BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Health. Show all posts
Showing posts with label Health. Show all posts

ചെറിയ ലക്ഷണങ്ങള്‍ പോലും ക്യാൻസര്‍ കാരണമാകാം; നേരത്തെ തിരിച്ചറിയാം സിടിഡിഎൻഎ ടെസ്റ്റിലൂടെ

പലപ്പോഴും കാൻസർ ആളുകള്‍ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തില്‍ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗ നിർണയവും.
രോഗം എത്ര വേഗത്തില്‍ കണ്ടെത്തുന്നു, അത്രയും വേഗത്തില്‍ ചികിത്സ തുടങ്ങാൻ കഴിയും ഇത് രോഗമുക്തി എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

രോഗനിർണയം വൈകുന്നതിനനസുരിച്ച്‌ രക്ഷപ്പെടാനുള്ള സാധ്യത കുറയുന്ന രോഗമാണ് കാൻസർ. കഴിഞ്ഞ പതിറ്റാണ്ടുകളിലായി കാൻസർ ചികിത്സ രംഗത്ത് നിരവധി ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കാൻസർ ഒരു തവണ വന്ന ആളുകള്‍ക്ക് വീണ്ടും വരുന്ന പ്രവണതയും രോഗികളും കൂടുതലായി കണ്ടുവരുന്നു.

ശാസ്ത്രത്തിൻ്റെ വളർച്ച കാൻസർ രോഗ നിർണയത്തിലും, ചികിത്സയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങളിലൂടെ, ഫലപ്രദമായി രോഗമുക്തി നേടാവുന്ന നിരവധി കാൻസർ ചികിത്സ രീതികള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ചികിത്സിക്കാൻ രോഗനിർണയം അത്യാവശ്യമാണല്ലോ? ഡിഎൻഎയിലൂടെ കാൻസർ രോഗ നിർണയം നടത്താൻ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മുടി കൊഴിഞ്ഞ് പോകുന്നത് പോലെ കാൻസർ കോശങ്ങളും രക്തത്തിലേക്ക് എത്താറുണ്ട്. ഇവയെ സിടിഡിഎൻഎ അല്ലെങ്കില്‍ സർക്കുലേറ്റിങ് ട്യൂമർ ഡിഎൻഎ എന്നാണ് വിളിക്കുന്നത്. ശരീര ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും വിപുലമായ ജീനോമിക് പരിശോധനകളിലൂടെ രോഗനിർണയം നടത്താൻ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

'കൊവിഡ് കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, വ്യാപനശേഷി കൂടുതല്‍, തീവ്രത കുറവ്': മന്ത്രി വീണാ ജോര്‍ജ്

കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങള്‍ ഉള്ളവർ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തില്‍; ക്യാമ്ബുകളില്‍ കൊവിഡ് പ്രതിരോധം പ്രധാനമെന്ന് മന്ത്രി

ദുരിതാശ്വാസ ക്യാമ്ബുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്ബുകളില്‍ കോവിഡ് പകരാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്യാമ്ബുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആര്‍ക്കെങ്കിലും കോവിഡ് കണ്ടെത്തിയാല്‍ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ഉറപ്പാക്കണം.

പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘം ക്യാമ്ബുകള്‍ സന്ദര്‍ശിച്ച്‌ ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കണം. മരുന്നുകളുടെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്ബിലുള്ളവരും ഉള്‍പ്പെടെ മലിനജലവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ നല്‍കേണ്ടതാണ്.

മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്ബുകളുടെ പരിസരം കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തണം.

ക്യാമ്ബുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണര്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ. പാമ്ബ് കടിയേല്‍ക്കാതിരിക്കാനും ഇലക്‌ട്രിക് ഉപകരണങ്ങളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചെറിയ മീനുകള്‍ ദഹനക്കേട് മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കാം; മലയാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദഗ്ദ്ധര്‍

അറബിക്കടലില്‍ മറിഞ്ഞ എംഎസ്‌സി എല്‍സ 3 എന്ന കപ്പലില്‍ നിന്ന് കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം.
കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളിലുള്ള സാധനങ്ങള്‍ മത്സ്യം കഴിക്കുന്നതിന് പ്രശ്‌നമാണോ എന്നതാണ് ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്‌നറുകളിലെ എണ്ണകളിലെ വിഷപദാര്‍ത്ഥമായ പിഎഎച്ച്‌ എന്ന വസ്തുവിന്റെ സാന്നിദ്ധ്യം ക്യാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മറൈന്‍ ഗ്യാസ് ഓയിലിന് ഉള്ളില്‍ പിഎഎച്ച്‌ സാന്നിദ്ധ്യമുണ്ട്. ഇത് അടങ്ങിയ മീന്‍ കഴിച്ചാല്‍ പിഎഎച്ച്‌ മനുഷ്യശരീരത്തിനുള്ളിലെത്തുമെന്നതാണ് പ്രശ്‌നം. പിഎഎച്ച്‌ അപകടകരമായ അളവില്‍ അല്ലെങ്കില്‍ പോലും ഇതിന്റെ സാന്നിദ്ധ്യം കാരണം മീനിന് പെട്രോളിന്റെ ചുവയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയാണ് ആരോഗ്യത്തെ ബാധിക്കുന്നതായ പ്രശ്‌നങ്ങള്‍.

അതേസമയം, വലിയ മീനുകളില്‍ പിഎഎച്ച്‌ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് പറയുന്നത്. ഇവയ്ക്ക് എണ്ണ കലര്‍ന്ന വെള്ളത്തെ ഒഴിവാക്കി നീന്താനുള്ള കഴിവുള്ളതാണ് ഇതിന് കാരണം. എന്നാല്‍ ചെറിയ മീനുകളില്‍ ഇവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്. പിഎഎച്ചിന്റെ തന്‍മാത്രകള്‍ വലിയ മീനുകളുടെ ദഹനവ്യവസ്ഥയില്‍ വിഘടിക്കുമെന്നതാണ് വലിയ മീനുകള്‍ താരതമേന്യ സുരക്ഷിതമാണെന്ന് കരുതാന്‍ കാരണം.

ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ കൂടുതല്‍ വിഷം ബാധിക്കാന്‍ സാദ്ധ്യതയുള്ളവയാണെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍ വലിയ മീനുകള്‍ ആണെങ്കില്‍ പോലും നന്നായി പാകം ചെയ്ത് കഴിക്കുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യത്തിന് നല്ലതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മറൈന്‍ ഗ്യാസ് ഓയില്‍ പെട്ടെന്ന് ബാഷ്പീകരിച്ച്‌ പോകുമെന്നതിനാല്‍ അധികകാലം ഈ ഭീഷണി തുടരില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

കയറ്റുമതിക്കും പ്രതിസന്ധി

കേരള തീരത്ത് നിന്ന് പിടിക്കുന്ന ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. അമേരിക്കയിലും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ നിന്നുള്ളവയ്ക്ക് വലിയ മാര്‍ക്കറ്റാണുള്ളത്. പുതിയ സാഹചര്യം അധികനാള്‍ തുടര്‍ന്നാല്‍ അത് കയറ്റുമതി മേഖലയേയും പ്രതിസന്ധിയിലാക്കുമോയെന്ന് ആശങ്കയുണ്ട്.

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തില്‍ ആകെ 430 ആക്ടീവ് കേസുകള്‍

വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി.

മെയ് 19 മുതല്‍ കേരളത്തില്‍ 335 കേസുകള്‍ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവില്‍ കേരളത്തില്‍ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. പരിശോധനകള്‍ നടക്കുന്നതിനാലാണ് കേരളത്തില്‍ കേസുകളുടേയും എണ്ണം കൂടുന്നത്. കേരളത്തില് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകള്‍ നടക്കുന്നത് കൊണ്ടുമാണ് കേസുകള്‍ ഉയരുന്നത് 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇപ്പോഴും കേസുകളൊന്നും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ല.

പ്രധാനപ്പെട്ട കാര്യങ്ങള്‍

ദക്ഷിണേഷ്യയില്‍ കൊവിഡ് കേസുകളിലുണ്ടായ വർധനവിന് കാരണം ജെ എൻ 1 വേരിയന്‍റ് (ഓമിക്രോണിന്‍റെ ഒരു ഉപ-വേരിയന്‍റ്) വ്യാപിക്കുന്നതാണ്. ഈ വേരിയന്‍റ് വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന (WHO) ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. സാധാരണയായി ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ലാത്തതും അണുബാധയേറ്റവർ നാല് ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നവരുമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് ചില സാധാരണ ലക്ഷണങ്ങള്‍.

ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോള്‍ പടരുന്നത്. സാമുഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ്: സ്വയം പ്രതിരോധം പ്രധാനം; രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം: മന്ത്രി വീണാ ജോര്‍ജ്

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎൻ 1 വകഭേദങ്ങളായ എല്‍എഫ് 7, എൻബി 1.8 എന്നിവക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യപ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടക്കിടെ സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച്‌ ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്ബോള്‍ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നല്‍കി.

നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോള്‍ പാലിച്ച്‌ കണ്‍ട്രോള്‍ റൂം പ്രവർത്തനങ്ങള്‍ തുടരാൻ നിർദേശം നല്‍കി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടയിൻമെന്റ് സോണ്‍ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതിനാല്‍ ഫീല്‍ഡ് തല പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രവർത്തനങ്ങള്‍ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളില്‍ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എൻഎച്ച്‌എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടർമാർ, ആർആർടി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.

ഉയര്‍ന്ന ബിപി: മരണത്തിലേക്കും നയിക്കാമെന്ന് പഠനം

പലപ്പോഴും ബിപി നോക്കുമ്ബോള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ അതിനെ ആളുകള്‍ നിസാരവല്‍ക്കരിക്കാറുണ്ട്.

എന്നാല്‍, ഉയർന്ന ബിപി മരണത്തിന് കാരണമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..?? അതെ, ഉയർന്ന ബിപി മൂലം മരണം വരെ സംഭവിക്കാം. ശരീരത്തിലൂടെ ഒഴുകി നടക്കുന്ന രക്തം, നമ്മുടെ ഹൃദയം പമ്ബ് ചെയ്യുമ്ബോള്‍ രക്തധമനിയുടെ ഭിത്തിയില്‍ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തത്തില്‍ അലിയിച്ചു എത്തിക്കാൻ വേണ്ടിയാണ് ഹൃദയം നിർത്താതെ ഇങ്ങനെ പമ്ബ് ചെയ്യുന്നത്.

സ്ഫഗ്‌മോമനോമീറ്റർ (Sphygmomanometer) എന്ന ഉപകരണത്തിലെ മെർകുറിയുടെ സഹായത്തോടെയാണ് രക്തസമ്മർദ്ദം അളക്കുന്നത്. രക്തസമ്മർദം കൂടുമ്ബോള്‍ സ്വഭാവികമായും 120/80ല്‍ നിന്നും കൂടും. 130-140 വരെയും 80-90 വരെയും കൂടുമ്ബോള്‍ സ്റ്റേജ് 1 ഹൈപ്പർടെൻഷനില്‍ എത്തിയതെന്നാണ് സൂചന. അതേസമയം, 140-180 വരെയും 90-120 വരെയും സ്റ്റേജ് 2 ഹൈപ്പർടെൻഷന്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് മാറുകയാണ്. എന്നാല്‍, 180/120നു മുകളില്‍ ആകുമ്ബോള്‍ ബിപിയെ സൈലന്‍റ് കില്ലർ എന്ന് വിശേഷിപ്പിക്കാം.

സാധാരണയായി 180ല്‍ മുകളില്‍ പോകുമ്ബോഴാണ് ആളുകള്‍ ചികിത്സ തേടുന്നത്. എന്നാല്‍, ലക്ഷണമില്ല എന്ന് കരുതി രക്തസമ്മർദ്ദം നിങ്ങളുടെ ശരീരത്തില്‍ തകരാറുണ്ടാക്കില്ല എന്നല്ല, നിങ്ങള്‍ അറിയാതെ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ടാണ് രക്തസമ്മർദത്തെ സൈലന്‍റ് കില്ലർ എന്ന് വിളിക്കുന്നത്. ഇനിയും ചികിത്സ തേടിയില്ലായെങ്കില്‍ മരണം ഉറപ്പാണ്.

സ്ഥിരമായി ബിപി കൂടുന്നവരുടെ ഹൃദയം രക്തം പമ്ബ് ചെയാൻ എപ്പോഴും കൂടുതല്‍ മർദ്ദം ചെലുത്തണ്ടി വരും. ഇത് കാലക്രമേണ ഹൃദയത്തിന്‍റെ 4 അറകളില്‍ ഒന്നായ ലെഫ്റ്റ് വെൻട്രിക്കിളിന്‍റെ പേശികള്‍ കൂടുതല്‍ കട്ടിയാവാനും ഭിത്തികള്‍ വണ്ണം വയ്ക്കാനും അങ്ങനെ ഈ അറയുടെ വലുപ്പം കുറയാനും സാധ്യതയുണ്ട്. അതുമൂലം, രക്തത്തിന്‍റെ അളവ് ഇതില്‍ കുറയുകയും പിന്നീട് കാർഡിയാക് അറസ്റ്റ് വന്ന് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അതുമാത്രമല്ല, ഉയർന്ന ബിപി വൃക്കകളെയും ബാധിക്കും. സ്ഥിരമായി ഉയർന്ന ബിപി വൃക്കയില്‍ കേടുപാടുകള്‍ ഉണ്ടാക്കി ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാക്കും, ഇത് കാലക്രമേണ രോഗിയെ ഡയാലിസിസിലേക്ക് നയിക്കും. കൂടാതെ, ബിപി കൂടി അത് തലച്ചോറിലേക്കുള്ള ധമനികളില്‍ അമിതമായ മർദ്ദം ഉണ്ടാക്കി അവിടം പൊട്ടാനും തലച്ചോറില്‍ ആന്തരികസ്രാവം ഉണ്ടാക്കി സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കി പെട്ടന്ന് തന്നെ മരിക്കാനോ നീണ്ട കോമ അവസ്ഥയില്‍ എത്താ

അംഗീകാരമില്ലാത്ത 35 കോമ്പിനേഷൻ മരുന്നുകൾ തടഞ്ഞ് കേന്ദ്രം; പട്ടികയിൽ വേദനസംഹാരികളും

അംഗീകാരമില്ലാത്ത മരുന്നുകൾക്ക് എതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. 
ഇന്ത്യയിലെ ഉന്നത ആരോഗ്യ നിയന്ത്രണ സ്ഥാപനമായ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ നിലവിലുള്ള മരുന്നുകളുടെ വിൽപ്പന ഉൾപ്പെടെ തടയാനാണ് തീരുമാനം.

35 ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകളുടെയും മറ്റ് അംഗീകൃതമല്ലാത്ത മരുന്നുകളുടെയും ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അടിയന്തിരമായി കേന്ദ്രം നിർദേശിച്ചുവെന്നാണ്‌ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം മരുന്നുകളുടെ വിൽപ്പന മാനദണ്ഡം കൂടുതൽ ശക്തമാക്കാനാണ് ഈ തീരുമാനം.
വേദനസംഹാരികൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, രക്താതിമർദ്ദ മരുന്നുകൾ, ന്യൂറോപതിക് വേദന സംഹാരികൾ, ഫെർട്ടിലിറ്റി മരുന്നുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവ തടഞ്ഞ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മരുന്നുകളിൽ സാധുവായ ശാസ്ത്രീയ ന്യായീകരണമില്ലാതെ ഒരു ഗുളികയിൽ ഒന്നിലധികം ഔഷധ സംയോജനങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ?

പ്രായം കൂടുന്നതിനനുസരിച്ച്‌ ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും.
 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍ ആണ് വേണ്ടത് 31നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 122/ 82mmHg ആണ് വേണ്ടത് 41-50 നും ഇടയില്‍ പ്രായമുള്ളവരില്‍ 124 /84mmHg ആണ് വേണ്ടത് 51-60 പ്രായമുള്ളവരില്‍ 126/ 86mmHg ആണ് വേണ്ടത്.

60ന് മുകളില്‍ പ്രായമുള്ളവരില്‍ 130 88 mmHg ആണ് ഉണ്ടായിരിക്കേണ്ടത്. അതേസമയം രക്തസമ്മര്‍ദ്ദം 140/90mmHg ആകുകയോ അതിനു മുകളില്‍ പോവുകയോ ചെയ്താല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണെന്നാണ് അര്‍ത്ഥം. ഇത് ഹൃദ്രേഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകാം. അതേസമയം രക്തസമ്മര്‍ദ്ദം 90/ 60mmHg ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നാണ് അര്‍ത്ഥം.

അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആളുകളുടെ ആരോഗ്യത്തെയും പ്രായത്തെയും അനുസരിച്ചിരിക്കും. സാധാരണയായി 70-100 ഇടയിലാണ് ഷുഗര്‍ ലെവല്‍ വേണ്ടത്. ഇത് ആഹാരം കഴിച്ച്‌ 8 മണിക്കൂറിനു ശേഷമുള്ള കണക്കാണ്. 100- 25നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക് എന്നാണ് അര്‍ത്ഥം. 126ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയാണ് കാണുന്നത്. അതേസമയം 200 മുകളിലാണെങ്കില്‍ അടിയന്തരമായി മരുന്ന് ചികിത്സ ആരംഭിക്കണം എന്നാണ് അര്‍ത്ഥം.

കാന്‍സറിന്റെ ഈ ലക്ഷണങ്ങളെ കരുതിയിരിയ്‌ക്കുക: തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ കാന്‍സറിനോട് ഗുഡ്‌ബൈ പറയാം

ലോകത്തെ എല്ലാ മനുഷ്യരും വളരെയധികം ഭയത്തോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിച്ച്‌ ചികിത്സിച്ചാല്‍ ഈ രോഗം പമ്ബ കടക്കുമെന്നുറപ്പ്.

എന്നാല്‍ നമ്മളില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ഗൗരവമായി എടുത്ത് നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. എന്നാല്‍ പലരും ഈ രോഗലക്ഷണങ്ങള്‍ അവഗണിയ്‌ക്കുകയാണ് പതിവ്.

എന്നാല്‍ കാന്‍സര്‍ പിടി മുറുക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. വളരെ അപകടകരം ഈ 10 തലവേദനകള്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമെന്ന് കരുതി നമ്മളില്‍ പലരും തള്ളിക്കളയുന്നു. എന്നാല്‍ പിന്നീട് അത് കാന്‍സറായി രൂപം പ്രാപിയ്‌ക്കുമ്ബോഴാണ് കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. കാന്‍സറിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം.

കൈകാലുകളില്‍ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

നെഞ്ചില്‍ വേദന

ശ്വാസമെടുക്കുമ്ബോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ കാന്‍സര്‍ പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളായി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്‌ക്കാം.

ചര്‍മ്മത്തിലെ തടിപ്പുകള്‍

സൂര്യപ്രകാശമേല്‍ക്കുമ്ബോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ കാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്.

വായിലെ അള്‍സര്‍

അടിയ്‌ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.
രക്തം കട്ടപിടിയ്‌ക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേക പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച്‌ കവിളിലും മൂക്കിലുമെല്ലാം

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം.

ഇടയ്‌ക്കിടെയുള്ള വയറു വേദന
ഇടയ്‌ക്കിടെയുള്ള വയറു വേദനയാണ് മറ്റൊരു ലക്ഷണം. ദഹനപ്രശ്നമെന്ന് കരുതി അതിനെ തള്ളിക്കളയാതിരിയ്‌ക്കുക. പലപ്പോഴും വയറ്റിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ് ഇത്.
തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളേയും അവഗണിക്കരുത്. വായിലെ കാന്‍സര്‍ അല്ലെങ്കില്‍ തൊണ്ടയിലെ കാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമായിരിക്കും ഇത്.

മലപ്പുറത്ത് ലഹരി സംഘത്തിലെ 10 പേര്‍ക്ക് എച്ച്‌ഐവി; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: ജില്ലയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വെയിലാണ് കണ്ടെത്തല്‍.
 വളാഞ്ചേരിയിലെ ഏഴ് മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം സംഭവം.
ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേക നടപടികള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിവരികയാണ്. എച്ച്‌ഐവി സര്‍വ്വെയും നടക്കുന്നുണ്ട്. ഒരു മലയാളിയിലാണ് ആദ്യം എച്ച്‌ഐവി ലക്ഷണം കണ്ടെത്തിയത്. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് ലഹരി സംഘങ്ങളുമായി ബന്ധുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ നടുക്കുന്ന വിവരമാണ് പുറത്തുവന്നത്.
ലക്ഷണം കണ്ടെത്തിയ വ്യക്തിയുടെ സംഘത്തില്‍പ്പെട്ടവരെ കൂടി പിന്നീട് പരിശോധിച്ചു. രണ്ട് മാസത്തിനിടെയാണ് 10 പേര്‍ക്് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സിറിഞ്ച് വഴിയാണ് രോഗം വ്യാപിച്ചത് എന്നാണ് മനസിലാകുന്നത്. ലഹരി സംഘത്തില്‍പ്പെട്ടവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് കാരണം എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ലഹരി സംഘങ്ങള്‍ ഈ സിറിഞ്ച് കൂടുതല്‍ പേര്‍ക്ക് കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ടാകാമെന്ന് മലപ്പുറം ഡിഎംഒ ആര്‍ രേണുക സംശയം പ്രകടിപ്പിച്ചു. വളാഞ്ചേരിയില്‍ പരിശോധിച്ച ഒരു സംഘം ആളുകളില്‍ സ്ഥിരീകരിച്ചു എന്നേയുള്ളൂവെന്നും അവര്‍ പ്രതികരിച്ചു. ആദ്യം ഉപയോഗിച്ച വ്യക്തിക്ക് എവിടെ നിന്ന് സിറിഞ്ച് കിട്ടി എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഡിഎംഒ പറഞ്ഞു.

ലഹരി ഉപയോഗിച്ചവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചു, ഉപയോഗിച്ച സിറിഞ്ച് ലഹരി വില്‍പ്പനക്കാര്‍ കൂടുതല്‍ പേര്‍ക്ക് കൈമാറി... ഈ രണ്ട് സാധ്യതകളാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്. ബോധവല്‍ക്കരണവും ശക്തമായ പരിശോധനയുമാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സര്‍വ്വെ നടത്തിവരുന്നുണ്ട്. സ്‌ക്രീനിങിന്റെ ഭാഗമായ ഒരു വ്യക്തിക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ട് എന്ന് വ്യക്തമായി. തുടര്‍ന്നാണ് ബന്ധമുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇനിയും കൂടുതല്‍ പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

രോഗ ലക്ഷണമുള്ളവര്‍ പരസ്യപ്പെടുത്താന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നത് ശ്രമകരമായ ദൗത്യമാണ്. എച്ച്‌ഐവിക്ക് കൃത്യമായ ചികില്‍സയുണ്ട് എന്ന ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് ഡിഎംഒ രേണുക പറഞ്ഞു.

എന്താണ് വെരിക്കോസ് വെയിന്‍? അറിയേണ്ട കാര്യങ്ങള്‍

ചില ആളുകളുടെ കാലുകളില്‍ വീര്‍ത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്ബുകള്‍ കാണാറില്ലേ? വെരിക്കോസ് വെയിന്‍ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്.

ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സ തേടുന്നതും ഈ ആരോഗ്യ പ്രശ്‌നത്തിന് വേണ്ടിയാണ്. വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഏറെ നേരമുള്ള നില്‍പും ഇരിപ്പും ഇടയ്ക്ക് ഒഴിവാക്കി കാലുയര്‍ത്തി വച്ച്‌ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് വെരിക്കോസ് വെയിന്‍ വരാതിരിക്കാനും ഫലപ്രദമാണ്.

സിരകള്‍ വികസിച്ച്‌, ചുരുണ്ട് കാലില്‍ അശുദ്ധരക്തം കെട്ടി നില്‍ക്കുന്നതിനെയാണ് 'വെരിക്കോസ് വെയിന്‍' എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലില്‍ നീര്, നിറവ്യത്യാസം, ചൊറിച്ചില്‍, ഉണങ്ങാന്‍ താമസമുള്ള വ്രണങ്ങള്‍, രക്തസ്രാവം, കൂടുതല്‍ നേരം നില്‍ക്കാനും നടക്കാനും പ്രയാസവും കാല്‍കഴപ്പും കാലുകള്‍ക്കു വലുപ്പക്കൂടുതല്‍, ഭാരക്കൂടുതല്‍ എന്നിവയും അനുഭവപ്പെടാം.

ചികിത്സ ഏറെനാള്‍ വൈകിയാല്‍ കാല്‍മുട്ട്, കണങ്കാല്‍, പാദം തുടങ്ങിയ സ്ഥലങ്ങളില്‍ വേദനയും അസ്ഥിശോഷണവും അനുഭവപ്പെടാം. മുട്ടിനു താഴെ പുറമേയുള്ള ശല്യങ്ങളാണ് മിക്കവരും പറയാറ്. എന്നാല്‍ പ്രശ്‌നം അരക്കെട്ടില്‍ തുടങ്ങി തുടകളുടെയും കാലുകളുടെയും ഉള്ളിലും പുറമേയുമായി വ്യാപിച്ചു കിടക്കുന്നു. കാലില്‍ നിന്നു മുകളിലേക്കു മാത്രം അശുദ്ധരക്തം പ്രവഹിക്കാന്‍ ക്രമീകരിച്ചിട്ടുള്ള കാഫ്മസില്‍ പമ്ബും വാല്‍വുകളും ഇതൊടൊപ്പം തകരാറിലാകും. പ്രായപൂര്‍ത്തിയായ പ്രസവിച്ച സ്ത്രീകളെയാണ് വെരിക്കോസ് വെയിന്‍ പ്രശ്‌നം കൂടുതല്‍ അലട്ടാറ്. ദൈനംദിന പ്രവൃത്തികളില്‍ ഏറെ നേരെ നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

പാരമ്ബര്യ ഘടകവും പ്രധാനമാണ്. വീനസ് ഡോപ്ലര്‍ പരിശോധനയിലൂടെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. വെരിക്കോസ് വെയിന്‍ മാറ്റാന്‍ ഗുളികകളോ ലേപനങ്ങളോ ഫ്രപ്രദമമല്ല. പ്രശ്‌നക്കാരായ വെയിനുകളെ കാലിന്റെ ഭാഗത്തുള്ള മുറിവുകളിലൂടെ വലിച്ചെടുത്തുകളയുന്ന ഓപ്പറേഷന്‍ കാലഹരണപ്പെട്ടിരിക്കുന്നു.

ഓപ്പറേഷന്‍ ഒഴിവാക്കിയുള്ള ലളിതമായ ഏകദിന ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം. ചിലതരം മരുന്നുകള്‍ കുത്തിവച്ച്‌ വെയിനുകളെ ചുരുക്കിക്കളയുന്ന സ്‌ക്‌ളീറോതെറപ്പി, വെയിനുകള്‍ക്കുള്ളിലേക്ക് ലേസറോ റേഡിയോ ഫ്രീക്വന്‍സി രശ്മികളോ കടത്തി വിട്ട് വെയിനുകളെ വേദനയില്ലതെ ഇല്ലാതാക്കുന്ന അബ്‌ളേഷന്‍ തെറപ്പി എന്നീ ചികിത്സകള്‍ വളരെ ഫലപ്രദവും ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ലാത്തതുമാണ്.