിരുന്നു. അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറിയ ആദ്യമാസം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്‌ ആ മാസം ആന്റിലിയയില്‍ 70,69,488 ലക്ഷ രൂപയുടെ (70 ലക്ഷത്തിലധികം രൂപ) വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ ഇപ്പോഴത്തെ ബില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഏകദേശം 7,000 വീടുകളുടെ പ്രതിമാസ വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്.

ആറു വര്‍ഷമെടുത്താണ് ആന്റിലിയയുടെ നിര്‍മാണം പൂര്‍ത്തിയായത്. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രതയുള്ള ഭൂകമ്ബം വരെ ചെറുക്കാന്‍ ഈ വസതിക്കു ശേഷിയുണ്ട്. 2011-ലാണ് അംബാനി കുടുംബം ഇങ്ങോട്ടേക്ക് താമസം മാറിയത്. ഏകദേശം 600 സ്റ്റാഫ് അംഗങ്ങളാണ് ഇവിടെയുള്ളത്.

48 മണിക്കൂറിനുള്ളില്‍ നൂറുകോടി നേട്ടം; ചരിത്രനേട്ടവുമായി എമ്ബുരാൻ

ആവേശത്തിന്‍റെ അലകടല്‍ സൃഷ്ടിച്ചെത്തിയ എന്പുരാൻ പുതിയ റിക്കാർഡിലേയ്ക്ക്. ചിത്രം നൂറ് ക്ലബ്ബില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.

ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്ബുരാന്‍ ഈ നേട്ടം കൈവരിച്ചത്.

സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാല്‍ കുറിച്ചു. അസാധാരണമായ ഈ വിജയത്തിന്‍റെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം, ഒടിയൻ എന്നീ സിനിമകള്‍ ഇതിനു മുൻപ് 100 കോടി ക്ലബ്ബില്‍ കയറിയ മോഹൻലാല്‍ സിനിമകളാണ്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

റിലീസിന് മുമ്ബേ മലയാളസിനിമയിലെ പല റിക്കാഡുകളും എമ്ബുരാന്‍ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.

മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്.

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹെെക്കോടതിയില്‍

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.
ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച്‌ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്‍കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ ഏപ്രില്‍ ഏഴിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും.

ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക

ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയൊന്നാം ദിവസം.

മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച്‌ എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

ആശാവർക്കർമാരുടെ സമരത്തെ വിമർശിച്ച്‌ എ വിജയരാഘവനും രംഗത്തെത്തിയിരുന്നു. ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ഇടതുവിരുദ്ധർ നടത്തുന്ന സമരമാണിത്. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ട് ഇരുത്തിയാല്‍ സമരം ആവില്ലെന്നും 90% ആശാവർക്കർമാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് വിജയരാഘവൻ ദില്ലിയില്‍ പറഞ്ഞത്.

കണ്ണൂര്‍ വിമാനത്താവളം ഭൂമിയേറ്റെടുക്കല്‍; വികസന പ്രതീക്ഷകള്‍ വാനോളം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിട്ടും നടപടികള്‍ പൂർത്തിയാകാത്തത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതോടെ വീണ്ടും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചിരിക്കുകയാണ്. ഒപ്പം വിമാനത്താവള വികസനത്തിനുള്ള പുതിയ സാദ്ധ്യതകളും തെളിഞ്ഞിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതിനെ തുടർന്ന് പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അവതരിപ്പിച്ചത്. റണ്‍വേ ദീർഘിപ്പിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പിനെത്തുടർന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സ്ഥലമേറ്റെടുപ്പ് നടപടികള്‍ വൈകുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
വിജ്ഞാപനം നേരത്തേ

തുടർനടപടികള്‍

വിമാനത്താവളത്തിന്റെ റണ്‍വേ നിലവിലുള്ള 3050 മീറ്ററില്‍ നിന്നും 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങള്‍ക്കും റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്‌ട് അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പ്രാഥമിക വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. തലശ്ശേരി താലൂക്കിലെ കീഴല്ലൂർ ദേശത്തും കരാട് ദേശത്തുമായാണ് ഈ ഭൂമി കിടക്കുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമുള്ള തുടർനടപടികള്‍ വൈകുകയായിരുന്നു. ഈ പ്രദേശം കാർഷികമേഖലയായതിനാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കാത്തതിനെ തുടർന്ന് സമാനതകളില്ലാത്ത ദുരന്തമാണ് പ്രദേശവാസികള്‍ നേരിട്ടത്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങിയതിനാല്‍ ഭൂമി ക്രയവിക്രയം നടത്താനും വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വായ്പ എടുക്കാനും സാധിച്ചിരുന്നില്ല. പ്രദേശത്തെ 30 ഏക്കറോളം വരുന്ന കൃഷിഭൂമിയില്‍ വിമാനത്താവളത്തില്‍ നിന്നും ഒഴുകി വന്ന പാറ കഷ്ണങ്ങളും ചെളിയും നിറഞ്ഞ് നശിച്ച്‌ കർഷകരുടെ ഉപജീവനം നിലച്ചു. എട്ട് വീടുകള്‍ പൂർണമായും തകർന്നു. നേരത്തെ എടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാനാകുന്നില്ല. പ്രദേശത്തേക്ക് ജപ്തി നോട്ടീസുകള്‍ നേരിട്ടു. ഭൂമി ഏറ്റെടുക്കല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുകയും അഞ്ചുതവണ അത് ദീർഘിപ്പിക്കുകയും ചെയ്തു.
യോഗം വിളിച്ച്‌ മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇടപെട്ട് യോഗം വിളിച്ച്‌ ചേർത്തതോടെയാണ് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ വഴി തെളിഞ്ഞത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനാണ് തീരുമാനം. ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂർ പഞ്ചായത്തില്‍ 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടിയാണ് സ്വീകരിച്ചുവരുന്നത്. 2017ലാണ് സർക്കാർ നടപടി തുടങ്ങിയത്. 2018ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ ഭൂമിയുടെ അതിർത്തിയിലെ 25 ഏക്കർ കൂടി ഏറ്റെടുക്കാൻ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു.
1800 ഏക്കർ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഏറ്റെടുക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു കുടുംബത്തിന് 10 സെന്റ് വീതം നല്‍കാനായിരുന്നു തീരുമാനം. 2018ല്‍ വിജ്ഞാപനമിറങ്ങിയെങ്കിലും റണ്‍വേ വികസനത്തിനായും പുനരധിവാസത്തിനായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വിമാനത്താവളം നടപടി വൈകുന്നതില്‍ പ്രദേശത്തെ ഭൂവുടമകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇവിടങ്ങളിലെ കുടുംബങ്ങള്‍ കഴിഞ്ഞ എട്ടുവർഷമായി പ്രതിസന്ധിയിലാണ്. സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭൂമി ഏറ്റെടുക്കല്‍ നീണ്ടത്.
2017ലെ മഴക്കാലത്ത് വിമാനത്താവളത്തില്‍ നിന്ന് മണ്ണും ചെളിയും ഒഴുകിയെത്തി ആറ് വീടുകള്‍ ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു വർഷം ഇവർക്ക് വീട്ടുവാടക അനുവദിച്ചെങ്കിലും പിന്നീട് ഒരു സഹായധനവും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മഴക്കാലത്ത് 60 കുടുംബങ്ങള്‍ ഇത്തരത്തല്‍ ഭീഷണി നേരിടുന്നുണ്ട്.
900 കോടിയുടെ പ്രൊപ്പോസല്‍

റണ്‍വേ എക്സ്റ്റൻഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടിയും ഉള്‍പ്പെടെ 900 കോടിയുടെ പ്രൊപ്പോസല്‍ ജില്ലാ കളക്ടർ സമർപ്പിച്ചിരുന്നു. ഇത് സർക്കാരിന്റെ പരിശോധനയിലാണ്. ഭൂമി ഏറ്റെടുക്കുമ്ബോള്‍ കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ ഒരു പ്രത്യേക പാക്കേജ് ശുപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയിയിട്ടുണ്ട്.

ഭൂമിയുടെ വില നിർണയ നടപടികള്‍ നടക്കുന്നു; മന്ത്രി കെ രാജൻ

വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികള്‍ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നഷ്ടപരിഹാരത്തുക നിർണയിക്കും. റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയവർക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും. വിജ്ഞാപനം ചെയ്ത ഭൂമിയില്‍, വിലനിർണയത്തിലെ കാലതാമസത്തിന് 12% ശതമാനം പലിശ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പുനരധിവാസം ഇങ്ങനെ

 പുനരധിവാസത്തിന് ഏറ്റെടുക്കുന്നത് 36.18 ഏക്കർ
 ഒരു കുടുംബത്തിന് 10 സെന്റ്
 വിജ്ഞാപനം വന്ന വർഷം 2018
 കുടിയൊഴിയേണ്ട കുടുംബങ്ങളുടെ എണ്ണം 210

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍.ജെ.ഡി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി യു.ഡി.എഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച്‌ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.