BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Health. Show all posts
Showing posts with label Health. Show all posts

അംഗീകാരമില്ലാത്ത 35 കോമ്പിനേഷൻ മരുന്നുകൾ തടഞ്ഞ് കേന്ദ്രം; പട്ടികയിൽ വേദനസംഹാരികളും

അംഗീകാരമില്ലാത്ത മരുന്നുകൾക്ക് എതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. 
ഇന്ത്യയിലെ ഉന്നത ആരോഗ്യ നിയന്ത്രണ സ്ഥാപനമായ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ നിലവിലുള്ള മരുന്നുകളുടെ വിൽപ്പന ഉൾപ്പെടെ തടയാനാണ് തീരുമാനം.

35 ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകളുടെയും മറ്റ് അംഗീകൃതമല്ലാത്ത മരുന്നുകളുടെയും ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അടിയന്തിരമായി കേന്ദ്രം നിർദേശിച്ചുവെന്നാണ്‌ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം മരുന്നുകളുടെ വിൽപ്പന മാനദണ്ഡം കൂടുതൽ ശക്തമാക്കാനാണ് ഈ തീരുമാനം.
വേദനസംഹാരികൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, രക്താതിമർദ്ദ മരുന്നുകൾ, ന്യൂറോപതിക് വേദന സംഹാരികൾ, ഫെർട്ടിലിറ്റി മരുന്നുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവ തടഞ്ഞ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മരുന്നുകളിൽ സാധുവായ ശാസ്ത്രീയ ന്യായീകരണമില്ലാതെ ഒരു ഗുളികയിൽ ഒന്നിലധികം ഔഷധ സംയോജനങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ?

പ്രായം കൂടുന്നതിനനുസരിച്ച്‌ ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും.
 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍ ആണ് വേണ്ടത് 31നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 122/ 82mmHg ആണ് വേണ്ടത് 41-50 നും ഇടയില്‍ പ്രായമുള്ളവരില്‍ 124 /84mmHg ആണ് വേണ്ടത് 51-60 പ്രായമുള്ളവരില്‍ 126/ 86mmHg ആണ് വേണ്ടത്.

60ന് മുകളില്‍ പ്രായമുള്ളവരില്‍ 130 88 mmHg ആണ് ഉണ്ടായിരിക്കേണ്ടത്. അതേസമയം രക്തസമ്മര്‍ദ്ദം 140/90mmHg ആകുകയോ അതിനു മുകളില്‍ പോവുകയോ ചെയ്താല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണെന്നാണ് അര്‍ത്ഥം. ഇത് ഹൃദ്രേഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകാം. അതേസമയം രക്തസമ്മര്‍ദ്ദം 90/ 60mmHg ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നാണ് അര്‍ത്ഥം.

അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആളുകളുടെ ആരോഗ്യത്തെയും പ്രായത്തെയും അനുസരിച്ചിരിക്കും. സാധാരണയായി 70-100 ഇടയിലാണ് ഷുഗര്‍ ലെവല്‍ വേണ്ടത്. ഇത് ആഹാരം കഴിച്ച്‌ 8 മണിക്കൂറിനു ശേഷമുള്ള കണക്കാണ്. 100- 25നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക് എന്നാണ് അര്‍ത്ഥം. 126ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയാണ് കാണുന്നത്. അതേസമയം 200 മുകളിലാണെങ്കില്‍ അടിയന്തരമായി മരുന്ന് ചികിത്സ ആരംഭിക്കണം എന്നാണ് അര്‍ത്ഥം.

കാന്‍സറിന്റെ ഈ ലക്ഷണങ്ങളെ കരുതിയിരിയ്‌ക്കുക: തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ കാന്‍സറിനോട് ഗുഡ്‌ബൈ പറയാം

ലോകത്തെ എല്ലാ മനുഷ്യരും വളരെയധികം ഭയത്തോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിച്ച്‌ ചികിത്സിച്ചാല്‍ ഈ രോഗം പമ്ബ കടക്കുമെന്നുറപ്പ്.

എന്നാല്‍ നമ്മളില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ഗൗരവമായി എടുത്ത് നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. എന്നാല്‍ പലരും ഈ രോഗലക്ഷണങ്ങള്‍ അവഗണിയ്‌ക്കുകയാണ് പതിവ്.

എന്നാല്‍ കാന്‍സര്‍ പിടി മുറുക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. വളരെ അപകടകരം ഈ 10 തലവേദനകള്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമെന്ന് കരുതി നമ്മളില്‍ പലരും തള്ളിക്കളയുന്നു. എന്നാല്‍ പിന്നീട് അത് കാന്‍സറായി രൂപം പ്രാപിയ്‌ക്കുമ്ബോഴാണ് കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. കാന്‍സറിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം.

കൈകാലുകളില്‍ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

നെഞ്ചില്‍ വേദന

ശ്വാസമെടുക്കുമ്ബോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ കാന്‍സര്‍ പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളായി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്‌ക്കാം.

ചര്‍മ്മത്തിലെ തടിപ്പുകള്‍

സൂര്യപ്രകാശമേല്‍ക്കുമ്ബോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ കാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്.

വായിലെ അള്‍സര്‍

അടിയ്‌ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.
രക്തം കട്ടപിടിയ്‌ക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേക പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച്‌ കവിളിലും മൂക്കിലുമെല്ലാം

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം.

ഇടയ്‌ക്കിടെയുള്ള വയറു വേദന
ഇടയ്‌ക്കിടെയുള്ള വയറു വേദനയാണ് മറ്റൊരു ലക്ഷണം. ദഹനപ്രശ്നമെന്ന് കരുതി അതിനെ തള്ളിക്കളയാതിരിയ്‌ക്കുക. പലപ്പോഴും വയറ്റിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ് ഇത്.
തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളേയും അവഗണിക്കരുത്. വായിലെ കാന്‍സര്‍ അല്ലെങ്കില്‍ തൊണ്ടയിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമായിരിക്കും ഇത്.

മലപ്പുറത്ത് ലഹരി സംഘത്തിലെ 10 പേര്‍ക്ക് എച്ച്‌ഐവി; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: ജില്ലയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വെയിലാണ് കണ്ടെത്തല്‍.
 വളാഞ്ചേരിയിലെ ഏഴ് മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം സംഭവം.
ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേക നടപടികള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിവരികയാണ്. എച്ച്‌ഐവി സര്‍വ്വെയും നടക്കുന്നുണ്ട്. ഒരു മലയാളിയിലാണ് ആദ്യം എച്ച്‌ഐവി ലക്ഷണം കണ്ടെത്തിയത്. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് ലഹരി സംഘങ്ങളുമായി ബന്ധുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ നടുക്കുന്ന വിവരമാണ് പുറത്തുവന്നത്.
ലക്ഷണം കണ്ടെത്തിയ വ്യക്തിയുടെ സംഘത്തില്‍പ്പെട്ടവരെ കൂടി പിന്നീട് പരിശോധിച്ചു. രണ്ട് മാസത്തിനിടെയാണ് 10 പേര്‍ക്് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സിറിഞ്ച് വഴിയാണ് രോഗം വ്യാപിച്ചത് എന്നാണ് മനസിലാകുന്നത്. ലഹരി സംഘത്തില്‍പ്പെട്ടവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് കാരണം എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ലഹരി സംഘങ്ങള്‍ ഈ സിറിഞ്ച് കൂടുതല്‍ പേര്‍ക്ക് കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ടാകാമെന്ന് മലപ്പുറം ഡിഎംഒ ആര്‍ രേണുക സംശയം പ്രകടിപ്പിച്ചു. വളാഞ്ചേരിയില്‍ പരിശോധിച്ച ഒരു സംഘം ആളുകളില്‍ സ്ഥിരീകരിച്ചു എന്നേയുള്ളൂവെന്നും അവര്‍ പ്രതികരിച്ചു. ആദ്യം ഉപയോഗിച്ച വ്യക്തിക്ക് എവിടെ നിന്ന് സിറിഞ്ച് കിട്ടി എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഡിഎംഒ പറഞ്ഞു.

ലഹരി ഉപയോഗിച്ചവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചു, ഉപയോഗിച്ച സിറിഞ്ച് ലഹരി വില്‍പ്പനക്കാര്‍ കൂടുതല്‍ പേര്‍ക്ക് കൈമാറി... ഈ രണ്ട് സാധ്യതകളാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്. ബോധവല്‍ക്കരണവും ശക്തമായ പരിശോധനയുമാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സര്‍വ്വെ നടത്തിവരുന്നുണ്ട്. സ്‌ക്രീനിങിന്റെ ഭാഗമായ ഒരു വ്യക്തിക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ട് എന്ന് വ്യക്തമായി. തുടര്‍ന്നാണ് ബന്ധമുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇനിയും കൂടുതല്‍ പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

രോഗ ലക്ഷണമുള്ളവര്‍ പരസ്യപ്പെടുത്താന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നത് ശ്രമകരമായ ദൗത്യമാണ്. എച്ച്‌ഐവിക്ക് കൃത്യമായ ചികില്‍സയുണ്ട് എന്ന ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് ഡിഎംഒ രേണുക പറഞ്ഞു.

എന്താണ് വെരിക്കോസ് വെയിന്‍? അറിയേണ്ട കാര്യങ്ങള്‍

ചില ആളുകളുടെ കാലുകളില്‍ വീര്‍ത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്ബുകള്‍ കാണാറില്ലേ? വെരിക്കോസ് വെയിന്‍ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്.

ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സ തേടുന്നതും ഈ ആരോഗ്യ പ്രശ്‌നത്തിന് വേണ്ടിയാണ്. വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഏറെ നേരമുള്ള നില്‍പും ഇരിപ്പും ഇടയ്ക്ക് ഒഴിവാക്കി കാലുയര്‍ത്തി വച്ച്‌ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് വെരിക്കോസ് വെയിന്‍ വരാതിരിക്കാനും ഫലപ്രദമാണ്.

സിരകള്‍ വികസിച്ച്‌, ചുരുണ്ട് കാലില്‍ അശുദ്ധരക്തം കെട്ടി നില്‍ക്കുന്നതിനെയാണ് 'വെരിക്കോസ് വെയിന്‍' എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലില്‍ നീര്, നിറവ്യത്യാസം, ചൊറിച്ചില്‍, ഉണങ്ങാന്‍ താമസമുള്ള വ്രണങ്ങള്‍, രക്തസ്രാവം, കൂടുതല്‍ നേരം നില്‍ക്കാനും നടക്കാനും പ്രയാസവും കാല്‍കഴപ്പും കാലുകള്‍ക്കു വലുപ്പക്കൂടുതല്‍, ഭാരക്കൂടുതല്‍ എന്നിവയും അനുഭവപ്പെടാം.

ചികിത്സ ഏറെനാള്‍ വൈകിയാല്‍ കാല്‍മുട്ട്, കണങ്കാല്‍, പാദം തുടങ്ങിയ സ്ഥലങ്ങളില്‍ വേദനയും അസ്ഥിശോഷണവും അനുഭവപ്പെടാം. മുട്ടിനു താഴെ പുറമേയുള്ള ശല്യങ്ങളാണ് മിക്കവരും പറയാറ്. എന്നാല്‍ പ്രശ്‌നം അരക്കെട്ടില്‍ തുടങ്ങി തുടകളുടെയും കാലുകളുടെയും ഉള്ളിലും പുറമേയുമായി വ്യാപിച്ചു കിടക്കുന്നു. കാലില്‍ നിന്നു മുകളിലേക്കു മാത്രം അശുദ്ധരക്തം പ്രവഹിക്കാന്‍ ക്രമീകരിച്ചിട്ടുള്ള കാഫ്മസില്‍ പമ്ബും വാല്‍വുകളും ഇതൊടൊപ്പം തകരാറിലാകും. പ്രായപൂര്‍ത്തിയായ പ്രസവിച്ച സ്ത്രീകളെയാണ് വെരിക്കോസ് വെയിന്‍ പ്രശ്‌നം കൂടുതല്‍ അലട്ടാറ്. ദൈനംദിന പ്രവൃത്തികളില്‍ ഏറെ നേരെ നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

പാരമ്ബര്യ ഘടകവും പ്രധാനമാണ്. വീനസ് ഡോപ്ലര്‍ പരിശോധനയിലൂടെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. വെരിക്കോസ് വെയിന്‍ മാറ്റാന്‍ ഗുളികകളോ ലേപനങ്ങളോ ഫ്രപ്രദമമല്ല. പ്രശ്‌നക്കാരായ വെയിനുകളെ കാലിന്റെ ഭാഗത്തുള്ള മുറിവുകളിലൂടെ വലിച്ചെടുത്തുകളയുന്ന ഓപ്പറേഷന്‍ കാലഹരണപ്പെട്ടിരിക്കുന്നു.

ഓപ്പറേഷന്‍ ഒഴിവാക്കിയുള്ള ലളിതമായ ഏകദിന ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം. ചിലതരം മരുന്നുകള്‍ കുത്തിവച്ച്‌ വെയിനുകളെ ചുരുക്കിക്കളയുന്ന സ്‌ക്‌ളീറോതെറപ്പി, വെയിനുകള്‍ക്കുള്ളിലേക്ക് ലേസറോ റേഡിയോ ഫ്രീക്വന്‍സി രശ്മികളോ കടത്തി വിട്ട് വെയിനുകളെ വേദനയില്ലതെ ഇല്ലാതാക്കുന്ന അബ്‌ളേഷന്‍ തെറപ്പി എന്നീ ചികിത്സകള്‍ വളരെ ഫലപ്രദവും ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ലാത്തതുമാണ്.