BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

സാലറി അക്കൗണ്ട് ഉള്ളവര്‍ക്ക് ലഭിക്കുന്ന 10 നേട്ടങ്ങള്‍! പലര്‍ക്കും അറിയാത്ത ബാങ്ക് ആനുകൂല്യങ്ങള്‍ ഇതാ...

നിങ്ങളുടെ മാസ ശമ്ബളം വരുന്ന അക്കൗണ്ട്, അതൊരു സാധാരണ സേവിംഗ്സ് അക്കൗണ്ട് മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
എന്നാല്‍ സത്യം അതല്ല. 
ഒരു ശമ്പളം അക്കൗണ്ട് (Salary Account) വെറുമൊരു വരുമാന കൈമാറ്റ മാർഗ്ഗം എന്നതിലുപരി, സാധാരണ സേവിംഗ്സ് അക്കൗണ്ടുകളില്‍ ലഭ്യമല്ലാത്ത അനേകം പ്രയോജനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങളെക്കുറിച്ച്‌ പലർക്കും അറിവില്ല, കാരണം ബാങ്കുകള്‍ അവയെക്കുറിച്ച്‌ വ്യക്തമായി പറയാൻ മടിക്കുന്നു. ഒരു ശമ്ബള അക്കൗണ്ട് ഉടമയെന്ന നിലയില്‍ ഈ ആനുകൂല്യങ്ങളെക്കുറിച്ച്‌ നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കണം. ശമ്ബള അക്കൗണ്ടുകളുമായി ബന്ധപ്പെട്ട 10 വലിയ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.

പൂജ്യം ബാലൻസ് സൗകര്യം:

ശമ്ബള അക്കൗണ്ടുകളുടെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ്. അതായത്, നിങ്ങള്‍ക്ക് പൂജ്യം ബാലൻസില്‍ പോലും അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും. എല്ലാ മാസവും ശമ്ബളം ഉപയോഗിച്ച്‌ ദൈനംദിന ചെലവുകള്‍ നടത്തുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാണ്. മിനിമം ബാലൻസ് ഇല്ലാത്തതുകൊണ്ട് ഫൈൻ അടയ്ക്കേണ്ടി വരുമോ എന്ന ആശങ്ക വേണ്ട.

മികച്ച പലിശ നിരക്കില്‍ വായ്പകള്‍:

ശമ്ബള അക്കൗണ്ട് ഉടമകള്‍ക്ക് വ്യക്തിഗത വായ്പകള്‍ക്കും ഭവന വായ്പകള്‍ക്കും (Personal Loan and Home Loan) മികച്ച പലിശ നിരക്കുകള്‍ ലഭിക്കാൻ സാധ്യതയുണ്ട്. ഓരോ മാസവും നിങ്ങളുടെ ശമ്ബളം അതേ ബാങ്കിലേക്ക് എത്തുന്നത് കാരണം, ബാങ്കുകള്‍ക്ക് നിങ്ങളുടെ തിരിച്ചടവ് ശേഷിയില്‍ വിശ്വാസം വർദ്ധിക്കുകയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും.

ഓവർഡ്രാഫ്റ്റ് സൗകര്യം:

അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പോലും, ശമ്ബള അക്കൗണ്ടുകളില്‍ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. അതായത്, ഒരു നിശ്ചിത പരിധി വരെ അക്കൗണ്ടില്‍ പണമില്ലാതെയും നിങ്ങള്‍ക്ക് പണം പിൻവലിക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ചെലവുകള്‍ വരുമ്ബോള്‍ ഈ സൗകര്യം വളരെ പ്രയോജനകരമാണ്.

സൗജന്യ എ.ടി.എം ഇടപാടുകള്‍:

ഇന്നത്തെ കാലത്ത് മിക്ക ബാങ്കുകളും എ.ടി.എം ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കുന്നുണ്ട്. എന്നാല്‍ ശമ്ബള അക്കൗണ്ടുകളില്‍ ഓരോ മാസവും നിരവധി സൗജന്യ എ.ടി.എം ഇടപാടുകള്‍ ലഭ്യമാണ്. ഇത് അധിക ചാർജുകളില്ലാതെ എപ്പോള്‍ വേണമെങ്കിലും പണം പിൻവലിക്കാൻ നിങ്ങളെ സഹായിക്കുന്നു.

പ്രയോറിറ്റി ബാങ്കിംഗ് സേവനങ്ങള്‍:

പല ബാങ്കുകളും ശമ്ബള അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോറിറ്റി സേവനങ്ങള്‍ നല്‍കാറുണ്ട്. ഇതില്‍ പ്രത്യേക കസ്റ്റമർ കെയർ നമ്ബറുകള്‍, വേഗത്തിലുള്ള സേവനങ്ങള്‍, എക്സ്ക്ലൂസീവ് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അതായത്, ബാങ്കില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യം വരില്ല, നിങ്ങളുടെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും.

സൗജന്യ ഡെബിറ്റ് കാർഡും ചെക്ക് ബുക്കും:

ശമ്ബള അക്കൗണ്ടുകള്‍ക്കൊപ്പം മിക്ക ബാങ്കുകളും സൗജന്യ ഡെബിറ്റ് കാർഡുകളും (Debit Card) ചെക്ക് ബുക്കുകളും (Cheque Book) നല്‍കാറുണ്ട്. ഇത് നിങ്ങളുടെ പോക്കറ്റില്‍ പണം ലാഭിക്കുക മാത്രമല്ല, പ്രധാനപ്പെട്ട പേയ്‌മെന്റുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നു.

ഓണ്‍ലൈൻ ഷോപ്പിംഗ് ആനുകൂല്യങ്ങള്‍:

ശമ്ബള അക്കൗണ്ട് ഉടമകള്‍ക്ക് പലപ്പോഴും ഓണ്‍ലൈൻ ഷോപ്പിംഗിലും റെസ്റ്റോറന്റ് ഡീലുകളിലും ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് നിങ്ങളുടെ ദൈനംദിന വാങ്ങലുകളുടെയും ഭക്ഷണച്ചെലവിന്റെയും ഭാരം കുറയ്ക്കാൻ സഹായിക്കും.

സൗജന്യ ഡിജിറ്റല്‍ സേവനങ്ങള്‍:

എൻ.ഇ.എഫ്.ടി (NEFT), ആർ.ടി.ജി.എസ് (RTGS) പോലുള്ള ഡിജിറ്റല്‍ പണമിടപാട് സേവനങ്ങളും ശമ്ബള അക്കൗണ്ടുകളില്‍ പലപ്പോഴും സൗജന്യമായി ലഭിക്കാറുണ്ട്. ഇത് നിങ്ങളുടെ പണം എളുപ്പത്തിലും കുറഞ്ഞ ചിലവിലും എവിടെയും കൈമാറാൻ സഹായിക്കുന്നു.

സൗജന്യ ക്രെഡിറ്റ് കാർഡ് സൗകര്യം:

പല ബാങ്കുകളും ശമ്ബള അക്കൗണ്ടുകള്‍ക്കൊപ്പം സൗജന്യ ക്രെഡിറ്റ് കാർഡുകള്‍ നല്‍കാറുണ്ട്. വാർഷിക ഫീസ് ഒഴിവാക്കല്‍, റിവാർഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങള്‍ ഇതില്‍ ലഭിക്കുന്നു. ക്രെഡിറ്റ് കാർഡ് ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ സാമ്ബത്തിക ആസൂത്രണത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

അപകട ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും:

ചില ശമ്ബള അക്കൗണ്ടുകള്‍ക്കൊപ്പം അപകട മരണ കവറോ ആരോഗ്യ ഇൻഷുറൻസ് കവറോ ലഭിക്കാറുണ്ട്. ഈ ഇൻഷുറൻസ് കവറേജ് നിങ്ങള്‍ക്ക് ഒരു അധിക സുരക്ഷാ വലയം നല്‍കുന്നു, ഇത് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ സഹായകരമാകും.

നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിംഗ് അംഗീകാരം ആവശ്യമില്ല, സുപ്രധാന ഉത്തരവുമായി സുപ്രീം കോടതിയും കർണാടക ഹൈക്കോടതിയും


രാജ്യത്തെ ഒരു നഴ്സിംഗ് കോളേജിനും അംഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ ( Supreme Court Order No: 12759-12761/2017 ) തുടർച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനും അതിന്റെ ഭാരവാഹികൾക്കും എതിരെ കോടതിയലക്ഷ്യ നടപടി എടുക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു ( High Court Order No: WP No.28043 of 2024 ) . സംസ്ഥാന സർക്കാരും സംസ്ഥാന നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സർവകലാശാലയുമാണ് നഴ്സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകേണ്ടത്. ഇത് സംബന്ധിച്ച് കർണാടകയിലെ രാജീവ്ഗാന്ധി സർവകലാശാലയും പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 ഇതിൻപ്രകാരം നഴ്സിംഗ് പഠനത്തിന് INC അംഗീകാരം ആവശ്യമില്ലെന്നും രാജീവ്ഗാന്ധി സർവകലാശാലയുടെയും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരം മാത്രം മതിയെന്നും സർവകാലശാലയും വ്യക്തമാക്കിയിരിക്കുകയാണ്.INC അംഗീകാരം ഉണ്ടെന്നുപറഞ്ഞ് യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ അമിത ഫീസ് ഈടാക്കുന്ന കോളേജുകൾക്ക്‌ ഈ ഉത്തരവ് ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇനി മുതൽ രക്ഷിതാക്കൾക്ക് യൂണിവേഴ്‌സിറ്റിയുടെയും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരമുള്ള ഏതൊരു കോളേജിലും പേടി കൂടാതെ അഡ്മിഷൻ എടുക്കാൻ സാധിക്കും

'കൊവിഡ് കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, വ്യാപനശേഷി കൂടുതല്‍, തീവ്രത കുറവ്': മന്ത്രി വീണാ ജോര്‍ജ്

കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങള്‍ ഉള്ളവർ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

'അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ സ്‌കൂളില്‍ പോകും?'; മന്ത്രി വി ശിവൻകുട്ടിക്ക് ഒരു തുറന്ന കത്ത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്തുമായി നിലമ്ബൂര്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നവരുടെ മക്കള്‍.

സ്‌കൂള്‍ തുറക്കുമ്ബോള്‍ എല്ലാവരും പുത്തന്‍ ബാഗും കുടയും മറ്റുമായി വരുമ്ബോള്‍ സങ്കടം തോന്നാറുണ്ടെന്ന് കുട്ടികള്‍ കത്തില്‍ പറയുന്നു. സമരത്തിന് പോകുന്നതിനാല്‍ അമ്മയ്ക്ക് പണിക്ക് പോകാന്‍ പറ്റാത്തത് കൊണ്ട് ഇത്തരം ആവശ്യങ്ങള്‍ക്ക് വാശി പിടിക്കാറില്ലെന്ന് കത്തില്‍ പറയുന്നു.

നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന അഞ്ച് കുട്ടികളാണ് കത്തെഴുതിയിരിക്കുന്നത്. 'ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ സമരം അവസാനിപ്പിക്കാത്തത് മന്ത്രിമാരും ഉദ്യോഗസ്ഥരും കാരണമാണെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ക്ക് തരാമെന്ന് കളക്ടര്‍ വാക്ക് തന്ന ഭൂമി ഇപ്പഴും തരുന്നില്ല എന്നും പറഞ്ഞു. എന്റെ അമ്മ മാത്രമല്ല എന്റെ കൂട്ടുകാരുടെ അമ്മമാരും സമരത്തിലാണ്. ഞങ്ങള്‍ എല്ലാരും കൊറച്ചു ദിവസങ്ങളായി വിശന്നിരിക്കുകയാണ്, സങ്കടപ്പെട്ടിരിക്കുകയാണ്', കുട്ടികള്‍ കത്തില്‍ പറയുന്നു.
അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കില്‍ തങ്ങള്‍ എങ്ങനെ സ്‌കൂളില്‍ പോകുമെന്നും കുട്ടികള്‍ ചോദിക്കുന്നു. സമാധാനമായി എങ്ങനെ പഠിക്കും?, സന്തോഷത്തോടെ എങ്ങനെ ഭക്ഷണം കഴിക്കും?, പേടിയില്ലാതെ എങ്ങനെ ഉറങ്ങും? തുടങ്ങിയ ചോദ്യങ്ങളും കുട്ടികള്‍ ഉന്നയിക്കുന്നു. തങ്ങള്‍ക്ക് നല്‍കാമെന്ന് ഏറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു നല്‍കണമെന്നും തങ്ങളുടെ സങ്കടത്തിനൊപ്പം നില്‍ക്കണമെന്നും കുട്ടികള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ബാഗും കുടയുമായി സ്കൂളിലെത്തൂ; നിങ്ങൾക്ക് എ പ്ലസ് സർട്ടിഫിക്കറ്റ് നേടാം

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം പുതിയ കുടയും ബാഗും ചെരിപ്പും യൂനിഫോമുമായി സ്കൂളിലേക്ക് പോകുന്നതാണ് മലയാളിയുടെ ശീലം.

എന്നാല്‍, പുനരുപയോഗിക്കാവുന്ന വസ്തുക്കളുമായി ജൂണ്‍ രണ്ടിന് സ്കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് എ പ്ലസ് സാക്ഷ്യപത്രമാണ്.

വിദ്യാർഥികള്‍ക്കിടയില്‍ 'റീയൂസ് ഹീറോസ്, ദ റിയല്‍ ഹീറോസ്' പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ജില്ല ശുചിത്വ മിഷൻ. പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭൂമിയുടെ ആയുസ്സ് കുറക്കുമെന്നും സുന്ദരമായ നാട് മാലിന്യ കൂമ്ബാരങ്ങള്‍ കൊണ്ട് നിറയാനിടയാക്കും തുടങ്ങിയ തത്വങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് ഈ നടപടി.

പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വർധിപ്പിക്കും, മാലിന്യം കുറക്കും, ഈ നല്ല ശീലം കുടയിലും ബാഗിലും വസ്ത്രങ്ങളിലും പേനയിലും തുടങ്ങണം. സമൂഹത്തിന് മാതൃകയാവുന്ന ഇത്തരം കുട്ടികളെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും മറ്റുള്ളവരെയും ഈ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് കാമ്ബയിന്റെ ലക്ഷ്യം.

പഴയ കുട, ചെരിപ്പ്, വാട്ടർ ബോട്ടില്‍, ചോറ്റുപാത്രം എന്നിവയുമായി പുതിയ അധ്യയന വർഷം വിദ്യാലയങ്ങളിള്‍ എത്തുന്നവർക്ക് 'എ പ്ലസ് സാക്ഷ്യപത്രം'നല്‍കും.

അല്ലാത്തവർക്ക് പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭ്യമാക്കും. ഓണ്‍ലൈൻ സംവിധാനങ്ങള്‍ വഴിയാണ് സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കുന്നത്. പുനരുപയോഗ വസ്തുക്കളുമായി വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഇതിന്റെ ആകർഷകമായ ഫോട്ടോ സഹിതം ശുചിത്വ മിഷൻ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 'എ പോസിറ്റീവ്' സാക്ഷ്യപത്രം ലഭിക്കും.

അല്ലാത്തവർ വരും കാലങ്ങളില്‍ ഞാനും ഈ ആശയത്തില്‍ ഭാഗമാകും എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും കൂടുതല്‍ കുട്ടികളെ കാമ്ബയിനിന്റെ ഭാഗമാക്കുന്ന അഞ്ച് സ്കൂളുകള്‍ക്കും അഞ്ച് ക്ലാസ് ടീച്ചർമാർക്കും ജില്ലതലത്തില്‍ പ്രത്യേക പുരസ്കാരവും നല്‍കും.

പുനരുപയോഗം സംബന്ധിച്ച്‌ ചെയ്ത കാര്യങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വിദ്യാർഥികള്‍ ഒരു മിനിറ്റില്‍ കൂടാത്ത വിഡിയോ തയാറാക്കി 89214 46238 വാട്സ്‌ആപ് നമ്ബറിലേക്ക് അയക്കാം. തിരഞ്ഞെടുക്കുന്ന അഞ്ചു കുട്ടികള്‍ക്ക് പുരസ്കാരം നല്‍കും.

ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തില്‍; ക്യാമ്ബുകളില്‍ കൊവിഡ് പ്രതിരോധം പ്രധാനമെന്ന് മന്ത്രി

ദുരിതാശ്വാസ ക്യാമ്ബുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്ബുകളില്‍ കോവിഡ് പകരാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്യാമ്ബുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആര്‍ക്കെങ്കിലും കോവിഡ് കണ്ടെത്തിയാല്‍ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ഉറപ്പാക്കണം.

പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘം ക്യാമ്ബുകള്‍ സന്ദര്‍ശിച്ച്‌ ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കണം. മരുന്നുകളുടെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്ബിലുള്ളവരും ഉള്‍പ്പെടെ മലിനജലവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ നല്‍കേണ്ടതാണ്.

മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്ബുകളുടെ പരിസരം കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തണം.

ക്യാമ്ബുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണര്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ. പാമ്ബ് കടിയേല്‍ക്കാതിരിക്കാനും ഇലക്‌ട്രിക് ഉപകരണങ്ങളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

പേമാരി! ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ 3 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട്
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാർഡന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും അവധി.

പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. അങ്കണവാടികള്‍, ട്യൂഷൻ സെൻ്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

വയനാട്
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

കോട്ടയം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസർകോട്
കാസർകോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,ട്യൂഷൻ സെൻററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, തുടങ്ങിയവയ്ക്ക് ഇന്ന് (മെയ് 30 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്ബശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

ഇടുക്കി
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇടുക്കി ജില്ലയില്‍ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി. മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം.

എറണാകുളം
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

കണ്ണൂർ
മെയ് 30ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കണ്ണൂർ ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കുട്ടനാട്ടില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗൻവാടികള്‍ക്കും ട്യൂഷൻ സെൻ്ററുകള്‍ക്കും ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി.