BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ 18ന് നീറ്റിലിറക്കും; കൊച്ചി കപ്പല്‍ശാലയ്‌ക്ക് അഭിമാനവും നേട്ടവും

ആത്മനിര്‍ഭര്‍ ഭാരതിലൂടെ കൊച്ചി കപ്പല്‍ശാലയ്‌ക്ക് അഭിമാനവും നേട്ടവും. കപ്പല്‍ശാലയില്‍ നിര്‍മിച്ച ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ 18ന് നീറ്റിലിറക്കും.
യുറോപ്യന്‍ കമ്ബനിയില്‍ നിന്ന് 2000 കോടി രൂപയുടെ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കുള്ള ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയെ കരുത്തുറ്റതാക്കുകയാണ്. ആഭ്യന്തര നിര്‍മിത വിമാനവാഹിനിക്ക് പിന്നാലെയാണ് ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ നിര്‍മാണ നേട്ടവും കപ്പല്‍ശാല കൈവരിക്കുന്നത്.

ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച ഡിസിഐ ഗോദാവരിയാണ് 18ന് നീറ്റിലിറക്കുന്നത്. തുടര്‍ന്ന് കപ്പലിന്റെ ഉള്ളറ, ഡോക്ക് തുടങ്ങിയ ഇതര നിര്‍മാണങ്ങള്‍ക്ക് ശേഷം 2026 മാര്‍ച്ച്‌ മാസത്തോടെ ട്രെയ്‌ലിങ് സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ ഡിസിഐക്ക് കൈമാറും. 2024 സപ്തം. 17ന് കീലിട്ട ഡ്രഡ്ജറിന് 800 കോടി രൂപയാണ് ചെലവ്. 12,000 ക്യുബിക്ക് മീറ്റര്‍ ഹോപ്പര്‍ ശേഷിയുള്ള ഡ്രഡ്ജര്‍ നിര്‍മാണം കപ്പല്‍ശാലയ്‌ക്ക് വന്‍ സാങ്കേതിക വെല്ലുവിളിയായിരുന്നു. ഡച്ച്‌ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ രൂപകല്പന മുതല്‍ നിര്‍മാണം വരെയുള്ള നിര്‍ണായക ഘട്ടങ്ങള്‍ മറികടന്നാണ് ഗോദാവരി നീറ്റിലിറക്കുന്നത്. 127 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാജ്യത്തെ തുറമുഖങ്ങള്‍ക്ക് വലിയ നേട്ടമാണുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

യുറോപ്യന്‍ കമ്ബനിയില്‍ നിന്ന് 2000 കോടി രൂപയുടെ ഫീഡര്‍ കപ്പല്‍ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കൊച്ചി കപ്പല്‍ശാല നേടിയിട്ടുണ്ട്. ആറ് ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളുടെ രൂപകല്പനയും നിര്‍മാണവുമാണ് കപ്പല്‍ശാലയില്‍ നടക്കുക. ഇരുപതടിയുള്ള 1700 കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പലുകളാണ് നിര്‍മിക്കുക. പ്രകൃതിസംരക്ഷിത ഡീ കാര്‍ബണൈസ്ഡ് നിര്‍മാണത്തില്‍ എല്‍എന്‍ജി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന കപ്പലുകളാണ് നിര്‍മിക്കുക ഇതിനുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റില്‍ കപ്പല്‍ശാലയും ഫ്രഞ്ച് കമ്ബനിയും ഒപ്പിട്ടു.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഒരാണ്ട്; പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും, വാ വിട്ട വാക്കിന്‍റെ വിലയായി ഒരു ജീവന്‍

പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം.
യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്‍റെ മരണവും, രാഷ്ട്രീയ നേതാവിന്‍റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.

ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.

രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. ഒക്ടോബര്‍ 29 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങി.

രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ സംരക്ഷണം അവസാനിപ്പിച്ച്‌, നവംബര്‍ 7 ന് പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നു. അതിന്‍റെ പിറ്റേന്ന് ജാമ്യം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ എത്തി. ചെങ്ങളായിയിലെ പെട്രോള്‍ പമ്ബിന് അനുമതി ലഭിക്കാനായി നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രതിരോധവുമായി സംരഭകനായ ടിവി പ്രശാന്തന്‍ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു. അതിലൂന്നി പിന്നീട് പിപി ദിവ്യ പ്രതിരോധം ശക്തമാക്കി. ദിവ്യയുടെ ബെനാമിയാണ് പ്രശാന്തനെന്ന പ്രത്യാരോപണവും ശക്തമാണ്.അ‍ഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവില്‍ പിപി ദിവ്യയെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കലക്ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് നവീന്‍ ബാബു തന്നെ കാണാന്‍ വന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ റവന്യുമന്ത്രിയെ അറിയിച്ചുവെന്നുമുള്ള മൊഴി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന ടിവി പ്രശാന്തന്‍റെ ആരോപണത്തിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്‍റെ റിപ്പോര്‍ട്ടിലും പറയുന്നത്. ഇതാണ് കുടുംബത്തിന്‍റെ പിടിവള്ളി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയുണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ അവകാശവാദം. തലശേരി അഡീഷണല്‍സ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. വിമരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കെ, കുത്തുവാക്കിനാല്‍ മനംനൊന്ത് മരണത്തിലേക്ക് നടന്നുപോയ നവീന്‍ ബാബു നീറുന്ന ഓര്‍മ്മയാണ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് രാഷ്ട്രീയാധികാരം കാട്ടിയ നേതാവ് പാര്‍ട്ടിക്കും അധികാരസ്ഥാനങ്ങള്‍ക്കും പുറത്തേക്ക് സ്വയംവഴിവെട്ടുകയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മ്മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു .
ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ് .

ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരിക്കുന്നത് . സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയല്‍ ചെയ്തത്.

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തിയാണ് ഹര്‍ജി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സിഡന്റ് റസല്‍ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

അണക്കെട്ടിന്‍റെ കാലപ്പഴക്കം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10 ദശലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്'! കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവിന് ഇന്ന് കോവളത്ത് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്ബത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്ബദ്‌വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരടക്കം പങ്കെടുക്കും

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, വി.ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, എം.ബി രാജേഷ്, ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ഡോ. ശശി തരൂര്‍ എംപി, എം. വിന്‍സെന്‍റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോര്‍ജ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതവും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി നന്ദിയും രേഖപ്പെടുത്തും.

വിശദ വിവരങ്ങള്‍

സമ്മേളനത്തില്‍ നീല സമ്ബദ്‌വ്യവസ്ഥയെക്കുറിച്ച്‌ ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

തീരദേശ വികസനവും കാലാവസ്ഥാ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും, ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ ലോജിസ്റ്റിക്സ് ഷിപ്പിംഗ് കണക്റ്റിവിറ്റി നിക്ഷേപങ്ങളും, സുസ്ഥിര മത്സ്യബന്ധനം-അക്വാകള്‍ച്ചര്‍ മാനേജ്മെന്‍റ്-ഗവേഷണം- നിക്ഷേപങ്ങള്‍, ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ്, എജ്യുക്കേഷന്‍-സ്കില്‍സ് ആന്‍ഡ് ടാലന്‍റ് മൊബിലിറ്റി, തീരദേശ ടൂറിസവും വെല്‍നസും (ആയുഷ്) എന്നീ വിഷയങ്ങളില്‍ പാനല്‍ സെഷനുകള്‍ നടക്കും.

പാലിയേക്കരയില്‍കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച്‌ ആലോചിക്കാമെന്ന് ഹൈക്കോടതി; അടുത്ത തിങ്കളാഴ്ച വാദം തുടരും

പാലിയേക്കരയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച്‌ ആലോചിക്കാമെന്ന് ഹൈക്കോടതി.

ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും അറിയിച്ചു. അതേസമയം, എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.
ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെ. ദേശീയ പാതക്കരികിലെ കല്‍വേര്‍ട്ടുകളുടെ നിര്‍മാണം പാതി വഴിയിലെന്ന് കളക്ടര്‍ പറഞ്ഞു. കല്‍വേര്‍ട്ടുകള്‍ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് എന്‍എച്ച്‌എഐ മറുപടി നല്‍കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണം വേണമെന്നും എന്‍എച്ച്‌എഐ പറഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.

യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായം, വിശ്വാസത്തിനെതിരായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ല- ഗോവിന്ദൻ

ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞ് പോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കൂട്ടിപ്പിടിച്ചുവേണം വർഗീയവാദികളെ പ്രതിരോധിക്കാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ മേഖലകളിലുള്ള ആവശ്യംകൂടി കണക്കിലെടുത്താണ് ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത്. അതിന് രാജ്യത്തിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വർഗീയവാദികള്‍ വിശ്വാസികളല്ലെന്നും അവർ വിശ്വാസത്തെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. 'രാഷട്രീയ ഉദ്ദേശത്തോട് കൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരുടെ പേരാണ് വർഗീയവാദികള്‍. വർഗീയവാദികള്‍ വിശ്വാസികളല്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം. വിശ്വാസത്തിനെതിരായ നിലപാട് ഇന്നും ഇന്നലെയും നാളെയും സിപിഎം എടുക്കില്ല' എം.വി.ഗോവിന്ദൻ പറഞ്ഞു.

കാര്‍ഷിക കടം: കോവിഡ്കാല ആശ്വാസം കാത്ത് രണ്ടരലക്ഷം കൃഷിക്കാര്‍

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തില്‍ തീരുമാനമെടുക്കാതെ സർക്കാർ. കർഷക സംഘടനകളുടെ കണക്കുപ്രകാരം രണ്ടരലക്ഷത്തോളം കർഷകരാണ് കോവിഡ്കാല തകർച്ചയില്‍ വായ്പാ ആശ്വാസം കാത്തിരിക്കുന്നത്.
ധനവകുപ്പിന്റെ അംഗീകാരം കിട്ടാത്തതിനാല്‍ സമയപരിധി കൂട്ടുന്നതിന് തടസ്സമുണ്ട്.

ഇടുക്കി, വയനാട് ജില്ലകളില്‍ അഞ്ചുവർഷത്തെയും മറ്റ് ജില്ലകളില്‍ ഒൻപത് വർഷത്തെയും കടങ്ങളിലാണ് യഥാർഥത്തില്‍ ആശ്വാസം കിട്ടേണ്ടത്. ഇടുക്കി, വയനാട് ജില്ലകളില്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2016 ഓഗസ്റ്റ് 31 വരെയുമുള്ള കടങ്ങളാണ് നിലവില്‍ ആശ്വാസത്തിന് പരിഗണിക്കുന്നത്. ഈ കാലയളവിലെ അപേക്ഷാസമയം തീർന്നെങ്കിലും ഡിസംബർ 31 വരെ നീട്ടി. ഇടുക്കിയില്‍ മുൻകാല സമയപരിധിയില്‍ മാത്രം 36,000 അപേക്ഷകള്‍ ഇനിയും തീർപ്പുകാത്തിരിക്കുന്നു.

കടാശ്വാസത്തിന് മുൻനിശ്ചയിച്ച കാലപരിധിയില്‍ അവസരം കിട്ടാത്തവരുണ്ടെന്ന ധാരണയിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും വലിയ പ്രതികരണമില്ല. സമയം അനുവദിച്ച്‌ മൂന്നുമാസം പിന്നിട്ടെങ്കിലും 2215 പേരാണ് അപേക്ഷ നല്‍കിയത്. എല്ലാ ജില്ലകളിലും 2022 ഡിസംബർ വരെയെങ്കിലുമുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

രണ്ടുലക്ഷം രൂപ വരെ പ്രാഥമിക സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരുടെ അപേക്ഷകളാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. അപേക്ഷ അംഗീകരിച്ചാല്‍ വായ്പയില്‍ പാതി സംഘത്തിന് സർക്കാർ നല്‍കും. ബാക്കി പാതി കൃഷിക്കാരനും അടയ്ക്കണം. എന്നാല്‍ കമ്മിഷൻ അംഗീകരിച്ച അപേക്ഷകളിലും സർക്കാർവിഹിതം സംഘങ്ങള്‍ക്ക് കൊടുക്കാൻ ബാക്കിയാണ്.

സമീപകാലത്ത് 747 കോടി രൂപയുടെ കടാശ്വാസം കമ്മിഷൻ അംഗീകരിച്ചതില്‍ 346 കോടി മാത്രമാണ് സംഘങ്ങള്‍ക്ക് സർക്കാർ നല്‍കിയത്. 401 കോടി ഇപ്പോഴും നല്‍കാൻ ബാക്കി.

വായ്പാവിഹിതത്തില്‍ പാതി സർക്കാരാണ് അടയ്ക്കാനുള്ളതെങ്കിലും കടം കൃഷിക്കാരന്റേതാണ്. സർക്കാർ പങ്ക് ബാങ്കിന് കിട്ടുംവരെ വായ്പ എൻപിഎ വിഭാഗത്തിലാകും. അതുവരെ കൃഷിക്കാരന്റെ സിബില്‍ സ്കോർ മോശമാകും. ഈ കുരുക്ക് പരിഹരിക്കാൻ പല സംഘങ്ങളും കൃഷിക്കാരെക്കൊണ്ട് മുഴുവൻ തുക അടപ്പിക്കും. സർക്കാർ വിഹിതം കിട്ടുമ്ബോള്‍ കൃഷിക്കാരനുള്ള വിഹിതം നല്‍കും.

കോവിഡ്കാലത്തെ വായ്പാപ്രശ്നം കൂടി കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുന്നത് വൈകില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കമ്മിഷന്റെ മുന്നിലുള്ള അപേക്ഷകളില്‍ തുടർച്ചയായി സിറ്റിങ് നടത്തിവരുകയാണെന്ന് അംഗം കെ.ആർ. രാജൻ പ്രതികരിച്ചു. ആശ്വാസത്തിന് കാലോചിതമായി അപേക്ഷ ക്ഷണിക്കാത്തത് ഗുരുതര പ്രശ്നമാണെന്ന് കാർഷികവിഷയങ്ങളില്‍ നിയമപോരാട്ടം നടത്തുന്ന ജെയിംസ് വടക്കൻ പറഞ്ഞു. എല്ലാ ജില്ലകളില്‍നിന്നും സമാഹരിച്ച വിശദറിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

വി എസിന്റെ ചിത്രം വരച്ച്‌ പൂക്കളമൊരുക്കി; ആദരവ് അര്‍പ്പിച്ച്‌ വി ശിവന്‍കുട്ടിയുടെ ഓഫീസ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച്‌ പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്.
വി എസ് അച്യുതാനന്ദനോടുള്ള ആദരവായാണ് ചിത്രം പൂക്കളമായി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഓണത്തിന് മുന്‍ വര്‍ഷങ്ങളിലും മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023ലെ ഓണത്തിന് അന്തരിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയതും ശ്രദ്ധ നേടിയിരുന്നു. ഈ ഓണത്തിന് വി എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
'സഖാവ് വി എസ് അച്യുതാനന്ദന്‍ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങള്‍ അദ്ദേഹത്തിന് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചത്. വി എസ് നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. 2023ല്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ പൂക്കളം ഒരുക്കാന്‍ മുന്‍കൈയെടുത്ത എന്റെ ഓഫീസ് ജീവനക്കാര്‍ക്ക് പ്രത്യേക നന്ദി', വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.


ക്ഷേമപെൻഷൻ കൂട്ടും, ക്ഷാമബത്ത നല്‍കും; ജനപിന്തുണകൂട്ടാൻ നടപടികള്‍

തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ജനപിന്തുണ കൂട്ടാനുള്ള നടപടികള്‍ക്കൊരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ധനവകുപ്പ് ആസൂത്രണരേഖ തയ്യാറാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുൻപ്‌ 100 രൂപ കൂട്ടി 1700 ആക്കാനാണ് ശുപാർശ. ഒക്ടോബറില്‍ത്തന്നെ തുക കൂട്ടിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരിക്കും വീണ്ടും 100 രൂപ കൂട്ടുക.

നടപ്പുസാമ്ബത്തികവർഷംതന്നെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎകൂടി നല്‍കാനും ആലോചനയുണ്ട്. സർക്കാർ കാലാവധി കഴിയുംമുൻപ്‌ ശമ്ബള പരിഷ്കരണംകൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളില്‍ അനുകൂല നിലപാടുണ്ടാകാൻ ഇടയാക്കുമെന്നും ധനവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ, ജനകീയപ്രഖ്യാപനങ്ങള്‍ നടത്തി മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കുകയാണ് ലക്ഷ്യം.

ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. നിലവിലെ ധനസ്ഥിതിയില്‍ വലിയൊരു വർധന സാധ്യമല്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ; നാളെ രാവിലെ 11 മണിക്ക് വള്ളങ്ങളിറങ്ങും

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക.
കായലില്‍ ട്രാക്കുകള്‍ വേര്‍തിരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരുപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. വൈകുന്നേരത്തോടെയായിരിക്കും വള്ളംകളി പ്രേമികള്‍ കാത്തിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ചുണ്ടൻ വള്ളങ്ങള്‍ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി. 21 ചുണ്ടനും വനിതകള്‍ തുഴയുന്ന 6 വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങളാണ് പുന്നമടക്കായലില്‍ ഇറങ്ങുക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാൻ ഇത്തവണ വെർച്വല്‍ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെർച്വല്‍ ലൈനില്‍ ആദ്യം സ്പർശിക്കുന്ന വള്ളമാകും വിജയി.

ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് വിവരം. രാവിലെ ആറു മുതല്‍ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കുകയില്ല. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയാണെങ്കില്‍ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്ബോള്‍ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.

തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിർദേശമുണ്ട് . രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്നല്‍ ഓഫ് ചെയ്യാനാണ് നിർദേശം.

ബാനർജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, സ്വകാര്യ ബസുകളുടെ സമയക്രമത്തില്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ആഗസ്റ്റ് എട്ടിന് ഹൈക്കോടതി നിർദേശിച്ചിട്ടും തുടർനടപടികള്‍ ഉണ്ടായില്ല.ബസ്സുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

ഇത് മനപ്പൂർവമായ കോടതിയലക്ഷ്യമാണെന്ന് കോടതി വിമർശിച്ചു. സെപ്റ്റംബർ 29ന് യോഗം തീരുമാനിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും സെപ്റ്റംബർ 10നകം യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ ആവശ്യപ്പെട്ടു.

ഇന്ത്യൻ പൂക്കളോട് വിദേശികള്‍ക്ക് പ്രിയം; കേരളം വഴിയുള്ള കയറ്റുമതിയില്‍ കുതിപ്പ്, US കയറ്റുമതി ആശങ്കയില്‍

ഇന്ത്യൻ പൂക്കളോട് വിദേശികള്‍ക്കുള്ള പ്രിയമേറുന്നു. കഴിഞ്ഞ സാമ്ബത്തിക വർഷം രാജ്യത്തുനിന്ന് 749.17 കോടി രൂപയുടെ പൂക്കളാണ് കയറ്റുമതി ചെയ്തത്.
21,039.15 ടണ്‍ പൂക്കളാണ് ഇത്തരത്തില്‍ വിദേശ വിപണിയിലേക്ക് എത്തിയത്. 2023-24-ല്‍ 19,677.88 ടണ്ണായിരുന്നു കയറ്റുമതി. കയറ്റുമതി വരുമാനം 717.84 കോടി രൂപയും.

അലങ്കാരത്തിനും മതപരമായ ചടങ്ങുകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെയാണ് ഇന്ത്യൻ പൂക്കളെ ആശ്രയിക്കുന്നത്. കൂടാതെ, നിറത്തിനും സൗന്ദര്യ വർധക വസ്തുക്കളിലും പ്രത്യേക ഓയിലുകളുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.

റോസ, മുല്ലപ്പൂവ്, ഓർക്കിഡ്, ജമന്തി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെ. പൂക്കളില്‍ കട്ട്, ഫ്രഷ്, ഡ്രൈ, റൂട്ട് കട്ട് തുടങ്ങി ചെടിയോടെയുള്ള പൂക്കള്‍ എന്നിങ്ങനെ പല വിഭാഗങ്ങളായാണ് കയറ്റുമതി.

യുഎസ്, നെതർലൻഡ്സ്, യുഎഇ, കാനഡ, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യൻ പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നിലുള്ളത്.

ഓണം അടുത്തതോടെ ഇത്തവണ വിദേശ വിപണികളിലേക്ക് ഓണപ്പൂക്കള്‍ കൂടുതല്‍ കയറ്റി അയക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍. പലരും ഓർഡറുകള്‍ ഇതിനോടകം നേടിയിട്ടുണ്ട്.ഇതില്‍ യുഎസിലേക്കുള്ള കയറ്റുമതി പിഴച്ചുങ്കം നിലവില്‍ വന്നതോടെ ആശങ്കയിലാണ്. മറ്റ് വിപണി കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍. പ്രധാന ദിവസങ്ങളിലെല്ലാം ആവശ്യത്തിന് പൂക്കള്‍ എത്തിക്കുമെന്നും കയറ്റുമതിക്കാർ അറിയിച്ചു.

കേരളം നാലാമത്

പൂക്കളുടെ കയറ്റുമതിയില്‍ നാലാം സ്ഥാനത്താണ് കേരളം. കർണാടകയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്ബത്തികവർഷം 2,964.03 ടണ്‍ പൂക്കളായിരുന്നു കേരളം വഴി കയറ്റുമതി ചെയ്തത്. ഇതിന്റെ മൂല്യം 88.19 കോടി രൂപ വരും. 2023-24 സാമ്ബത്തിക വർഷമിത് 2,194.09 ടണ്‍ പൂക്കളുടെ കയറ്റുമതിയിലൂടെ 59.94 കോടി രൂപയായിരുന്നു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതു മാത്രമല്ല മറ്റ് സ്ഥലങ്ങളില്‍നിന്ന് ഉത്പാദിപ്പിച്ചവയും കേരളം വഴി കടല്‍കടക്കുന്നുണ്ട്. സംസ്ഥാനത്തെ കയറ്റുമതി കൂടുതലും കൊച്ചി വിമാനത്താവളം വഴിയാണ്.

226.37 കോടി രൂപയുടെ കയറ്റുമതിയുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. തമിഴ്നാട് (193.30 കോടി രൂപ), ബംഗാള്‍ (117.64 കോടി രൂപ) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍നിന്ന് വിമാനമാർഗമാണ് ഭൂരിഭാഗം പൂക്കളും കയറ്റി അയക്കുന്നത്.

സംസ്ഥാനസര്‍ക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതല്‍: കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്കും തുടക്കമാകും

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനില്‍ നിർവഹിക്കും.
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.

15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുക. ഒരുകിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്. കിറ്റ് വിതരണത്തിനോടൊപ്പം കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്നുമുതലാണ് തുടക്കമാകുന്നത്.

സെപ്‌തംബർ നാലുവരെ ജില്ലകളില്‍ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ നടത്തുക. 13 നിത്യോപയോഗ സാധനങ്ങള്‍ സർക്കാർ സബ്സിഡിയില്‍ ലഭിക്കും. പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെയാണ് വിലക്കുറവ്.

ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭിക്കും. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പണും നല്‍കും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണവും ക്രമീകരിച്ചിരിക്കുന്നത്.