BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Latest. Show all posts
Showing posts with label Latest. Show all posts

വാട്സാപ്പില്‍ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാല്‍ തൊട്ടുപോകരുത്, ക്രെഡിറ്റ് കാര്‍ഡില്‍നിന്നുവരെ പണംപോകും

ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പില്‍ ലഭിച്ചാല്‍ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡില്‍നിന്നുവരെ അപഹരിക്കപ്പെടും.

എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 20,000 രൂപയാണ് ഇത്തരത്തില്‍ അപഹരിച്ചത്.

എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ

ഏപ്രില്‍ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്ബർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്ബർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്സാപ്പ് നമ്ബറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാല്‍ പണം അടച്ചില്ല. പക്ഷേ, ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.

ഇതിനിടയില്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാല്‍ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരില്‍നിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകള്‍ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.

സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.

പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

പരാതിനല്‍കാൻ പെടാപ്പാട്

പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ 1930 എന്ന നമ്ബറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനല്‍കണമെന്ന് നിർദേശിച്ചു. ആ നമ്ബറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.

ക്രെഡിറ്റ് കാർഡുകാർ പറയുന്നത്

ഡിസ്പ്യുട്ട് ഫോം അടക്കം ഫയല്‍ചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതില്‍ ആരും ഉറപ്പുപറയുന്നില്ല.

മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്‌എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച്‌ തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.

എറണാകുളം ജില്ലാ കോടതിവളപ്പില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി

എറണാകുളത്ത് അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതിവളപ്പില്‍ ആണ് സംഭവം.

16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റതായാണ് വിവരം. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബാർ അസോസിയേഷന്‍റെ വാർഷികാഘോഷത്തില്‍ എസ്‌എഫ്‌ഐക്കാർ പ്രശ്നമുണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിക്കുന്നു. എന്നാല്‍ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിനു കാരണമായതെന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പറയുന്നു.

മദ്യനയം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രെെഡേയിലും മദ്യം വിളമ്ബാം, നിബന്ധനയിങ്ങനെ

2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാം. വിവാഹം, അന്തർദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച്‌ എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്ബാമെന്നുമാണ് നിർദേശം.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നല്‍കാം. ഇതിനായി യാനങ്ങള്‍ക്ക് ബാർലൈസൻസ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.

ലക്ഷക്കണക്കിന് ഏക്കര്‍, കോടികളുടെ സ്വത്ത്; വഖഫ് ബോര്‍ഡിൻ്റെ അമ്ബരപ്പിക്കുന്ന വിവരങ്ങള്‍.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്. ഏകദേശം 872,000 രജിസ്റ്റർ ചെയ്ത സ്ഥാവര സ്വത്തുക്കള്‍ അവരുടെ കൈവശമുണ്ട്.

എന്നിരുന്നാലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികള്‍, മദ്രസകള്‍, ശ്മശാനങ്ങള്‍, സമൂഹ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മറ്റ് ഭൂമി എന്നിവയുടെ രൂപത്തില്‍ ബോർഡിന് 940,000 ഏക്കറിലധികം ഭൂമി ഉണ്ടെന്ന് നിരവധി റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. മുസ്ലീം ഭരണാധികാരികള്‍, സൂഫി സന്യാസിമാർ, ധനികരായ വ്യാപാരികള്‍, മതനേതാക്കള്‍ തുടങ്ങിയവരുടെ സംഭാവനകളാണ് ഈ സ്വത്തുക്കള്‍.

പള്ളികള്‍, ദർഗകള്‍, മദ്രസകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിർമ്മിക്കുന്നതിനായി ഇവർ ഭൂമി വഖഫ് ബോർഡിന് നല്‍കുകയായിരുന്നു. ഇസ്ലാമിക നിയമപ്രകാരം ഈ സ്വത്തുക്കള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഈ സ്വത്തുക്കള്‍ വഖഫിന് ദാനം ചെയ്തുകഴിഞ്ഞാല്‍, അത് ദാതാവില്‍ നിന്ന് അല്ലാഹുവിലേക്ക് മാറ്റപ്പെടുകയും അവ മാറ്റമില്ലാത്തതാക്കുകയും ചെയ്യുന്നു.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ വഖഫ് ഭരണകൂടം ഗണ്യമായ സ്വയംഭരണത്തോടെയാണ് പ്രവർത്തിക്കുന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള വർഗ്ഗീകരണത്തിന് വിരുദ്ധമായി, ഇന്ത്യയിലെ വഖഫിനെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടിനെ ന്യൂനപക്ഷ അവകാശങ്ങളുടെ കണ്ണിലൂടെയാണ് വീക്ഷിക്കുന്നത്.
ദാതാക്കളില്‍ നിസാമുകളും മുൻനിരയില്‍

ഹൈദരാബാദിലെ നിസാമുകള്‍ ബോർഡിന് നല്‍കിയ സംഭാവനകള്‍ക്ക് പേരുകേട്ടവരായിരുന്നു. ‘നിസാം’ എന്നത് നിസാം-ഉല്‍-മുല്‍ക്കിന്റെ ചുരുക്കപ്പേരാണ്. അതായത് സംസ്ഥാനത്തിന്റെ ഭരണാധികാരി. ശ്രദ്ധേയമായി, ഹൈദരാബാദ് നഗരത്തില്‍ പത്ത് നൈസാമുമാർ ഉണ്ടായിരുന്നു. നഗരത്തിലെ ആദ്യത്തെ നിസാം, മിർ ഖമറുദ്ദീൻ ഖാൻ (1724-1748) ആയിരുന്നു, അവസാനത്തെ നിസാം ,മിർ ഉസ്മാൻ അലി ഖാൻ ആയിരുന്നു. ഡെക്കാൻ മേഖലയിലെ ഭൂരിഭാഗം ഭൂമിയും സ്വന്തമാക്കിയിരുന്ന നിസാം-ഉല്‍-മുല്‍ക്ക് അസഫ് ജാ ഏഴാമൻ ആയിരക്കണക്കിന് ഏക്കർ വഖഫിന് ദാനം ചെയ്തു.

ക്ഷേത്രങ്ങള്‍ക്ക് നിസാമിന്റെ സംഭാവനകള്‍

യാദ്ഗിരിഗുട്ട, തിരുപ്പതി, അമൃത്സറിലെ സുവർണ്ണ ക്ഷേത്രം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ക്ഷേത്രങ്ങള്‍ക്ക് നിസാം ഒസ്മാൻ അലി ഖാൻ ഗണ്യമായ സംഭാവനകള്‍ നല്‍കി. അതുപോലെ, ദക്ഷിണേന്ത്യയിലെ ഗോല്‍ക്കൊണ്ട, ബിജാപൂർ സുല്‍ത്താനത്തുകള്‍ മതസ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും ഗണ്യമായ ധനസഹായം നല്‍കി.

മുഗളന്മാർ വഖഫിന് സംഭാവന നല്‍കി

അക്ബർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങിയ നിരവധി മുഗള്‍ ചക്രവർത്തിമാരും ജഹാനാര ബീഗം പോലുള്ള പ്രമുഖ സ്ത്രീകളും ഡല്‍ഹി, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ മതപരമായ വഖഫ് സ്വത്തുക്കള്‍ക്ക് ഗണ്യമായ ഭൂമി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സൂഫി സന്യാസിമാരുടെ അനുയായികള്‍ വഖഫിന് സംഭാവന നല്‍കി

ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ (ഡല്‍ഹി), ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി (അജ്മീർ) തുടങ്ങിയ സൂഫി സന്യാസിമാരുടെ അനുയായികള്‍ വലിയ ഭൂമികള്‍ ദാനം ചെയ്തു. സലാർ മസൂദ് ഗാസി (ബഹ്‌റൈച്ച്‌), ബാബ ഫരീദ് (പഞ്ചാബ്) എന്നിവരുടെ ദർഗകളും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

മുസ്ലീം വ്യാപാരികളും ഭൂവുടമകളും

വ്യവസായികളും ഭൂവുടമകളും പോലുള്ള സമ്ബന്നരായ മുസ്ലീം ആളുകള്‍ വിദ്യാഭ്യാസ, മത സംഘടനകളെ പിന്തുണയ്ക്കുന്നതിനായി വഖഫ് സ്വത്തുക്കള്‍ സംഭാവന ചെയ്തു. സർ സയ്യിദ് മുഹമ്മദ്, അഹമ്മദാബാദിലെ വക്കീല്‍ കുടുംബം തുടങ്ങിയ പ്രമുഖ വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു.

അമൃതം വിഷമോ? എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത ഉദ്യോഗസ്ഥര്‍, ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളില്‍ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ.

കമ്മീഷനില്‍ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്.

കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

3 വയസ്സു മുതല്‍ 6 വയസ്സുവരെയുളള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമികമായ വൃത്തിയാക്കലുകള്‍ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തിര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അതീവഗുരുതരമായ വീഴ്ചയാണെന്നും വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ വ്യക്തമാക്കി.
സാമ്ബിള്‍ പരിശോധിച്ച ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തില്‍ നിന്ന് വിതരണം നടത്തിയ ഭക്ഷ്യ വസ്തുക്കള്‍(അമൃതംപെടി) സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും അധികാരികള്‍ നാളിതുവരെയായിട്ടും തുടർനടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ശനിയാഴ്ച പൊടിച്ച്‌ മിക്സ് ചെയ്ത അമൃതംപൊടി നാലു ദിവസമായിട്ടും പായ്ക്ക് ചെയ്യാത്ത അവസ്ഥയില്‍ ഇരിക്കുന്നു. സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ മാറാലകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് വൃത്തിയാക്കാതെ ഇരിക്കുന്നത് അനുവദനീയമല്ല. സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വർഷങ്ങളായി ഒരേ സ്ഥാപനത്തില്‍ നിന്നാണ് ധാന്യങ്ങള്‍ വാങ്ങുന്നത് എന്നും കൃത്യമായ ഗുണനിലവാരം കാണുന്നില്ലായെന്നത് മനസിലായി.

തുടർന്ന് ധാന്യങ്ങളുടെയും അമൃതംപൊടിയുടെയും സാമ്ബിളുകള്‍ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചു. സ്ഥാപനത്തിന്റെ മേല്‍നോട്ട ചുമതലയുളള കുടുംബശ്രീയുടെ അധികാരികളെ ഭക്ഷ്യ കമ്മീഷൻ അംഗമായ അഡ്വ.സബിദാ ബീഗം നേരിട്ട് വിളിച്ചിട്ടും പരിശോധന കഴിഞ്ഞിട്ടും ആരും തന്നെ സ്ഥാപനത്തില്‍ വന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം ഈ രീതിയില്‍ മുന്നോട്ട് പോകുന്നത് ശരിയല്ലായെന്നും ശുചിത്വവും നിർമ്മാണവും സംബന്ധിച്ച സർക്കാർ മാനദണ്ഡം കൃത്യമായി പാലിച്ച്‌ സ്ഥാപനം നടത്തേണ്ടതാണെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സണ്‍ സ്ഥാപന നടത്തിപ്പുക്കാരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികള്‍ ഉണ്ടാകുമെന്നും ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, കൊല്ലം,ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ, തുടങ്ങിയ വിവിധ വകുപ്പ് ദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച്‌ സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന് ആശമാര്‍

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച്‌ സര്‍ക്കാര്‍. നാളെ മൂന്നു മണിക്കാണ് ചര്‍ച്ച.
 മൂന്നു ദിവസത്തിനുള്ളില്‍ ചര്‍ച്ചക്ക് വിളിക്കും എന്നു പറഞ്ഞതിവു പിന്നാലെയാണ് ചര്‍ച്ചക്കു വിളിച്ചിരിക്കുന്നത്.
ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നു ആശമാര്‍ അറിയിച്ചു.

നിലവില്‍ ആശമാരുടെ സമരം 52 ദിവസം പിന്നിട്ടു. നാരാഹാരസമരം 14 ദിവസത്തിലേക്ക് കടന്നു. നിലവില്‍ മൂന്നാമത്തെ ചര്‍ച്ചയാണ് വരാനിരിക്കുന്നത്. ചര്‍ച്ച ഇനിയും വെറും ചര്‍ച്ചയായാല്‍ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നാല്‍ സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നും ആശമാര്‍ പറഞ്ഞിരുന്നു. നിരാഹാരസമരം, മുടി മുറിക്കല്‍ തുടങ്ങി സമരത്തിന്റെ വിവധ ഘട്ടങ്ങളിലൂടെ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശമാര്‍.

ഖജനാവില്‍ പണമില്ലെന്നാണ് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് രണ്ടു വട്ട ചര്‍ച്ചയും അലസുകയായിരുന്നു. എന്നാല്‍ മറ്റു പലകാര്യങ്ങള്‍ക്കും സര്‍ക്കാറിന് പണമുണ്ടെന്നും ആശമാരുടെ കണ്ണീര്‍ മനപൂര്‍വം മറന്നു കളയുകയാണെന്നും ആശമാര്‍ പ്രതികരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ആശമാര്‍ മുടിമുറിച്ച്‌ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

മുകേഷ് അംബാനിയുടെ ആന്റിലിയയിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടാന്‍ തയാറാണോ? 7000 വീടുകളുടെ ബില്ലിന് തുല്യം

ചൂട് കാലത്ത് വൈദ്യുതി നിരക്ക് എല്ലാ സാധാരണക്കാര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. താങ്ങാനാകാത്ത ബില്ലാണ് ഈ സമയത്ത് പലര്‍ക്കും ലഭിക്കുന്നത്.

അതിന് വൈദ്യുതി ബോര്‍ഡിനെ പഴിപറഞ്ഞ് ആശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വസതികളില്‍ ഒന്നായ മുകേഷ് അംബാനിയുടെ വീട്ടിലെ വൈദ്യുതി ബില്‍ എത്രയായിരിക്കും.

ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായ ആന്റിലിയയിലെ വൈദ്യതി ബില്‍ കണ്ട് മുകേഷ് അംബാനിയുടെ നെഞ്ചിടിപ്പ് വര്‍ധിക്കാറുണ്ടോ? ഏതൊരു സാധാരണക്കാരനും ഇത്തരം കാര്യങ്ങള്‍ അറിയാന്‍ കൗതുകം ഉണ്ടാകും.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന വസതിയില്‍ 27 നിലകളാണുള്ളത്. ഇതില്‍ 27-ാം നിലയിലാണ് കുടുംബം താമസിക്കുന്നത്. 15,000 കോടി രൂപയാണ് വീടിന്റെ വിപണി മൂല്യം
പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ് ഈ ബഹുനില മന്ദിരത്തിലുള്ളത്. ആഡംബര സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരേസമയം 50 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ളോര്‍, അമ്ബലം, ചുവരുകളില്‍ നിന്ന് മഞ്ഞ് പൊഴിയുന്ന സ്‌നോ റൂം, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂന്ന് ഹെലിപാഡുകളാണ് വീടിനു മുകളിലായി അംബാനി ഒരുക്കിയിരിക്കുന്നത്. വീടിന്റെ വിവിധ നിലകളിലായി ഒമ്ബത് എലിവേറ്ററുകളുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം എലിവേറ്ററുകളാണുള്ളത്.

ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയിലുള്ള വൈദ്യുതി ഉപകരണങ്ങളാണ് ആന്റിലിയയിലുള്ളത്. അതിനാല്‍ തന്നെ ഒരു സാധാരണക്കാരന് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ വൈദ്യുതി നിരക്കാണ് ഇവിടെ നിന്ന് ഇടാക്കുന്നത്.

ആന്റിലിയയില്‍ ആദ്യമായി വന്ന വൈദ്യുതി ബില്ല് വലിയ വാര്‍ത്തയായിരുന്നു. അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറിയ ആദ്യമാസം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്‌ ആ മാസം ആന്റിലിയയില്‍ 70,69,488 ലക്ഷ രൂപയുടെ (70 ലക്ഷത്തിലധികം രൂപ) വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ ഇപ്പോഴത്തെ ബില്‍ ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഏകദേശം 7,000 വീടുകളുടെ പ്രതിമാസ വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്.

ആറു വര്‍ഷമെടുത്താണ് ആന്റിലിയയുടെ നിര്‍മാണം പൂര്‍ത്തിയായത്. റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രതയുള്ള ഭൂകമ്ബം വരെ ചെറുക്കാന്‍ ഈ വസതിക്കു ശേഷിയുണ്ട്. 2011-ലാണ് അംബാനി കുടുംബം ഇങ്ങോട്ടേക്ക് താമസം മാറിയത്. ഏകദേശം 600 സ്റ്റാഫ് അംഗങ്ങളാണ് ഇവിടെയുള്ളത്.

48 മണിക്കൂറിനുള്ളില്‍ നൂറുകോടി നേട്ടം; ചരിത്രനേട്ടവുമായി എമ്ബുരാൻ

ആവേശത്തിന്‍റെ അലകടല്‍ സൃഷ്ടിച്ചെത്തിയ എന്പുരാൻ പുതിയ റിക്കാർഡിലേയ്ക്ക്. ചിത്രം നൂറ് ക്ലബ്ബില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.

ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്ബുരാന്‍ ഈ നേട്ടം കൈവരിച്ചത്.

സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാല്‍ കുറിച്ചു. അസാധാരണമായ ഈ വിജയത്തിന്‍റെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം, ഒടിയൻ എന്നീ സിനിമകള്‍ ഇതിനു മുൻപ് 100 കോടി ക്ലബ്ബില്‍ കയറിയ മോഹൻലാല്‍ സിനിമകളാണ്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

റിലീസിന് മുമ്ബേ മലയാളസിനിമയിലെ പല റിക്കാഡുകളും എമ്ബുരാന്‍ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.

മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്.

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹെെക്കോടതിയില്‍

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.
ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച്‌ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്‍കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ ഏപ്രില്‍ ഏഴിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും.

ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക

ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയൊന്നാം ദിവസം.

മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച്‌ എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

ആശാവർക്കർമാരുടെ സമരത്തെ വിമർശിച്ച്‌ എ വിജയരാഘവനും രംഗത്തെത്തിയിരുന്നു. ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ഇടതുവിരുദ്ധർ നടത്തുന്ന സമരമാണിത്. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ട് ഇരുത്തിയാല്‍ സമരം ആവില്ലെന്നും 90% ആശാവർക്കർമാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് വിജയരാഘവൻ ദില്ലിയില്‍ പറഞ്ഞത്.

കണ്ണൂര്‍ വിമാനത്താവളം ഭൂമിയേറ്റെടുക്കല്‍; വികസന പ്രതീക്ഷകള്‍ വാനോളം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിട്ടും നടപടികള്‍ പൂർത്തിയാകാത്തത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതോടെ വീണ്ടും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചിരിക്കുകയാണ്. ഒപ്പം വിമാനത്താവള വികസനത്തിനുള്ള പുതിയ സാദ്ധ്യതകളും തെളിഞ്ഞിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതിനെ തുടർന്ന് പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അവതരിപ്പിച്ചത്. റണ്‍വേ ദീർഘിപ്പിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പിനെത്തുടർന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സ്ഥലമേറ്റെടുപ്പ് നടപടികള്‍ വൈകുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
വിജ്ഞാപനം നേരത്തേ

തുടർനടപടികള്‍

വിമാനത്താവളത്തിന്റെ റണ്‍വേ നിലവിലുള്ള 3050 മീറ്ററില്‍ നിന്നും 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങള്‍ക്കും റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്‌ട് അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പ്രാഥമിക വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. തലശ്ശേരി താലൂക്കിലെ കീഴല്ലൂർ ദേശത്തും കരാട് ദേശത്തുമായാണ് ഈ ഭൂമി കിടക്കുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമുള്ള തുടർനടപടികള്‍ വൈകുകയായിരുന്നു. ഈ പ്രദേശം കാർഷികമേഖലയായതിനാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കാത്തതിനെ തുടർന്ന് സമാനതകളില്ലാത്ത ദുരന്തമാണ് പ്രദേശവാസികള്‍ നേരിട്ടത്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങിയതിനാല്‍ ഭൂമി ക്രയവിക്രയം നടത്താനും വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വായ്പ എടുക്കാനും സാധിച്ചിരുന്നില്ല. പ്രദേശത്തെ 30 ഏക്കറോളം വരുന്ന കൃഷിഭൂമിയില്‍ വിമാനത്താവളത്തില്‍ നിന്നും ഒഴുകി വന്ന പാറ കഷ്ണങ്ങളും ചെളിയും നിറഞ്ഞ് നശിച്ച്‌ കർഷകരുടെ ഉപജീവനം നിലച്ചു. എട്ട് വീടുകള്‍ പൂർണമായും തകർന്നു. നേരത്തെ എടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാനാകുന്നില്ല. പ്രദേശത്തേക്ക് ജപ്തി നോട്ടീസുകള്‍ നേരിട്ടു. ഭൂമി ഏറ്റെടുക്കല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുകയും അഞ്ചുതവണ അത് ദീർഘിപ്പിക്കുകയും ചെയ്തു.
യോഗം വിളിച്ച്‌ മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇടപെട്ട് യോഗം വിളിച്ച്‌ ചേർത്തതോടെയാണ് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ വഴി തെളിഞ്ഞത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനാണ് തീരുമാനം. ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂർ പഞ്ചായത്തില്‍ 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടിയാണ് സ്വീകരിച്ചുവരുന്നത്. 2017ലാണ് സർക്കാർ നടപടി തുടങ്ങിയത്. 2018ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ ഭൂമിയുടെ അതിർത്തിയിലെ 25 ഏക്കർ കൂടി ഏറ്റെടുക്കാൻ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു.
1800 ഏക്കർ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഏറ്റെടുക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു കുടുംബത്തിന് 10 സെന്റ് വീതം നല്‍കാനായിരുന്നു തീരുമാനം. 2018ല്‍ വിജ്ഞാപനമിറങ്ങിയെങ്കിലും റണ്‍വേ വികസനത്തിനായും പുനരധിവാസത്തിനായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വിമാനത്താവളം നടപടി വൈകുന്നതില്‍ പ്രദേശത്തെ ഭൂവുടമകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇവിടങ്ങളിലെ കുടുംബങ്ങള്‍ കഴിഞ്ഞ എട്ടുവർഷമായി പ്രതിസന്ധിയിലാണ്. സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭൂമി ഏറ്റെടുക്കല്‍ നീണ്ടത്.
2017ലെ മഴക്കാലത്ത് വിമാനത്താവളത്തില്‍ നിന്ന് മണ്ണും ചെളിയും ഒഴുകിയെത്തി ആറ് വീടുകള്‍ ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു വർഷം ഇവർക്ക് വീട്ടുവാടക അനുവദിച്ചെങ്കിലും പിന്നീട് ഒരു സഹായധനവും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മഴക്കാലത്ത് 60 കുടുംബങ്ങള്‍ ഇത്തരത്തല്‍ ഭീഷണി നേരിടുന്നുണ്ട്.
900 കോടിയുടെ പ്രൊപ്പോസല്‍

റണ്‍വേ എക്സ്റ്റൻഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടിയും ഉള്‍പ്പെടെ 900 കോടിയുടെ പ്രൊപ്പോസല്‍ ജില്ലാ കളക്ടർ സമർപ്പിച്ചിരുന്നു. ഇത് സർക്കാരിന്റെ പരിശോധനയിലാണ്. ഭൂമി ഏറ്റെടുക്കുമ്ബോള്‍ കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ ഒരു പ്രത്യേക പാക്കേജ് ശുപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയിയിട്ടുണ്ട്.

ഭൂമിയുടെ വില നിർണയ നടപടികള്‍ നടക്കുന്നു; മന്ത്രി കെ രാജൻ

വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികള്‍ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നഷ്ടപരിഹാരത്തുക നിർണയിക്കും. റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയവർക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും. വിജ്ഞാപനം ചെയ്ത ഭൂമിയില്‍, വിലനിർണയത്തിലെ കാലതാമസത്തിന് 12% ശതമാനം പലിശ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പുനരധിവാസം ഇങ്ങനെ

 പുനരധിവാസത്തിന് ഏറ്റെടുക്കുന്നത് 36.18 ഏക്കർ
 ഒരു കുടുംബത്തിന് 10 സെന്റ്
 വിജ്ഞാപനം വന്ന വർഷം 2018
 കുടിയൊഴിയേണ്ട കുടുംബങ്ങളുടെ എണ്ണം 210

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍.ജെ.ഡി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി യു.ഡി.എഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച്‌ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമ്ബാദിക്കാൻ കഴിവുള്ള സ്ത്രീ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടരുത്- ഡല്‍ഹി ഹൈക്കോടതി

വരുമാനം നേടാൻ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭർത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. 
നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
സിആർപിസി സെക്ഷൻ 125 അനുസരിച്ച്‌ പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിർത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പറഞ്ഞു.

വേർപിരിഞ്ഞ ഭർത്താവ് ജീവനാംശം നല്‍കണമെന്ന ആവശ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരായി സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഒരു ജോലി സമ്ബാദിക്കാൻതക്ക മികച്ച വിദ്യാഭ്യാസമുള്ള ഭാര്യ, ഭർത്താവില്‍നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുതെന്ന് പറഞ്ഞ കോടതി, ജീവനാംശം എന്ന ആവശ്യം തള്ളുന്നതായും വ്യക്തമാക്കി. ഹർജിക്കാരിക്ക് തന്റെ വിദ്യാഭ്യാസയോഗ്യതവെച്ച്‌ സമ്ബാദിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാനും ഹർജിക്കാരിയോട് കോടതി നിർദേശിച്ചു.

2019-ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ശേഷം ഇരുവരും സിംഗപ്പുരിലേക്ക് പോയി. എന്നാല്‍, ഭർത്താവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ക്രൂരതകള്‍ കാരണം 2021 ഫെബ്രുവരിയില്‍ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നുവെന്ന് യുവതി പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ തന്റെ ആഭരണങ്ങള്‍ വിറ്റതായും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം അമ്മാവനൊപ്പം താമസിക്കാൻ തുടങ്ങിയതായും യുവതി അറിയിച്ചു. പിന്നീട് 2021 ജൂണിലാണ് ഭർത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ട് സ്ത്രീ ഹർജി സമർപ്പിച്ചത്. വിചാരണക്കോടതി ഈ ഹർജി തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഭർത്താവ് മികച്ച വരുമാനം നേടുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്തിട്ടും തൊഴില്‍രഹിതയും മറ്റ് വരുമാന സ്രോതസുകള്‍ ഇല്ലാത്ത ആളുമായ തനിക്ക് ജീവനാംശം നിഷേധിച്ചതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നാണ് സ്ത്രീയുടെ വാദം. ഇവർ ഉയർന്ന വിദ്യാഭ്യാസമുള്ളയാളും സമ്ബാദിക്കാൻ സാധിക്കുന്നവരുമാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി എതിർഭാഗം ഈ ഹർജിയെ എതിർത്തു. തൊഴില്‍ ഇല്ല എന്ന കാരണംകൊണ്ടു മാത്രം സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്നും എതിർഭാഗം വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സ്ത്രീ, വിവാഹത്തിനു മുമ്ബ് ദുബായില്‍ മികച്ച ശമ്ബളത്തില്‍ ജോലി ചെയ്തിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇതിനു പിന്നാലെ താൻ വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോലി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യുവതി വാദിച്ചെങ്കിലും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാൻ സാധിച്ചില്ല.

15 മിനിട്ട് വെയിറ്റിംഗ് ചാര്‍ജ് 10 രൂപ; ഓട്ടോകളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്

ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്.

ഓട്ടോറിക്ഷകളില്‍ 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര' എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്.

സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു.

ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും

 മിനിമം കൂലി - 30 രൂപ (സഞ്ചരിക്കാവുന്ന ദൂരം - 1.5 കിലോ മീറ്റർ). 1.5 കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ

 ഒരുവശത്തേക്ക് മാത്രം യാത്ര ചെയ്താല്‍ മീറ്റർ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം

 രാത്രി 10 മുതല്‍ പുലർച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം

വെയിറ്റിംഗ് ചാർജ്ജ്

 ഓരോ 15 മിനിട്ടിനും 10 രൂപ

 ഒരുദിവസം പരമാവധി 250 രൂപ

റോട്ടറി ക്ലബ്ബുകളുടെ സഹായത്തോടെ ഓട്ടോറിക്ഷകളില്‍ ഫെയർ ചാർട്ട് പതിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയുണ്ടാകും

- മോട്ടോർ വാഹനവകുപ്പ് അധികൃതർ

മന്ത്രിയുമായുള്ള ചര്‍ച്ചയും പരാജയം: ആശമാരുടെ നിരാഹാര സമരം ഇന്ന് മുതല്‍

എൻ.എച്ച്‌.എം ഡയറക്ടറുമായും പിന്നാലെ ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്.
അസോസിയേഷൻ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ്‌ ഇന്ന് രാവിലെ 11 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ നിരാഹാരമിരിക്കുക.

ഓണറേറിയം വർദ്ധിപ്പിക്കുക, പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുനല്‍കാൻ ചർച്ചയില്‍ സർക്കാർ തയ്യാറായില്ലെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്

നാഷണല്‍ ഹെല്‍ത്ത് മിഷൻ കേരള ഘടകത്തിന്റെ ഓഫീസിലാണ് എൻ.എച്ച്‌.എം ഡയറക്ടർ വിനയ് ഗോയലുമായി ചർച്ച നടന്നത്. സർക്കാരിന് പണമില്ലെന്നും സമയം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്തില്ല.

തിരിച്ചെത്തിയ സമരക്കാർ മുദ്രവാക്യം മുഴക്കി പ്രതിഷേധജാഥ നടത്തുന്നതിനിടെയാണ്‌ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചത്‌. നിയമസഭയിലെ മന്ത്രിയുടെ ക്യാബിനിലായിരുന്നു ചർച്ച. കാര്യങ്ങള്‍ യാഥാർത്ഥ്യബോധത്തോടെ കാണണമെന്നും പിരിഞ്ഞുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരക്കാർ വഴങ്ങിയില്ല. നിരാഹാര സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണില്‍പൊടിയിടാനുള്ള ചർച്ച മാത്രമായിരുന്നു ഇതെന്ന് സമരക്കാർ ആരോപിച്ചു. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടശേഷവും സമരക്കാർ പ്രകടനം നടത്തി.

കേരള ആശ ഹെല്‍ത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി.കെ. സദാനന്ദൻ, വൈസ്‌ പ്രസിഡന്റ്‌ എസ്‌. മിനി, സംസ്ഥാന സമിതി അംഗങ്ങളായ കെ.പി. റോസമ്മ, എസ്‌. ശാലിനി, ബീന പീറ്റർ, രാജി, പി.ശാന്തമ്മ, ആർ. ഷീജ എന്നിവരാണ്‌ ചർച്ചയില്‍ പങ്കെടുത്തത്‌.

ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ പേടകത്തിന് സവിശേഷതകളേറെ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഉള്‍പ്പടെ ക്രൂ-9 ദൗത്യത്തിലെ നാല് ഗവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തിക്കഴിഞ്ഞു.

ഒമ്ബത് മാസത്തിലധികമായി ബഹിരാകാശത്ത് കഴിഞ്ഞിരുന്ന സുനിത വില്യംസ് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം കാപ്സ്യൂള്‍ വഴിയാണ് മടങ്ങിയെത്തിയത്. ഡ്രാഗണ്‍ കാപ്സ്യൂള്‍ എത്രത്തോളം വ്യത്യസ്‍തമാണെന്നും അതിന്‍റെ പ്രവർത്തനരീതികള്‍ എങ്ങനെയാണെന്നും മനസിലാക്കാം.
ഏഴ് പേരെ വരെ വഹിക്കും, ഐഎസ്‌എസിനും അപ്പുറത്തേക്ക്

8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളില്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകവുമാണിത്. നിലവില്‍ ഭൂമിയിലേക്ക് ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവില്‍ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണിത് എന്നുമാണ് സ്‌പേസ് എക്സ് പറയുന്നത്.

ലളിതമായി പറഞ്ഞാല്‍, ഡ്രാഗണ്‍ കാപ്സ്യൂളിന്‍റെ ജോലി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുകയും അവിടെയുള്ള ബഹിരാകാശ യാത്രികരെ ഭൂമിയിലേക്ക് കൊണ്ടുവരികയുമാണ്. ഇലോണ്‍ മസ്‍കിന്‍റെ കമ്ബനിയാണ് ഡ്രാഗണ്‍ തയ്യാറാക്കിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സും സംയുക്തമായിട്ടാണ് ഡ്രാഗണ്‍ കാപ്സ്യൂള്‍ പരീക്ഷിച്ചത്. 2020ലായിരുന്നു ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ഐഎസ്‌എസ് സന്ദര്‍ശനം.

കാര്‍ഗോ ആയും ഉപയോഗം

ഏഴ് പേരെ വഹിക്കാൻ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഡ്രാഗണ്‍ ക്യാപ്‍സൂള്‍ എന്ന് പറഞ്ഞുവല്ലോ. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച്‌ തിരിച്ചെത്താൻ ഡ്രാഗണ്‍ ക്യാപ്‍സൂളിന് കഴിയും. ഇതിന് ഭൂമിയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് വലിയ അളവില്‍ സാധനങ്ങള്‍ കൊണ്ടുപോകാനും അവിടെ നിന്ന് തിരികെ കൊണ്ടുവരാനും കഴിയും. അതിനാല്‍ ഒരു കാര്‍ഗോ ബഹിരാകാശ പേടകമായും ഡ്രാഗണിനെ ഉപയോഗിക്കാം.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മനുഷ്യരെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ പേടകമാണിത്. 8.1 മീറ്റർ നീളമുള്ള ഡ്രാഗണ്‍ ക്യാപ്‍സൂളില്‍ 16 എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗ് എളുപ്പമാക്കുന്നതിന്, അതില്‍ ആറ് പാരച്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പേടകത്തിന്‍റെ വേഗത സ്ഥിരപ്പെടുത്താൻ രണ്ട് പാരച്യൂട്ടുകള്‍ പ്രവർത്തിക്കുന്നു. അതേസമയം, ലാൻഡിംഗിന് മുമ്ബ് ബഹിരാകാശ പേടകത്തിന്‍റെ വേഗത കുറയ്ക്കാൻ നാല് പാരച്യൂട്ടുകള്‍ സഹായിക്കുന്നു. ഈ രീതി ബഹിരാകാശ യാത്രികരെ വെള്ളത്തില്‍ ഇറക്കുന്നത് എളുപ്പമാക്കുന്നു.

44 തവണ ബഹിരാകാശ നിലയത്തില്‍ പോയ പേടകം

ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഇതുവരെ 44 തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നിട്ടുണ്ട്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗിനായി ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുന്നതായി സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു. ദൗത്യത്തില്‍ ബഹിരാകാശ പേടകത്തെ നയിക്കാൻ സഹായിക്കുന്ന 16 ഡ്രാക്കോ ത്രസ്റ്ററുകള്‍ ഡ്രാഗണ്‍ ക്യാപ്‍സൂളില്‍ ഉപയോഗിക്കുന്നു. ഓരോ ഡ്രാക്കോ ത്രസ്റ്ററും ബഹിരാകാശത്ത് 90 പൗണ്ട് ബലം ഉത്പാദിപ്പിക്കുന്നു.

വമ്ബിച്ച ആദായവില്പന ! തട്ടിപ്പില്ലാതെ പാതിവിലയ്ക്ക് ബെവ്കോ ഔട്ട്ലെറ്റില്‍‌ ബ്രാൻഡ‍ി കമ്ബനിയുടെ സ്റ്റോക്ക് ക്ലിയറൻസ് വില്‍പന.

ബിവറേജസ് കോർപറേഷൻ മദ്യവില്‍പനശാലകളില്‍ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ്. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്ബനിയാണ് ചില ബ്രാൻഡുകള്‍ നിർത്തുന്നതിന്‍റെ ഭാഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന ബ്രാൻഡിയുടെ വില 650 രൂപയാക്കി കുറച്ചു. സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. സർക്കാർ നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയില്‍ കുറവുണ്ടാവില്ല. നഷ്ടം കമ്ബനിക്ക് മാത്രമായിരിക്കും.

അതേസമയം ക്യൂവില്‍ ആളുണ്ടെങ്കില്‍ രാത്രി ഒൻപത് മണി കഴിഞ്ഞാലും ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പന തുടരണമെന്ന ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജർ ടി മീനാകുമാരിയാണ് ഉത്തരവ് പുറത്തിറക്കിയത്. വെള്ളിയാഴ്ച പുറത്തുവന്ന ഉത്തരവിലെ കാര്യങ്ങള്‍ അന്നുതന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. ഉത്തരവ് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു.

രാവിലെ 10 മണിമുതല്‍ രാത്രി ഒൻപത് മണിവരെയാണ് ബെവ്കോയുടെ പ്രവൃത്തിസമയം. സാധാരണയായി 9മണിക്ക് ഷോപ്പുകള്‍ അടയ്ക്കാറുണ്ട്. ഇനി അങ്ങനെ പാടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. രാത്രി ഒൻപത് മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവർക്കെല്ലാം മദ്യം നല്‍കുന്നത് ഉറപ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ബാർ ഉടമകളുടെ സംഘടനകള്‍‌ അടക്കം ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകും, മുന്നറിയിപ്പ്

ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി.
ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ഡിഒ എന്ന പേരില്‍ എത്തുന്ന എപികെ ഫയല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.

മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്ബറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്ബറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി ചെക്ക് പെന്‍ഡിങ് ട്രാന്‍സാക്ഷന്‍ എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്ബറോ,ചലാന്‍ നമ്ബറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്‍ഡിങ്ങ് ഉണ്ടോ എന്ന് അറിയാം. ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്ബറിലേക്ക് ബന്ധപ്പെടാമെന്നാം എംവിഡി അറിയിച്ചു.

സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും, സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം.

സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശാ പ്രവര്‍ത്തകര്‍. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റ് 4 ഗേറ്റും ആശമാര്‍ ഉപരോധിക്കും.
വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിന്റെ ഭാഗമായേക്കും.
വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂര്‍ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച്‌ വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശമാരുടെ ആരോപണം. എന്‍എച്ച്‌എം ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.