BREAKING NEWS
National News

728x90

header-ad

468x60

header-ad

പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പേരില്‍ സാധാരണക്കാര വേട്ടയാടി വനം വകുപ്പ്; പരാതിക്കാര്‍ക്ക് അനുകൂല വിധി വന്നാല്‍ ഭൂമി ഇഎഫ്‌എല്ലാക്കി പ്രഖ്യാപിക്കും

വെസ്റ്റിങ്ങ് ആൻഡ് അസൈയ്മെന്റ് ആക്റ്റ് പരാതിക്കാർക്ക് അനുകൂല വിധി വന്നാല്‍ ഭൂമി ഇഎഫ്‌എല്ലാക്കി പ്രഖ്യാപിച്ച്‌ വനംവകുപ്പിന്റെ പ്രതികാരം.

വർഷങ്ങളായി ഭൂമിയില്‍ കൃഷി ചെയ്യുന്ന സാധാരണക്കാർക്ക് ഭൂമി തിരിച്ചു നല്കാതിരിക്കാനാണ് വനംവകുപ്പിന്റെ കള്ളക്കളി. ഇത്തരം സ്ഥലങ്ങളില്‍ വൻകിടക്കാർക്ക് ക്വാറി നടത്താൻ ഉള്‍പെടെ അനുമതിയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

വെസ്റ്റിങ്ങ് ആൻ്റ് അസൈയ്ൻമെൻ്റ് ആക്റ്റ് പ്രകാരംഎരിമയൂർ പടേയ്റ്റി സ്വദേശിയായ ജയപ്രകാശിൻ്റെ രണ്ട് ഏക്കർ 15 സെൻ്റ് സ്ഥലം വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഭൂമി ജയപ്രകാശനിവിട്ട് നല്‍കാൻ 1980 ല്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഈ ഉത്തരവിന് എതിരെ വനം വകുപ്പ് അപ്പീല്‍ പോയില്ല . 28 വർഷമായിട്ടും ഭൂമി റസ്റ്റോർ ചെയ്ത് നല്‍കാത്തതിനാല്‍ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഈ ഭൂമി വനം വകുപ്പ് പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ച്‌ വനംവകുപ്പ്തിരിച്ചടിച്ചു.

എരിമയൂർ പടേയ്റ്റിയില്‍ 90 സെൻ്റ് ഭൂമിയുള്ള പ്രമോദ് , ഒരു ഏക്കർ 90 സെൻ്റ് ഉള്ള മണികണ്ഠൻ , 4 .45 ഏക്കർ ഭൂമിയുഉള്ള വേലായുധൻ എന്നിവരും വനംവകുപ്പിനതിരായ നിയപോരാട്ടം വിജയിച്ചവരാണ്. എന്നാല്‍ ഇതെല്ലാം പിന്നീട് ഇഎഫ്‌എല്ലായി പ്രഖ്യാപിക്കുകയായിരുന്നു. കേരളശ്ശേരിയിലെ സഹോദരിമാരായ മേരികുട്ടി, ലില്ലി കുട്ടി എന്നിവരുടെ അനുഭവവും സമാനമാണ്.

ഇഎഫ്‌എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇഎഫ്‌എല്‍ ട്രൈ ബ്രൂണലിനെ സമീപിക്കുക മാത്രമാണ് ഭൂവുടമകള്‍ക്ക് ചെയ്യാൻ കഴിയുന്ന കാര്യം. എന്നാല്‍ ഇത്തരം ഇഎഫ്‌എല്‍ പ്രഖ്യാപനമൊന്നും വൻകിടക്കാരുടെ കൈവശം ഉള്ള ഭൂമിയില്‍ വനം വകുപ്പും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
« PREV
NEXT »

Facebook Comments APPID